Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ആകാശവിസ്മയങ്ങള്‍ തേടി സുനിത
മലപ്പുറം: ആകാശത്തിന്റെ അനന്തവിസ്മയങ്ങള്‍ തേടി പറക്കാനൊരുങ്ങുകയാണ് അമൃതസറില്‍ ജനിച്ച സുനിത എല്‍.വില്യംസ്. നാസയുടെ ബഹിരാകാശപര്യവേക്ഷണത്തിന്റെ ഭാഗമായാണ് സുനിതയുടെ ആകാശക്കുതിപ്പ്. രാകേഷ് ശര്‍മയ്ക്കും കല്പനാ ചൗളയ്ക്കും ഇന്ത്യയില്‍ നിന്നും ഒരു പിന്‍ഗാമി കൂടി.
ഇന്റര്‍നാഷണല്‍ സ്പേസ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നാസയുടെ എക്സ്പെഡീഷന്-12 മിഷന്കമാണ്ടറാണ് സുനിത. നാസയില്‍ സുനി വില്യംസ് എന്നറിയപ്പെടുന്ന സുനിതയുടെ ബഹിരാകാശദൗത്യം ഏറെ മുന്നേറിയിട്ടും ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
വ്യവസായിയായ ഡോ. ദീപക് എന്‍ പാണ്ഡ്യയുടെയും ബോണിയുടെയും മകളാണ് സുനിത. നാലാംവയസ്സില്‍ അമേരിക്കയിലേക്ക് താമസം മാറ്റിയ സുനിതയുടെ പ്രാഥമിക പഠനം മസാച്ചൂസെറ്റ്സിലെ നീധാം സ്കൂളിലായിരുന്നു. 1987ല്‍ യു.എസ്. നേവല്‍ അക്കാദമിയില്‍നിന്നും ബി.എസ്. ഫിസിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. 1995ല്‍ ഫ്ലോറിഡയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലണ്ടനില്‍നിന്നും എം.എസ്. എഞ്ചിനിയറിംഗ് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി.
പഠനം തീരുന്നതിനുമുമ്പുതന്നെ യു.എസ്. നേവിയില്‍ കോസ്റല്‍ സിസ്റംകമാണ്ടറായി നിയമിക്കപ്പെട്ടു. ഈ കാലയളവില്‍ 2300 മണിക്കൂര്‍ വിമാനം പറപ്പിച്ച് പരിശീലനവും നേടി. 30 വ്യത്യസ്ത വിമാനങ്ങളാണ് സുനിത പറപ്പിച്ചത്.
1998 ജൂണിലാണ് നാസയുടെ 17-ാമത്തെ അസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് സുനിതയെ തിരഞ്ഞെടുത്തത്. നേവി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവരെയാണ് ബഹിരാകാശപരിശീലനം നല്കാന് നാസ എടുക്കുന്നത്. 31 പേരാണ് ഈ ഗ്രൂപ്പില്‍. ഇവരില്‍നിന്നും മൂന്നുപേരെ നാസ എക്സ്പെഡീഷന്-12ല്‍ യാത്രപോകാന്‍ തിരഞ്ഞെടുക്കും. ഇതിലും ഉള്‍പ്പെടാന്‍ സുനിതക്ക് ഭാഗ്യമുണ്ടായി. യാത്രയുടെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.
മിഷന് കമാണ്ടറായി നറുക്കുവീണ സുനിത ഇന്റര്‍നാഷണല്‍ സ്പേസ്സ്റ്റേഷനിലെ സിസ്റം ആന്റ് ടി-38 ജെറ്റ് ട്രെയിനിംഗില്‍ വിദഗ്ധപരിശീലനം നേടി. സ്റേഷനിലെ കമ്പ്യൂട്ടര്‍ സിസ്റം ഏകോപനത്തിന്റെ ചുമതലയാണിത്. റഷ്യന്‍ സ്പേസ് അക്കാദമിയിലും സുനിത പരിശീലനം നേടി. എക്സ്പെഡീഷന് ഒന്നില്‍ പോയവരായിരുന്നു പരിശീലനംനല്കിയത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷനില്‍ ആറുമാസം താമസത്തിനു പോകുന്നവര്‍ക്കുള്ള വിദഗ്ധപരിശീലനവും പൂര്‍ത്തിയാക്കി.
മാസച്ച്യൂസെറ്റ്സിലെ ഫാല്മൗത്തിലാണ് സുനിത താമസിക്കുന്നത്. സിന്‍സിനാറ്റി സര്‍വകലാശാലയിലെ പ്രൊഫ. മൈക്കിള്‍ ജെ വില്യമാണ് ഭര്‍ത്താവ്.



Click it and Unblock the Notifications
