Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
ലൈംഗികതയാണ് സ്ത്രീത്വമെന്ന് സുപ്രീം കോടതി
ദില്ലി : സ്ത്രീത്വത്തിന്റെ കാതല്‍ ലൈംഗികതയിലാണെന്ന് സുപ്രിം കോടതിയുടെ നിര്‍വ്വചനം. വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ സുപ്രധാന വിധി ജസ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും അടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. വനിതാ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനകം വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 354ലാണ് സ്ത്രീത്വത്തിനെതിരെയുളള അതിക്രമ ങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1860ല്‍ പീനല്‍ കോഡ് നിലവില്‍ വന്നതിനു ശേഷം സ്ത്രീത്വം എങ്ങനെ നിര്‍വ്വചിക്കാം എന്ന് വ്യാപകമായ ചര്‍ച്ചയും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട സംവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിവാദ നിര്‍വ്വചനം പുറത്തു വന്നത്.
ലൈംഗിക ബന്ധം ലക്ഷ്യമാക്കി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തുക, വിവസ്ത്രയാക്കുക എന്നിവ സ്ത്രീത്വത്തിനെതിരെയുളള അതിക്രമമാണെന്നും ഇപ്രകാരം സംഭവിച്ചാല്‍ അത് കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിക്കുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഏത് അക്രമവും ശിക്ഷാര്‍ഹമാണെന്നാണ് ഐപിസി 354ാം വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഖലനം നടന്നോ നടക്കാതെയോ ഉളള ലൈംഗിക വേഴ്ചയാണ് സ്ത്രീത്വത്തിനെതിരെയുളള അതിശ്രമം.



Click it and Unblock the Notifications