Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വയനാട്ടിനെ ഇളക്കിമറിച്ച ജാനു
രണ്ടാമത് വയനാട്ടിന് സമരവീര്യമായി വന്ന വനിതയാണ് സി.കെ. ജാനു. പോരാട്ടത്തിന്റെ തീ ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ പെണ്‍കുട്ടി ആദിവാസികള്‍ക്കിടയില്‍ പെട്ടെന്ന് പ്രിയങ്കരിയായി. മൂന്നരലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ നേതാവായി ഉയരാന്‍ കഴിഞ്ഞു എന്നതാണ് ജാനുവിന്റെ പ്രത്യേകത.
ഭരണാധികാരികള്‍ കൂടി ആദിവാസികളുടെ നേതാവായി ജാനുവിനെ അംഗീകരിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരെ സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ മത്സരിച്ചു.
ഏഴാം വയസ്സില്‍ വയനാട്ടിലെ വെള്ളമുണ്ട ഗ്രാമത്തില്‍ ഒരു അധ്യാപികയുടെ വീട്ടുജോലിക്കാരിയായാണ് ജാനു ജീവിതം തുടങ്ങിയത്. അന്നു മുതലേ ജാനു ആദിവാസികളുടെ ദുരിതം കണ്ടു. അനുഭവിച്ചു.
12ാം വയസ്സില്‍ വീട്ടുവേല മതിയാക്കി കൂലിപ്പണിക്കിറങ്ങി. രണ്ട് രൂപയായിരുന്നു അന്ന് ദിവസക്കൂലി. പട്ടിണി പോക്കാന്‍ ഈ തുക മതിയാവില്ലെന്ന് വന്നപ്പോള്‍ ജാനു കൂടുതല്‍ കൂലി ചോദിച്ചു. ജാനുവിന്റെ സമരം ചെയ്യാനുള്ള അഭിനിവേശം അന്നേ ഉണര്‍ന്നിരുന്നു. പിന്നീട് അവര്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ആദിവാസികളുടെ അവകാശത്തിനായി പോരാടി.
പിന്നീടാണ് ആദിവാസികളുടെ മോചനത്തിനായി പുറത്തുനിന്നുള്ളവര്‍ സമരം നയിച്ചതുകൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് ജാനുവിനുണ്ടായത്. സ്വന്തം പാരമ്പര്യത്തില്‍ നിന്ന് കരുത്ത് നേടി ആദിവാസികള്‍ ഉയിര്ത്തെഴുന്നാറ്റാലേ രക്ഷയുള്ളൂ എന്നും ജാനു മനസ്സിലാക്കി. അങ്ങിനെയാണ് സ്വയം പാര്‍ട്ടിയുണ്ടാക്കി ആദിവാസികളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ സമരവീര്യം അല്പം കൂടിപ്പോയതുകൊണ്ട് അക്ഷമയോടെ സായുധസമരത്തിലേക്ക് എടുത്തുചാടിയത് അജിതയെപ്പോലെ ജാനുവിനും വിനയായോ? കാലം നല്‍കേണ്ട മറുപടിയാണിത്.



Click it and Unblock the Notifications
