Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ദത്ത്: സ്വപ്നങ്ങള്‍ക്കപ്പുറം ചിലത്...2
ഈ വാര്‍ത്ത ഏതോ പത്രത്തില്‍ കണ്ട്, അമ്മ എല്‍സി സ്വന്തം മക്കളെ തിരിച്ചറിഞ്ഞു. അതുവഴി എല്‍സിയും മക്കളും വീണ്ടും സംഗമിച്ചു. റീനയ്ക്കും മീനയ്ക്കും ഇംഗ്ലീഷ് മാത്രമേ അറിയൂ. എല്‍സിക്ക് ഇംഗ്ലീഷ് അറിയുകയുമില്ല. എന്നാല്‍ ഭാഷയൊന്നും അമ്മയ്ക്കും മക്കള്‍ക്കും ഇടയില്‍ ഒരു തടസ്സമായില്ല. 22 വര്‍ഷം മുമ്പ് തന്റെ അനുവാദമില്ലാതെ മക്കളെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും കൂടി അനാഥാലയത്തിലാക്കുകയായിരുന്നുവെന്ന് എല്‍സി പറയുന്നു. എന്തായാലും ദാരിദ്യ്രമാകാം ഇവരെ അനാഥാലയത്തിലാക്കാന്‍ എല്‍സിയുടെ ഭര്‍ത്താവിന്റെ പ്രേരിപ്പിച്ച ഘടകം.
എന്തായാലും എല്‍സിക്ക് ഇപ്പോള്‍ ആഹ്ലാദിക്കാം. കാരണം അവരുടെ മക്കള്‍ ഇപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും എല്ലാം ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ആ നിര്‍വൃതിയില്‍ ഇനിയുള്ള കാലം എല്‍സിക്ക് ജീവിക്കാം. റീനയ്ക്കും മീനയ്ക്കും അതുവരെ തങ്ങള്‍ ഒരു വേദനയായി മനസ്സില്‍ കൊണ്ടുനടന്ന യഥാര്‍ത്ഥ അമ്മയെ കണ്ടതുവഴി ഇനി തൃപ്തിയോടെ ജീവിക്കാം. ദാരിദ്യ്രത്തില്‍ കഴിയുന്ന അമ്മയെ തങ്ങളാല്‍ കഴിയുന്ന വിധം സഹായിക്കുകയുമാകാം. തങ്ങളെ പോറ്റിവളര്‍ത്തിയ ജര്‍മ്മന്‍ ദമ്പതിമാരോട് ഇപ്പോള്‍ റീനയ്ക്കും മീനയ്ക്കും തോന്നുന്ന വികാരം നന്ദിയും സ്നേഹവും മാത്രമായിരിക്കും. കാരണം ദരിദ്രമായ ഒരു അവസ്ഥയില്‍ നിന്ന് തങ്ങളെ ഈ നിലയിലേക്കെത്തിച്ചുവല്ലോ എന്ന കൃതാര്‍ത്ഥത. ഇവിടെ ഇല്ലാതായത് ദത്തിനെചുറ്റിപ്പറ്റിയുള്ള കാല്പനികതകളാണ്. ദത്തെടുത്ത കുട്ടിയെ സത്യം അറിയിച്ചുവളര്ത്തുന്നത് തന്നെയാണ് നല്ലതെന്ന് ഈ സംഭവം തെളിയിക്കുന്നു. കുട്ടികളെ ഈ സത്യം അറിയിക്കാതിരിക്കാന്‍ നാടുവിട്ട അന്തോണി മാസ്ററോടെ കുട്ടികളെ ഈ സത്യം അറിയിച്ചുവളര്ത്തിയ ജര്‍മ്മന്‍ ദമ്പതികളോടോ, ആരോടാണ് നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം തോന്നുന്നത്?



Click it and Unblock the Notifications
