Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സാനിയ: ഇന്ത്യന്‍ ടെന്നീസിലെ സ്വപ്നകുമാരി
പുരുഷകളിയില് ഇനി പെണ്‍കുട്ടിയ്ക്കും ഇടം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെന്നീസ് എന്നും പുരുഷന്മാരുടെ കളിയായിരുന്നു. പഴയ രാമനാഥന് കൃഷ്ണന്റെ കാലം മുതല്‍ പുരുഷന്മാര്ക്കാണ് ഇന്ത്യന്‍ ടെന്നീസില്‍ മേല്‍ക്കോയ്മ. പുരുഷന്മാര് ഇന്ത്യന്‍ ടെന്നീസില്‍ പുതിയ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ടെന്നീസില്‍ ഒഴിഞ്ഞുനിന്നു. രമേശ് കൃഷ്ണന്, അമൃതരാജ് സഹോദരന്മാര്, ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, ബൊപ്പണ്ണ... എന്നിങ്ങനെ ഇന്ത്യന്‍ ടെന്നീസിലെ പുരുഷനിര നീളുന്നു. എന്നാല്‍ ഇപ്പോള്‍ ടെന്നീസ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന് ഹൈദരാബാദിലെ സാനിയ എന്ന പെണ്‍കുട്ടി തെളിയിച്ചിരിക്കുന്നു. സാനിയയുടെ ഈ വിജയം കൂടുതല്‍ പെണ്‍കുട്ടികള്‍ ടെന്നീസിലേക്ക് കടന്നുവരുമെന്നതിന്റെ സൂചനയാണ്.
നന്ദി എപ്പോഴും അനുജത്തിയോട്
ബിസിനസ്സുകാരനായ ഇമ്രാന് മിര്‍സയുടെ മൂത്ത മകളാണ് സാനിയ മിര്‍സ. ടെന്നീസ് യാത്രകളില്‍ എപ്പോഴും സാനിയയ്ക്ക് കൂട്ട് അമ്മ നസീമയാണ്.
പക്ഷെ തന്റെ വിജയങ്ങള്‍ക്ക് സാനിയ എപ്പോഴും നന്ദി പറയുന്നത് അനുജത്തി അനമിനാണ്. കാരണം സാനിയയ്ക്ക് കൂട്ടായി അമ്മ നസീമ കൂടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ ഒറ്റയ്ക്കാകേണ്ടിവരുന്നത് അനമാണ്. അനുജത്തിയ്ക്ക് ആറും ഏഴും വയസ്സുള്ളപ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുക പതിവാണ്. വിജയങ്ങള്‍ നേടാന്‍ ചില ത്യാഗങ്ങള്‍ സഹിയ്ക്കേണ്ടിവരും എന്ന ചിന്താഗതിക്കാരിയാണ് അമ്മ നസീമ. പക്ഷെ അനം സാഹചര്യങ്ങള്‍ മനസ്സിലാക്കിയെന്നും ഇപ്പോള്‍ പ്രശ്നമില്ലെന്നും ഇമ്രാന് മിര്‍സ പറയുന്നു.
സാനിയ മിര്‍സ ആറര വയസ്സുള്ളപ്പോള്‍ റാക്കറ്റെടുത്ത് തുടങ്ങിയതാണ്. എന്ത് പ്രശ്നങ്ങള്‍ക്ക് നടുവിലും ശാന്തമായി നിലകൊള്ളാനുള്ള കഴിവാണ് സാനിയയുടെ വിജയങ്ങളുടെ അടിസ്ഥാന കാരണം. ഏത് സമ്മര്‍ദ്ദങ്ങളെയും അനായാസം അതിജീവിക്കാനുള്ള സാനിയയുടെ കഴിവ് അപാരമാണ്.
പിന്നെ കളിക്കളത്തിലെ വേഗത മറ്റൊരു മികവാണ്. ഇന്ത്യയിലെ വനിതാടെന്നീസ് കളിക്കാര്ക്കില്ലാത്ത കഴിവ്. കളിക്കളത്തില്‍ ചീറ്റപ്പുലിയെപ്പോലെയാണ് സാനിയ. അതിവേഗം പന്തിന്റെ വേഗതയും ഗതിയും മനസ്സിലാക്കി നീങ്ങി എതിരാളികള്‍ക്ക് മറുപടി നല്‍കും.
കാല്‍മുട്ടിന് പരിക്കുണ്ടായിട്ടും ജൂനിയര്‍ ഏഷ്യന്‍ ടൂര്‍ണ്ണമെന്റില്‍ വിജയിക്കാനായ സാനിയ അന്നേ തന്റെ സ്വപ്നം പങ്കുവച്ചിരുന്നു: പ്രഫഷണല്‍ താരമാകുകയാണ് എന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ ഭാഗ്യം പരീക്ഷിയ്ക്കും.
റാപ്പ് മ്യൂസിക്കാണ് സാനിയയുടെ ഭ്രാന്ത്. റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം വയ്ക്കുമ്പോള്‍ രണ്ട് ഗുണമുണ്ട്: ഒന്ന് വിനോദം, രണ്ടാമത്തേത് നല്ലൊരു വ്യായാമം.



Click it and Unblock the Notifications