Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ദില്ലി: വര്‍ധിച്ചുവരുന്ന പെണ് ഭ്രൂണഹത്യ ഒഴിവാക്കാനായി ഗര്‍ഭിണികളുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു സൂക്ഷിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്.
ഇതില്‍ സ്വകാര്യതയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ് ഭ്രൂണഹത്യയ്ക്കെതിരെ നാഷനല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമന്‍ നടത്തിയ ബോധവല്‍ക്കരണത്തിന്റെ സമാപനച്ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചപാണ്ഡവരുടെ ഭാര്യയായിരുന്ന പാഞ്ചാലിയുടെ അവസ്ഥയിലേക്കാണു വര്‍ധിച്ചുവരുന്ന പെണ് ഭ്രൂണഹത്യ സ്ത്രീകളെ നയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഈയിടെ ഒരു പെണ്‍കുട്ടിയെ രണ്ടുപേരാണു വിവാഹം ചെയ്തത്.
അപകടകരമായ വിധത്തില്‍ പെണ് ഭ്രൂണഹത്യ ഉയരുന്ന സാഹചര്യത്തില്‍ ഇതൊരു സാമൂഹിക പ്രശ്നമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭ്രൂണഹത്യ നടക്കുന്നുണ്ടെങ്കില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പുതിയ ഫോണ്‍ നന്പര് ഉടന്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നും ഇതിലേക്കു സൗജന്യമായി വിളിക്കാം. ജില്ലാ കലക്ടര്‍മാര്‍ ശക്തമായ നടപടികള്‍ എടുത്താല്‍ ഇത് ഒരു പരിധി വരെ തടയാം. ഇത്തരം വിഷയത്തില്‍ ബോധവല്‍ക്കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംപിമാര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശാസ്ത്ര - സാങ്കേതിക - കാര്‍ഷിക മേഖലകളിലെല്ലാം രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെങ്കിലും പെണ് ഭ്രൂണഹത്യ വര്‍ധിച്ചുവരുന്നതു രാജ്യത്തിന് അപമാനമാണ്. ഇതിനെതിരെ പല നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാനാകുന്നില്ലെന്ന സ്വയംവിമര്‍ശനവും അദ്ദേഹം നടത്തി. നിയമത്തെക്കാള്‍ ഉപരി സാമൂഹിക ബോധവല്‍ക്കരണമാണ് ആവശ്യം. സര്‍ക്കാരും ജനങ്ങളും സന്നദ്ധസംഘടനകളും ഇതിനായി ഒന്നിക്കണം- മന്ത്രി പറഞ്ഞു.



Click it and Unblock the Notifications