ഗള്‍ഫിന്റെ പോപ്പ് ഗായികയായി ഷീല...

By Staff

പോപ്പും റോക്കുമാണ് ഏറെയിഷ്ടമെങ്കിലും താളത്തോടൊപ്പം വരികള്‍ക്കും ഷീല ഏറെ പ്രാധാന്യം നല്കുന്നു. വരികള്‍ക്ക് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നല്ല സംഗീതമുള്ള ഒരു ഗാനത്തിന്റെ വരികള്‍ മോശമാണെങ്കില്‍ എനിക്ക് പാടാനിഷ്ടമില്ല. എനിക്ക് ഏറെ പ്രചോദനം സാഹിത്യമാണ്.- ഷീല പറയുന്നു.

മാതമാറ്റിക്സില്‍ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടിയ ഷീല പക്ഷെ സാധാരണ സ്ത്രീകളില്‍ നിന്നും വ്യത്യസ്തയായിരുന്നു. വെറും അധ്യാപകിയായി ഒതുങ്ങിക്കൂടാന്‍ ഷീലയ്ക്ക് കഴിയുമായിരുന്നില്ല. സംഗീതത്തില്‍ ഷീലയ്ക്ക് പ്രചോദനം ആരാണ്? അമ്മ. ചൂളമടിക്കച്ചേരിയുടെ കാര്യത്തില്‍ ഏറെ പ്രശസ്തയാണ് അമ്മ വസന്തമണി. - ഷീല പറയുന്നു.

അല്‍ ഫൈസലയ ബിസിനസ് ആന്റ് ടെക്നോളജി സര്‍വീസസ് കമ്പനിയില്‍ ജനറല്‍ മാനേജരായ പി.എച്ച്. സുബ്രമണിയാണ് ഭര്‍ത്താവ്. ഇപ്പോള്‍ ഷീലയുടെ ആല്‍ബം ഗള്‍ഫ് വിപണിയില്‍ വിതരണം ചെയ്യാന്‍ യുഎഇയിലെ റഫ മ്യൂസിക്ക് തയ്യാറായിരിക്കുകയാണ്. സൗദിയിലെ വാനില മ്യൂസിക്കും കേരളത്തിലെ സത്യം ഓഡിയോസുമാണ് ഈ ആല്‍ബത്തിന്റെ മറ്റ് വിതരണക്കാര്‍.

Story first published: Friday, December 13, 2002, 5:30 [IST]
X
Desktop Bottom Promotion