Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
വയനാട്ടിനെ ഇളക്കിമറിച്ച ജാനു
രണ്ടാമത് വയനാട്ടിന് സമരവീര്യമായി വന്ന വനിതയാണ് സി.കെ. ജാനു. പോരാട്ടത്തിന്റെ തീ ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ പെണ്‍കുട്ടി ആദിവാസികള്‍ക്കിടയില്‍ പെട്ടെന്ന് പ്രിയങ്കരിയായി. മൂന്നരലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ നേതാവായി ഉയരാന്‍ കഴിഞ്ഞു എന്നതാണ് ജാനുവിന്റെ പ്രത്യേകത.
ഭരണാധികാരികള്‍ കൂടി ആദിവാസികളുടെ നേതാവായി ജാനുവിനെ അംഗീകരിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരെ സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ മത്സരിച്ചു.
ഏഴാം വയസ്സില്‍ വയനാട്ടിലെ വെള്ളമുണ്ട ഗ്രാമത്തില്‍ ഒരു അധ്യാപികയുടെ വീട്ടുജോലിക്കാരിയായാണ് ജാനു ജീവിതം തുടങ്ങിയത്. അന്നു മുതലേ ജാനു ആദിവാസികളുടെ ദുരിതം കണ്ടു. അനുഭവിച്ചു.
12ാം വയസ്സില്‍ വീട്ടുവേല മതിയാക്കി കൂലിപ്പണിക്കിറങ്ങി. രണ്ട് രൂപയായിരുന്നു അന്ന് ദിവസക്കൂലി. പട്ടിണി പോക്കാന്‍ ഈ തുക മതിയാവില്ലെന്ന് വന്നപ്പോള്‍ ജാനു കൂടുതല്‍ കൂലി ചോദിച്ചു. ജാനുവിന്റെ സമരം ചെയ്യാനുള്ള അഭിനിവേശം അന്നേ ഉണര്‍ന്നിരുന്നു. പിന്നീട് അവര്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ആദിവാസികളുടെ അവകാശത്തിനായി പോരാടി.
പിന്നീടാണ് ആദിവാസികളുടെ മോചനത്തിനായി പുറത്തുനിന്നുള്ളവര്‍ സമരം നയിച്ചതുകൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് ജാനുവിനുണ്ടായത്. സ്വന്തം പാരമ്പര്യത്തില്‍ നിന്ന് കരുത്ത് നേടി ആദിവാസികള്‍ ഉയിര്ത്തെഴുന്നാറ്റാലേ രക്ഷയുള്ളൂ എന്നും ജാനു മനസ്സിലാക്കി. അങ്ങിനെയാണ് സ്വയം പാര്‍ട്ടിയുണ്ടാക്കി ആദിവാസികളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ സമരവീര്യം അല്പം കൂടിപ്പോയതുകൊണ്ട് അക്ഷമയോടെ സായുധസമരത്തിലേക്ക് എടുത്തുചാടിയത് അജിതയെപ്പോലെ ജാനുവിനും വിനയായോ? കാലം നല്‍കേണ്ട മറുപടിയാണിത്.



Click it and Unblock the Notifications