Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
അശ്വതിയുടെ ഐഎഎസിന് തിളക്കം
അശ്വതിയുടെ ഐഎഎസിന് തിളക്കം
മലയാളത്തില്‍ എഴുതിയാല്‍ ഐഎഎസ് കിട്ടുമോ? മാര്‍ക്ക് കിട്ടാന്‍ പ്രയാസമാകും എന്നാണ് വിദഗ്ധരായ എല്ലാവരും ഉത്തരം പറയുക. എന്നാല്‍ ഈ അബദ്ധധാരണകള്‍ തിരുത്തുകയായിരുന്നു അശ്വതി. രണ്ടാം പേപ്പര്‍ മലയാളഭാഷയില്‍ എഴുതി ഐഎഎസിന്റെ മൂന്നാം റാങ്ക് സ്വന്തമാക്കിയതു വഴി അശ്വതിയുടെ റാങ്കിന് തിളക്കവും ഏറെ.
ഇക്കണോമിക്സില്‍ ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക് നേടിയ അശ്വതിയുടെ ഒന്നാം പേപ്പര്‍ ഇക്കണോമിക്സായിരുന്നു. പക്ഷെ രണ്ടാം പേപ്പര്‍ മലയാളം എടുക്കേണ്ടെന്ന് പലരും ഉപദേശിച്ചതാണ്. മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണെന്നായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാല്‍ അശ്വതി ഈ വാക്കുകള്‍ ചെവിക്കൊണ്ടില്ല. പദ്യപാരായണം അശ്വതിയുടെ ഹോബിയായിരുന്നു. സ്കൂളിലും കോളെജിലും പദ്യപാരായണ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിറയെ കവിതകള്‍ പഠിച്ചിരുന്നു. കഥകളി സംഗീതത്തില്‍ സ്കൂള്‍ തലത്തില്‍ മത്സരിച്ചതും മലയാളം പഠിക്കാന്‍ സഹായകരമായി. പാലായിലെ സെന്റ് തോമസ് ഹയര്‍ എജ്യുക്കേഷന്‍ സെന്ററില്‍ പഠിത്തം തുടങ്ങിയപ്പോഴാണ് മലയാളസാഹിത്യത്തോട് പ്രത്യേകകമ്പം തുടങ്ങിയത്.
ഇതിനെല്ലാം പുറമെ വീട്ടിലാകെ മലയാളസാഹിത്യത്തിന്റെ ഒരു മണം ഉണ്ട്. അതിന് കാരണം അമ്മ തന്നെ. അശ്വതിയുടെ അമ്മ ലളിതമ്മ പരുമല ഡിബി കോളെജ് മലയാളം അധ്യാപികയാണ്. അമ്മയിലൂടെ ചെറുപ്പത്തിലേ സാഹിത്യം കേട്ട് ശീലിച്ച അശ്വതിയുടെ കവിതയും നോവലും കഥകളും വായിച്ചുതുടങ്ങി. ഐഎഎസിന് ഒരുങ്ങുമ്പോള്‍ അമ്മയുടെ സഹായത്തോടെ മലയാളസാഹിത്യത്തിലൂടെ മുങ്ങിനീന്തുകയായിരുന്നു അശ്വതി.
ഐഎഎസ് മെയിന്‍ പരീക്ഷയ്ക്ക് മലയാള ഭാഷയുടെ ഉല്പത്തി-വികാസങ്ങള്‍ ഒന്നാം പേപ്പറും സാഹിത്യം രണ്ടാം പേപ്പറുമായിരുന്നു. പലപ്പോഴും ഭാഷയുടെ വ്യാകരണവും ഉല്പത്തിവികാസവും പഠിക്കുക എന്നത് കണക്ക് പഠിക്കുന്നതുപോലെ ശ്രമകരമായിരുന്നു. മലയാളത്തില്‍ ഏതാണ്ടെല്ലാ സാഹിത്യകാരന്മാരെയും അശ്വതി വായിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇഷ്ടം എസ്.കെ. പൊറ്റേക്കാട്, സുഗതകുമാരി, ഒ.എന്‍.വി., എന്‍.എസ്. മാധവന്, മാധവിക്കുട്ടി, എന്‍. മോഹനന് തുടങ്ങിയവരെയാണ്.
നേരത്തെ ചെറിയ മോഹങ്ങളായിരുന്നു അശ്വതിയ്ക്ക്. അമ്മയെപ്പോലെ സ്കൂളിലോ കോളെജിലോ ഒരു അധ്യാപികയാവണം അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹൃദയത്തില്‍ ഐഎഎസ് മോഹം കുത്തിവച്ചത് തിരുവനന്തപുരത്തെ റിട്ട. പ്രൊഫ. നാരായണന്മാഷാണ്. അദ്ദേഹത്തിന്റെ കൂടെ പഠനം തുടങ്ങിയതോടെ അശ്വതി അറിവിന്റെ പുതിയ ലോകങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തന്റെ ഐഎഎസിന് അശ്വതി ഗുരുനാഥനും നന്ദി പറയുന്നു.



Click it and Unblock the Notifications