Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ശ്രീലേഖ: ആദ്യവനിത ഡിഐജി
തിരുവനന്തപുരം: കേരളത്തില്‍ അങ്ങിനെ ആദ്യമായി ഒരു വനിതാ റേഞ്ച് ഡിഐജി ഉണ്ടായിരിക്കുന്നു- ആര്. ശ്രീലേഖ ഐപിഎസ്.
ജൂണ്‍ 23 ബുധനാഴ്ച അവര്‍ എറണാകുളം സെന്‍ട്രല്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റു. എറണാകുളമായിരിക്കും ഇവരുടെ പ്രവര്‍ത്തനകേന്ദ്രം.
സമര്‍പ്പണത്തിനും ആത്മാര്‍ത്ഥതയ്ക്കും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും നേരത്തെ പേരുകേട്ട ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ആയിരുന്നു ശ്രീലേഖ.
പുതിയ സ്ഥാനമാറ്റത്തില്‍ പ്രത്യേകിച്ച് യാതൊരു മാറ്റവും തോന്നുന്നില്ലെന്ന് ശ്രീലേഖ വാര്‍ത്താലേഖകരോട് പറഞ്ഞു. പൊതുവെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുറ്റകൃത്യം കുറവായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ശ്രീലേഖ പറഞ്ഞു.
പുതിയ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീലേഖ ബോധവതിയാണ്. പൊലീസുകാരുടെ ജോലിയെന്നാല്‍ അല്പം കഠിനമായ ജോലിയാണ്. അത് ഞങ്ങളുടെ ദിനചര്യയുടെ ഭാഗമാണ്.- ശ്രീലേഖ പറയുന്നു.
ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെയുള്ള പ്രവര്‍ത്തനമാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ശ്രീലേഖ നിര്‍വഹിച്ചത്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന കൊച്ചിനഗരത്തിലും മധ്യകേരളത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ജനങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
കഴിഞ്ഞ കുറേ നാളുകളായി കൊച്ചിയില്‍ മനുഷ്യത്വരഹിതമായ രീതിയിലാണ് ഗുണ്ടാവിളയാട്ടം നടന്നിരുന്നത്. ഇപ്പോള്‍ ഗുണ്ടാവിളയാട്ടങ്ങളുടെ തലസ്ഥാനനഗരിയായി മാറിയിരിക്കുകയാണ് കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവ് കുറ്റകൃത്യങ്ങള്‍ക്കുള്ള അപാരസാധ്യതകളാണ് ഗുണ്ടകള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിയ്ക്കുന്നത്. എന്തായാലും ശ്രീലേഖയുടെ വരവോടെ ഒരു മാറ്റം പ്രതീക്ഷിയ്ക്കാം.



Click it and Unblock the Notifications