Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഡയാനയെന്ന വിവാദനായിക
ഡയാനയുടെ മരണം തന്റെ ജീവിതത്തെയും തകര്‍ത്തുവെന്ന് പോള്‍ ബുറെല്‍ പറയുന്നു. ഡയാനയുടെ മരണത്തിന് ശേഷം പോള്‍ ബുറെലിന്റെ സ്വസ്ഥത നഷ്ടപ്പെടുകയായിരുന്നു. പൊലീസ് എല്ലാ രാത്രികളിലും വീട്ടിലെത്തി. സാക്ഷിപറയാന്‍ കോടതിയില്‍ കയറേണ്ടിവന്നു. ഡയാനയുടെ ഏതാനും സ്വകാര്യവസ്തുക്കള്‍ താന്‍ മോഷ്ടിച്ചുവെന്ന് വരെ ആരോപണമുണ്ടായി. അക്കാലത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും പോള്‍ ബുറെല്‍ പറയുന്നു.
തന്നെ കാറപകടത്തില്‍ കൊല്ലാനുള്ള ഒരു ഗൂഢപദ്ധതി നടന്നുവരുന്നതായി ഡയാന ഭയപ്പെട്ടിരുന്നതായും പോള്‍ ബുറെല്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ ഡയാനയുടെ സ്വഭാവമായിരിക്കാം ചാള്‍സ് രാജകുമാരനെ കാമില പാര്‍ക്കറുമായുള്ള ബന്ധത്തിലേക്ക് നയിച്ചതെന്ന് ചാള്‍സിന്റെ അച്ഛന് ഫിലിപ്പ് രാജകുമാരന് പറഞ്ഞതായും പോള്‍ ബുറെല്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നു. ഇതിനെ തുടര്‍ന്ന് ഡയാനയുടെ മാനസികാവസ്ഥയില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് ഡയാനയുടെ സഹോദരന് ഏള് സ്പെന്‍സര്‍ എഴുതിയ കത്തും പുസ്തകത്തിലുണ്ട്.
ഈ പുസ്തകം നിഷ്കരുണവും പരസ്യവുമായ ചതിയാണെന്നാണ് ഡയാനയുടെ മക്കളായ വില്ല്യമും ഹാരിയും പറയുന്നത്. ഇനിയും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന് വില്ല്യമും ഹാരിയും പോള്‍ ബുറെലിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും താന്‍ ഇതുകൊണ്ട് നിര്‍ത്തില്ലെന്ന പ്രതികരണമായിരുന്നു ബുറെലിന്റേത്. അതായത് ഡയാനയുടെ വിവാദ ജീവിതത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കേള്ക്കാമെന്നര്ത്ഥം.
396 പേജുള്ള ഈ പുസ്തകത്തിന്റെ മുഖ ചിത്രം ഡയാനയുടേതാണ്. ഈ പുസ്തകം പോള്‍ ബുറെലിനെ സമ്പന്നനാക്കുമെന്ന് കരുതുന്നു. കാരണം ഇതിനകം ബ്രിട്ടനില്‍ 1,35,000 പുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. യുഎസില്‍ 10 ലക്ഷം കോപ്പികള്‍ വില്‍ക്കുമെന്ന് കരുതുന്നു. ചൂടപ്പമായി വിറ്റഴിയുന്ന 100 പുസ്തകങ്ങളില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് പോള്‍ ബുറെലിന്റെ പുസ്തകം. കഴിഞ്ഞ രണ്ടു വര്‍ഷമായി കഷ്ടപ്പെടുന്നുവെങ്കിലും താന്‍ പണം മോഹിച്ചല്ല ഈ പുസ്തകം എഴുതിയതെന്ന് പോള്‍ ബുറെല്‍ പറയുന്നു. ഇപ്പോള്‍ പുസ്തകത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി പോള്‍ ബുറെല്‍ ആകെ തിരക്കിലാണ്. ബിബിസി, ചാനല്‍-4, സിഎന്‍എന്‍... തുടങ്ങി ടിവി ചാനലുകളില്‍ അഭിമുഖവും മറ്റുമായി പോള്‍ ബുറെലിന് നിന്നുതിരിയാന്‍ നേരമില്ല.



Click it and Unblock the Notifications
