കേരളാപൊലീസിന് പെണ്‍കരുത്ത്

By Staff

ഇവരുടെ പാസിംഗ് ഔട്ട് പരേഡ് തൃശൂരിലെ കെഎപി പരേഡ് ഗ്രൗണ്ടില്‍ ആഗസ്ത് 14ന് നടക്കും. മുഖ്യമന്ത്രി എ.കെ. ആന്റണി സല്യൂട്ട് സ്വീകരിക്കും.

1991വരെ വനിതാ കോണ്‍സ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് കേരളത്തില്‍ നടന്നിട്ടില്ല. കാരണം ഓരോ വര്‍ഷവും 10 ല്‍ താഴെ വനിതകള്‍ മാത്രമേ അക്കാദമിയില്‍ നിന്ന് പാസ്സായി പുറത്തിറങ്ങാറുള്ളൂ. എന്നാല്‍ 1991ല്‍ കേരളത്തിലെ ആകെയുള്ള വനിതാ കോണ്‍സ്റബിള്‍മാരുടെ എണ്ണം 120 ആയിരുന്നു.

ഇതിനുമുമ്പ് വനിതാ കോണ്‍സ്റബിള്‍മാരുടെ ഏറ്റവും വലിയ പാസിംഗ് ഔട്ട് പരേഡ് നടന്നത് 1991ലാണ്. അന്ന് 242 വനിതകളാണ് അക്കാദമിയില്‍ നിന്ന് പാസായി ഇറങ്ങിയത്. ഇക്കുറി പാസായി ഇറങ്ങുന്ന 490 വനിതകളുടെ സംഘം കേരളത്തിലെ ആകെയുള്ള പൊലീസ് വനിതാ കോണ്‍സ്റബിള്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

ഇത്രയും വിപുലമായ വനിതാസംഘത്തിന്റെ പാസിംഗ് ഔട്ട് പരേഡ് ഒരു പക്ഷേ ഇന്ത്യയുടെ പൊലീസ് ചരിത്രത്തിലും ഇതാദ്യമായിരിക്കും. വനിതാ പൊലീസുകാരെ റിക്രൂട്ട് ചെയ്ത ആദ്യത്തെ സംസ്ഥാനവും കേരളം തന്നെ. ആദ്യമായി 1938ലാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ അഞ്ച് വനിതാകോണ്‍സ്റബിള്‍മാരെ എടുത്തത്.

ഈ വനിതാസംഘത്തില്‍ 34 പേര്‍ ഇരട്ട ബിരുദാനന്തരബിരുദം നേടിയവരാണ്. 64 പേര്‍ ബിരുദാനന്തരബിരുദക്കാരും 322പേര്‍ ബിരുദക്കാരുമാണ്. 22 പേര്‍ നിയമബിരുദം നേടിയവരും ആറ് പേര്‍ അഭിഭാഷകരുമാണ്. ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്.

സംസ്ഥാനത്തെ 1,222 വനിതാ കോണ്‍സ്റബിള്‍മാരുടെ തസ്തികയില്‍ 9,77 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ പാസായി ഇറങ്ങുന്ന 490 പേരെക്കൂടി എടുത്താലും സംസ്ഥാനപൊലീസില്‍ 4,87 തസ്തികകള്‍ ഒഴിഞ്ഞുകിടക്കും. 360 പേരടങ്ങുന്ന വനിതകളുടെ മറ്റൊരൂ സംഘം പരിശീലനത്തിലാണ്.

Story first published: Tuesday, August 13, 2002, 5:30 [IST]
X
Desktop Bottom Promotion