Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വയനാട്ടിനെ ഇളക്കിമറിച്ച ജാനു
രണ്ടാമത് വയനാട്ടിന് സമരവീര്യമായി വന്ന വനിതയാണ് സി.കെ. ജാനു. പോരാട്ടത്തിന്റെ തീ ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ പെണ്‍കുട്ടി ആദിവാസികള്‍ക്കിടയില്‍ പെട്ടെന്ന് പ്രിയങ്കരിയായി. മൂന്നരലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ നേതാവായി ഉയരാന്‍ കഴിഞ്ഞു എന്നതാണ് ജാനുവിന്റെ പ്രത്യേകത.
ഭരണാധികാരികള്‍ കൂടി ആദിവാസികളുടെ നേതാവായി ജാനുവിനെ അംഗീകരിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരെ സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ മത്സരിച്ചു.
ഏഴാം വയസ്സില്‍ വയനാട്ടിലെ വെള്ളമുണ്ട ഗ്രാമത്തില്‍ ഒരു അധ്യാപികയുടെ വീട്ടുജോലിക്കാരിയായാണ് ജാനു ജീവിതം തുടങ്ങിയത്. അന്നു മുതലേ ജാനു ആദിവാസികളുടെ ദുരിതം കണ്ടു. അനുഭവിച്ചു.
12ാം വയസ്സില്‍ വീട്ടുവേല മതിയാക്കി കൂലിപ്പണിക്കിറങ്ങി. രണ്ട് രൂപയായിരുന്നു അന്ന് ദിവസക്കൂലി. പട്ടിണി പോക്കാന്‍ ഈ തുക മതിയാവില്ലെന്ന് വന്നപ്പോള്‍ ജാനു കൂടുതല്‍ കൂലി ചോദിച്ചു. ജാനുവിന്റെ സമരം ചെയ്യാനുള്ള അഭിനിവേശം അന്നേ ഉണര്‍ന്നിരുന്നു. പിന്നീട് അവര്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ആദിവാസികളുടെ അവകാശത്തിനായി പോരാടി.
പിന്നീടാണ് ആദിവാസികളുടെ മോചനത്തിനായി പുറത്തുനിന്നുള്ളവര്‍ സമരം നയിച്ചതുകൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് ജാനുവിനുണ്ടായത്. സ്വന്തം പാരമ്പര്യത്തില്‍ നിന്ന് കരുത്ത് നേടി ആദിവാസികള്‍ ഉയിര്ത്തെഴുന്നാറ്റാലേ രക്ഷയുള്ളൂ എന്നും ജാനു മനസ്സിലാക്കി. അങ്ങിനെയാണ് സ്വയം പാര്‍ട്ടിയുണ്ടാക്കി ആദിവാസികളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ സമരവീര്യം അല്പം കൂടിപ്പോയതുകൊണ്ട് അക്ഷമയോടെ സായുധസമരത്തിലേക്ക് എടുത്തുചാടിയത് അജിതയെപ്പോലെ ജാനുവിനും വിനയായോ? കാലം നല്‍കേണ്ട മറുപടിയാണിത്.



Click it and Unblock the Notifications