Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
ലൈംഗികതയാണ് സ്ത്രീത്വമെന്ന് സുപ്രീം കോടതി
ദില്ലി : സ്ത്രീത്വത്തിന്റെ കാതല്‍ ലൈംഗികതയിലാണെന്ന് സുപ്രിം കോടതിയുടെ നിര്‍വ്വചനം. വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ സുപ്രധാന വിധി ജസ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും അടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. വനിതാ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനകം വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 354ലാണ് സ്ത്രീത്വത്തിനെതിരെയുളള അതിക്രമ ങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1860ല്‍ പീനല്‍ കോഡ് നിലവില്‍ വന്നതിനു ശേഷം സ്ത്രീത്വം എങ്ങനെ നിര്‍വ്വചിക്കാം എന്ന് വ്യാപകമായ ചര്‍ച്ചയും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട സംവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിവാദ നിര്‍വ്വചനം പുറത്തു വന്നത്.
ലൈംഗിക ബന്ധം ലക്ഷ്യമാക്കി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തുക, വിവസ്ത്രയാക്കുക എന്നിവ സ്ത്രീത്വത്തിനെതിരെയുളള അതിക്രമമാണെന്നും ഇപ്രകാരം സംഭവിച്ചാല്‍ അത് കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിക്കുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഏത് അക്രമവും ശിക്ഷാര്‍ഹമാണെന്നാണ് ഐപിസി 354ാം വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഖലനം നടന്നോ നടക്കാതെയോ ഉളള ലൈംഗിക വേഴ്ചയാണ് സ്ത്രീത്വത്തിനെതിരെയുളള അതിശ്രമം.



Click it and Unblock the Notifications











