Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകളുടെ വിജയം
നടി രേവതിയുടെ ആദ്യ സംവിധാനസംരംഭമായിരുന്നു ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഈ ചിത്രം. മിത്ര് മൈ ഫ്രണ്ടിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ശോഭനയായിരുന്നു. ഒരു പാരമ്പര്യ ഇന്ത്യന്‍ കുടുംബത്തിലെ അംഗമായ സ്ത്രീ യാന്ത്രികമായ ബന്ധങ്ങള്‍ മാത്രമുള്ള അമേരിക്കയില്‍ എത്തിപ്പെടുമ്പോള്‍
അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ശോഭനയുടെ ഈ അഭിനയമികവ് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗീകരിക്കുകയായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവന് നല്കിയ ശോഭനയെ ജൂറി ഏറെ അഭിനന്ദിക്കുകയും ചെയ്തു. ഈ പുരസ്കാരത്തിന് നന്ദി പറയേണ്ട് രേവതിയ്ക്കാണെന്ന് ശോഭന പറയുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിച്ച ബീനാ പോളിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെങ്കിലും സ്ത്രീകളുടെ കൂട്ടായ്മ മൂലം ആ വെല്ലുവിളി ശരിക്കും ആസ്വദിച്ചുവെന്ന് ബീനാ പോള്‍ പറയുന്നു. കഥയ്ക്ക് അനുയോജ്യമായ എന്നാല്‍ പുതിയ കാലത്തിന്റെ പ്രവണതകള്‍ക്ക് യോജിച്ച തരത്തില്‍ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതായിരുന്നു ബീനയുടെ വിജയം. ക്യാമറാമാന് വേണുവിന്റെ ഭാര്യയാണ് ബീനാ പോള്‍.
മിത്ര് മൈ ഫ്രണ്ടിന്റെ കഥ, തിരക്കഥ, സംഗീതം, സംവിധാനം, കോറിയോഗ്രാഫി, എഡിറ്റിംഗ്, നിര്‍മ്മാണം എല്ലാം നിര്‍വഹിച്ചത് സ്തീകളായിരുന്നു. അങ്ങിനെ അമീര്‍ഖാന്റെ ലഗാനോടും ഗിരീഷ് കാസറവള്ളിയുടെ ദ്വീപയോടും എല്ലാം മത്സരിച്ച് മിത്ര് മൈ ഫ്രണ്ടിന്റെ വിജയം സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമായി മാറിയിരിക്കുന്നു.



Click it and Unblock the Notifications