Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സ്ത്രീകളുടെ വിജയം
നടി രേവതിയുടെ ആദ്യ സംവിധാനസംരംഭമായിരുന്നു ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഈ ചിത്രം. മിത്ര് മൈ ഫ്രണ്ടിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ശോഭനയായിരുന്നു. ഒരു പാരമ്പര്യ ഇന്ത്യന്‍ കുടുംബത്തിലെ അംഗമായ സ്ത്രീ യാന്ത്രികമായ ബന്ധങ്ങള്‍ മാത്രമുള്ള അമേരിക്കയില്‍ എത്തിപ്പെടുമ്പോള്‍
അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ശോഭനയുടെ ഈ അഭിനയമികവ് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗീകരിക്കുകയായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവന് നല്കിയ ശോഭനയെ ജൂറി ഏറെ അഭിനന്ദിക്കുകയും ചെയ്തു. ഈ പുരസ്കാരത്തിന് നന്ദി പറയേണ്ട് രേവതിയ്ക്കാണെന്ന് ശോഭന പറയുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിച്ച ബീനാ പോളിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെങ്കിലും സ്ത്രീകളുടെ കൂട്ടായ്മ മൂലം ആ വെല്ലുവിളി ശരിക്കും ആസ്വദിച്ചുവെന്ന് ബീനാ പോള്‍ പറയുന്നു. കഥയ്ക്ക് അനുയോജ്യമായ എന്നാല്‍ പുതിയ കാലത്തിന്റെ പ്രവണതകള്‍ക്ക് യോജിച്ച തരത്തില്‍ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതായിരുന്നു ബീനയുടെ വിജയം. ക്യാമറാമാന് വേണുവിന്റെ ഭാര്യയാണ് ബീനാ പോള്‍.
മിത്ര് മൈ ഫ്രണ്ടിന്റെ കഥ, തിരക്കഥ, സംഗീതം, സംവിധാനം, കോറിയോഗ്രാഫി, എഡിറ്റിംഗ്, നിര്‍മ്മാണം എല്ലാം നിര്‍വഹിച്ചത് സ്തീകളായിരുന്നു. അങ്ങിനെ അമീര്‍ഖാന്റെ ലഗാനോടും ഗിരീഷ് കാസറവള്ളിയുടെ ദ്വീപയോടും എല്ലാം മത്സരിച്ച് മിത്ര് മൈ ഫ്രണ്ടിന്റെ വിജയം സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമായി മാറിയിരിക്കുന്നു.



Click it and Unblock the Notifications