ലൈംഗികതയാണ് സ്ത്രീത്വമെന്ന് സുപ്രീം കോടതി

By Staff

ദില്ലി : സ്ത്രീത്വത്തിന്റെ കാതല്‍ ലൈംഗികതയിലാണെന്ന് സുപ്രിം കോടതിയുടെ നിര്‍വ്വചനം. വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ സുപ്രധാന വിധി ജസ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും അടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. വനിതാ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനകം വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നു.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 354ലാണ് സ്ത്രീത്വത്തിനെതിരെയുളള അതിക്രമ ങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1860ല്‍ പീനല്‍ കോഡ് നിലവില്‍ വന്നതിനു ശേഷം സ്ത്രീത്വം എങ്ങനെ നിര്‍വ്വചിക്കാം എന്ന് വ്യാപകമായ ചര്‍ച്ചയും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട സംവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിവാദ നിര്‍വ്വചനം പുറത്തു വന്നത്.

ലൈംഗിക ബന്ധം ലക്ഷ്യമാക്കി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തുക, വിവസ്ത്രയാക്കുക എന്നിവ സ്ത്രീത്വത്തിനെതിരെയുളള അതിക്രമമാണെന്നും ഇപ്രകാരം സംഭവിച്ചാല്‍ അത് കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിക്കുന്നു.

സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഏത് അക്രമവും ശിക്ഷാര്‍ഹമാണെന്നാണ് ഐപിസി 354ാം വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഖലനം നടന്നോ നടക്കാതെയോ ഉളള ലൈംഗിക വേഴ്ചയാണ് സ്ത്രീത്വത്തിനെതിരെയുളള അതിശ്രമം.

Story first published: Wednesday, March 21, 2007, 5:30 [IST]
X
Desktop Bottom Promotion