Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ലൈംഗികതയാണ് സ്ത്രീത്വമെന്ന് സുപ്രീം കോടതി
ദില്ലി : സ്ത്രീത്വത്തിന്റെ കാതല്‍ ലൈംഗികതയിലാണെന്ന് സുപ്രിം കോടതിയുടെ നിര്‍വ്വചനം. വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ സുപ്രധാന വിധി ജസ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും അടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. വനിതാ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനകം വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 354ലാണ് സ്ത്രീത്വത്തിനെതിരെയുളള അതിക്രമ ങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1860ല്‍ പീനല്‍ കോഡ് നിലവില്‍ വന്നതിനു ശേഷം സ്ത്രീത്വം എങ്ങനെ നിര്‍വ്വചിക്കാം എന്ന് വ്യാപകമായ ചര്‍ച്ചയും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട സംവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിവാദ നിര്‍വ്വചനം പുറത്തു വന്നത്.
ലൈംഗിക ബന്ധം ലക്ഷ്യമാക്കി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തുക, വിവസ്ത്രയാക്കുക എന്നിവ സ്ത്രീത്വത്തിനെതിരെയുളള അതിക്രമമാണെന്നും ഇപ്രകാരം സംഭവിച്ചാല്‍ അത് കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിക്കുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഏത് അക്രമവും ശിക്ഷാര്‍ഹമാണെന്നാണ് ഐപിസി 354ാം വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഖലനം നടന്നോ നടക്കാതെയോ ഉളള ലൈംഗിക വേഴ്ചയാണ് സ്ത്രീത്വത്തിനെതിരെയുളള അതിശ്രമം.



Click it and Unblock the Notifications