ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super

ദില്ലി: നഗരവാസികളായ സ്‌ത്രീകളില്‍ പുകവലിയ്‌ക്കുന്നവരുടെ എണ്ണം കൂടുതന്നതായി ലോക പുകയില വിരുദ്ധദിനത്തില്‍ പുറത്തുവന്ന റിപ്പോര്‍്‌ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

നാഗരികരായ യുവതികളില്‍ കൂടുതല്‍ പേരും പുകവലിക്കുന്നതോ പുകയില ചവയ്‌ക്കുന്നതോ ഒരു ശീലമാക്കുകയാണ്‌. ഇതിന്‍രെ പ്രത്യാഘാതം സമൂഹത്തില്‍ കാണാന്‍ കഴിയും. ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെയാവും വരുകാലങ്ങളില്‍ ഇവര്‍ സമൂഹത്തിന്‌ നല്‍കുന്നത്‌.

മാത്രമല്ല പുരുഷന്മാരേക്കാല്‍കൂടുതല്‍ വേഗത്തില്‍ കാന്‍സറിന് അടിമപ്പെടാനുള്ള പ്രവണതയും ഇവരുടെ ശരീരത്തില്‍ കൂടുതലായിരിക്കും- ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

ഇന്ത്യയില്‍ മൂന്നിലൊരു ഭാഗം സ്‌ത്രീകളും ഏതെങ്കിലും ഒരു തരത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്‌. പുകയില ഉപയോഗിക്കുന്ന സ്‌ത്രീകളില്‍ 19 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കന്നത്‌. 22 ശതമാനം സ്‌ത്രീകളും പുകവലിയൂടെയല്ലാത്ത മാര്‍ഗ്ഗങ്ങളില്‍ പുകയില ഉപയോഗിക്കുന്നവരാണ്‌- രാജീവ്‌ ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ്‌ റിസര്‍ച്ച്‌ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ എ.കെ ദവാന്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമങ്ങളിലെ സ്‌ത്രീകളില്‍ പുകയില ഉപയോഗത്തിന്റെ നിരക്ക്‌ താരതമ്യേന കുറവാണ്‌. മധ്യവര്‍ഗക്കാരായ നഗരവാസികളിലാണ്‌ ഈ പ്രവണത കൂടുതലും കാണുന്നത്‌. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 25 കോടി ജനങ്ങളും ഏതെങ്കിലും രീതിയില്‍ പുകയില ഉപയോഗിക്കുന്നവരാണ്‌.

യുവതികളുടെയും കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെയും ഇടയില്‍ പുകയില ചവയ്‌ക്കുന്ന ശീലം കൂടിവരുന്നുണ്ട്‌. പുകവലിയോളം ദോഷമില്ലെന്ന വിശ്വാസത്തിലാണ്‌ പലരും ഈ സ്വഭാവത്തിന്‌ അടിമപ്പെടുന്നത്‌. എന്നാല്‍ ഇത്‌ തെറ്റിദ്ധാരണയാണെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌.

X
Desktop Bottom Promotion