Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
സ്ത്രീകളുടെ വിജയം
നടി രേവതിയുടെ ആദ്യ സംവിധാനസംരംഭമായിരുന്നു ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഈ ചിത്രം. മിത്ര് മൈ ഫ്രണ്ടിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ശോഭനയായിരുന്നു. ഒരു പാരമ്പര്യ ഇന്ത്യന്‍ കുടുംബത്തിലെ അംഗമായ സ്ത്രീ യാന്ത്രികമായ ബന്ധങ്ങള്‍ മാത്രമുള്ള അമേരിക്കയില്‍ എത്തിപ്പെടുമ്പോള്‍
അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ശോഭനയുടെ ഈ അഭിനയമികവ് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗീകരിക്കുകയായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവന് നല്കിയ ശോഭനയെ ജൂറി ഏറെ അഭിനന്ദിക്കുകയും ചെയ്തു. ഈ പുരസ്കാരത്തിന് നന്ദി പറയേണ്ട് രേവതിയ്ക്കാണെന്ന് ശോഭന പറയുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിച്ച ബീനാ പോളിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെങ്കിലും സ്ത്രീകളുടെ കൂട്ടായ്മ മൂലം ആ വെല്ലുവിളി ശരിക്കും ആസ്വദിച്ചുവെന്ന് ബീനാ പോള്‍ പറയുന്നു. കഥയ്ക്ക് അനുയോജ്യമായ എന്നാല്‍ പുതിയ കാലത്തിന്റെ പ്രവണതകള്‍ക്ക് യോജിച്ച തരത്തില്‍ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതായിരുന്നു ബീനയുടെ വിജയം. ക്യാമറാമാന് വേണുവിന്റെ ഭാര്യയാണ് ബീനാ പോള്‍.
മിത്ര് മൈ ഫ്രണ്ടിന്റെ കഥ, തിരക്കഥ, സംഗീതം, സംവിധാനം, കോറിയോഗ്രാഫി, എഡിറ്റിംഗ്, നിര്‍മ്മാണം എല്ലാം നിര്‍വഹിച്ചത് സ്തീകളായിരുന്നു. അങ്ങിനെ അമീര്‍ഖാന്റെ ലഗാനോടും ഗിരീഷ് കാസറവള്ളിയുടെ ദ്വീപയോടും എല്ലാം മത്സരിച്ച് മിത്ര് മൈ ഫ്രണ്ടിന്റെ വിജയം സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമായി മാറിയിരിക്കുന്നു.



Click it and Unblock the Notifications