Latest Updates
-
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ!
കൊക്കകോളയെ സുസ്മിത വെള്ളംകുടിപ്പിയ്ക്കുന്നു
ഇപ്പോള്‍ ഈ ലൈംഗികാപവാദക്കേസിനെക്കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റിസ് എസ്.പി. ബറൂച്ച അന്വേഷിയ്ക്കുന്നുണ്ട്. കൊക്കകോളയുടെ ഉല്പന്നമായ തംപ്സ് അപ്പിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അമ്പാസഡറും പരസ്യമോഡലുമായിരുന്നു സുസ്മിത സെന്‍. എന്നാല്‍ പെട്ടെന്നൊരു ദിവസം സുസ്മിത സെന്നുമായുള്ള കരാര്‍ കൊക്കകോള കമ്പനി അവസാനിപ്പിച്ചു.
ശ്രീപാദ് നദ്കര്ണിയുടെ ലൈംഗികപീഢനശ്രമത്തിന് വഴങ്ങാത്തത് മൂലമാണ് കമ്പനി സുസ്മിതയുമായുള്ള കരാര്‍ പെട്ടെന്നവസാനിപ്പിച്ചതെന്നാണ് ആരോപണം. ഇക്കാരണം ചൂണ്ടിക്കാട്ടി സുസ്മിതയുടെ അഭിഭാഷകരായ ബച്ചുഭായി മുനിം ആന്റ് കമ്പനി 2003 ഏപ്രിലില്‍ കമ്പനിയ്ക്ക് നോട്ടീസ് അയച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.
കൊക്കകോളയുടെ അന്താരാഷ്ട്ര അധ്യക്ഷന്‍ ഡൗഗ്ഡാഫ്റ്റ്, ഇന്ത്യ വിഭാഗം തലവന്‍ അലക്സ് വോണ്ബെഹര് എന്നിവര്‍ക്കെതിരെയാണ് സുസ്മിത നോട്ടീസയച്ചത്. കത്ത് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ തന്നെ കാണണെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. അത്ു നടന്നു. പക്ഷേ കമ്പനി പറഞ്ഞത് കൊക്ക കോള കമ്പനിയിലെ വനിതാ ജീവനക്കാരുടെ ഒരു സമിതി ഉണ്ടാക്കി അന്വേഷണം നടത്താമെന്നാണ്. എന്നാല്‍ അതിന് സുസ്മിത വഴങ്ങിയില്ല. തുടര്‍ന്ന് വക്കീലന്മാര് തമ്മിലുള്ള എഴുത്തുകുത്തുകള്‍ നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. എന്നാല്‍ കൊക്ക കോളയ്ക്ക് എതിരേ കീടനാശിനി പ്രശ്നം ഉണ്ടായതോടെ സുസ്മിത തന്റെ കേസ് ശക്തമാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം പണം നല്കാന് കമ്പനി തീരുമാനിച്ചത്. വിഷയം പുറത്തുപറയാതിരിക്കാനാണ് കമ്പനി സുസ്മിതയ്ക്ക് 1.45 കോടി രൂപ നല്കുകിയതെന്നാണ് കരുതുന്നത്.
പണം താന്‍ നിര്‍ദ്ദേശിയ്ക്കുന്ന ഒരു അനാധാലയത്തിന് നല്‍കണമെന്നാണ് സുസ്മിത ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഒടുവില്‍ കമ്പനി സുസ്മിതയുടെ പേരിലുള്ള ചെക്കാണ് നല്‍കിയതെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പറയുന്നു.
എന്നാല്‍ സുസ്മിതയ്ക്ക് കരാറുമായി ബന്ധപ്പെട്ട പണമാണ് നല്‍കിയതെന്നാണ് കൊക്ക കോള കമ്പനി പറയുന്നത്.
എന്തായാലും ഇപ്പോള്‍ സിനിമാവൃത്തങ്ങളിലും ദില്ലിയിലും എല്ലാം ഒരേയൊരു ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്: ശ്രീപദ് നദ്കര്‍ണി സുസ്മിതയെ ലൈംഗികമായി പീഢിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ഇനിയും കാത്തിരിയ്ക്കണം. ഇതിനെക്കുറിച്ച് കമ്പനിയും സുസ്മിതയും അന്വേഷണം നടത്തുന്ന ജസ്റിസ് ബറൂച്ചയും ഒന്നും പറയുന്നില്ല.



Click it and Unblock the Notifications