നിയമയുദ്ധത്തില്‍ ശ്രീവിദ്യയ്ക്ക് വിജയം

By Super

മഹാലിംഗപുരത്തുള്ള ബംഗ്ലാവിനെയും സ്ഥലത്തെയും ചൊല്ലിയായിരുന്നു തര്‍ക്കം. മുന്‍ ഭര്‍ത്താവ് ജോര്‍ജ്ജ് തോമസ് തന്നെ പുറത്താക്കി ഈ വീട് തട്ടിയെടുത്തെന്നായിരുന്നു ശ്രീവിദ്യയുടെ പരാതി. ഇവിടെ 1995 മുതല്‍ ജോര്‍ജ്ജ് തോമസാണ് ഈ ബംഗ്ലാവില്‍ താമസം. ബംഗ്ലാവും സ്വത്തുക്കളും ശ്രീവിദ്യയ്ക്ക് നല്കാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയ്ക്കെതിരെ ജോര്‍ജ്ജ് തോമസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി.

ഇപ്പോള്‍ ബംഗ്ലാവും സ്വത്തുക്കളും ശ്രീവിദ്യയ്ക്ക് വിട്ടുകൊടുക്കാന്‍ മാത്രമല്ല, 1995മുതല്‍ ബംഗ്ലാവില്‍ നിന്നും ഒഴിയുന്നതുവരെ പ്രതിമാസം 10,940 രൂപ വീതം ശ്രീവിദ്യയ്ക്ക് നല്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഈ കോടതി വിധിയില്‍ അങ്ങേയറ്റം ആഹ്ലാദവതിയാണ് ശ്രീവിദ്യ. ധര്‍മ്മം ജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം നമ്മെ തേടിയെത്താതിരിക്കില്ല. എന്റെ ഭാഗത്താണ് നൂറുശതമാനം ശരിയെന്ന് ഉറപ്പുണ്ട്. തന്റെ ഏറെ നാളത്തെ അധ്വാനഫലമായി നിര്‍മ്മിച്ച വീട്ടില്‍ വെറും മൂന്നു മാസം മാത്രമാണ് താമസിച്ചത്. അതു കഴിഞ്ഞപ്പോഴേക്കും ഞാന്‍ വീടിന് പുറത്തായി.- ശ്രീവിദ്യ പറയുന്നു.

X
Desktop Bottom Promotion