ആണുങ്ങളുടെ കളിത്തട്ടിലെ സ്‌ത്രീസാന്നിദ്ധ്യം

By Super

രാജ്കോട്ട്: ഭര്‍ത്താവിന്‍റെ പീഡനത്തില്‍ പ്രതിഷേധിച്ച് മേല്‍‌വസ്ത്രമുരിഞ്ഞ് രാജ്കോട്ടിലെ തെരുവുകളിലൂടെ നടന്നു നീതി പിടിച്ചുവാങ്ങിയ പൂജാ ചൗഹാന്‍ വേശ്യയും മദ്യപയുമാണെന്ന് ഭര്‍ത്താവായ പ്രതാപ് ചൗഹാന്‍ ആരോപിച്ചു. എന്നാല്‍ തനിക്ക് ഭ്രാന്തില്ലെന്നും നീതിക്കുവേണ്ടി നടത്തേണ്ടിവന്ന പ്രതിഷേധത്തെ ഭ്രാന്തായി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നുമാണ് പൂജയുടെ അപേക്ഷ.

ഭ്രാന്താണെന്ന് ആരോപിച്ച് വിവാഹമോചനം നേടാന്‍ തന്‍റെ ഭര്‍ത്താവ് പ്രതാപ് സിംഗ് ശ്രമം നടത്തുന്നതായി പൂജ പറഞ്ഞു. ഭര്‍തൃവീട്ടുകാരും ശ്രമിക്കും.

തന്‍റെ ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ വച്ച് ഒരു അയല്‍‌വാസി തന്നെ മര്‍ദ്ദിച്ചതായും പൂജ ആരോപിക്കുന്നു. ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനകാരണമെന്നും പൂജ പറയുന്നു.

വ്യഭിചരിച്ചിട്ടായാലും പണം നല്‍കണമെന്ന നിലപാടായിരുന്നു അവര്‍ക്ക്. എന്നാല്‍ താന്‍ വിവാഹമോചനത്തിനു തയ്യാറാവില്ലെന്ന് പൂജ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

“എന്നെപ്പോലെ മറ്റൊരു പൂജ ഇനിയുമുണ്ടാവാന്‍ ഞാന്‍ അനുവദിക്കില്ല. നിഷ്കളങ്കയായ ഒരു സ്ത്രീയെ കുരുക്കിലാക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും ഞാന്‍ അനുവദിക്കില്ല”-അവര്‍ പറയുന്നു.

തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അതിന് ഭര്‍തൃമാതാവിന്‍റെ പിന്തുണയുണ്ടെന്നും പൂജ ആരോപിക്കുന്നു. തന്‍റെ മാതാപിതാക്കള്‍ക്ക് ഭാരമാകാതിരിക്കാനാണ് രണ്ടരവയസ്സുള്ള മകള്‍ അഞ്ജലിയുമായി ഒറ്റയ്ക്കു കഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ താന്‍ വിവാഹം കഴിക്കുന്നതിന് മുന്പേ പൂജ മറ്റൊരാളെ വിവാഹം ചെയ്യതിരുന്നതായി പ്രതാപ് ആരോപിക്കുന്നു. മാധ്യമങ്ങള്‍ നല്‍കിയ കുറിപ്പിലാണ് പ്രതാപ് ഭാര്യ വേശ്യയും മദ്യപയുമാണെന്ന് ആരോപിച്ചത്.

അമര്‍പാലി തിയ്യറ്ററിന് സമീപം താമസിക്കുന്ന പ്രതിമാ ദീപക് എന്ന സ്ത്രീ പൂജയെ വേശ്യാവൃത്തിയില്‍ സഹായിക്കുന്നുവെന്നും ഇരുവരും ചേര്‍ന്നാണ് വേശ്യാവൃത്തി നടത്തുന്നതെന്നും പ്രതാപ് പറയുന്നു. പ്രതിമ പൂജയുടെ ഏജന്‍റാണെന്നാണ് പ്രതാപിന്‍റെ വെളിപ്പെടുത്തല്‍.

X
Desktop Bottom Promotion