Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉഷ... ഒരേയൊരു ഉഷ
അന്നു ഉഷ മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. - തനിക്ക് നഷ്ടമായ ഒളിമ്പിക്സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്നിതാ ആ പ്രതിജ്ഞയ്ക്ക് ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ തുടക്കമായി. അതിന്റെ പേരാണ് ഉഷ അത്ലറ്റിക് സ്കൂള്‍.
ഈയൊരു ലക്ഷ്യം നേടാനായി പയ്യോളി എക്സ്പ്രസ് തല്ക്കാലം പയ്യോളിയില്‍ നിര്‍ത്തിയിരിക്കുകയാണ് . 2012ലെ ഒളിമ്പിക്സിനെയാണ് ഉഷ ലക്ഷ്യമിടുന്നത്. അന്ന് ഉഷയുടെ കുട്ടികള്‍ ഓടി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്മെഡലുകള് അണിയുമെന്ന് ഉഷ സ്വപ്നം കാണുന്നു.
സ്വന്തം അനുഭവപാഠങ്ങള്‍ നല്കി കരുത്തുറ്റ അത്ലറ്റുകളുടെ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 38 കാരിയായ ഉഷയുടെ ലക്ഷ്യം. കേരളത്തില്‍ മറ്റൊരു അത്ലറ്റിനും കഴിയാത്തതാണ് ഉഷ ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന് ഉഷയിലൂടെ കൈവന്ന അനുഗ്രഹമാണ് ഈ സ്കൂള്‍.
പക്ഷെ ഉഷയുടെ സ്വപ്നത്തിന് തടസ്സവും കേരളം തന്നെ. കേന്ദ്രകായികമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഉഷ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കേരളത്തേക്കാള്‍ തനിക്ക് കിട്ടുന്നത് കേരളത്തിന് പുറത്തുനിന്നുള്ള സഹായമാണെന്നാണ് ഉഷ അവിടെ തുറന്നടിച്ചത്. അത് കേരളത്തിന്റെ ഔദ്യോഗികക്കാതുകളില് എത്തിയോ ആവോ?
ഉഷയുടെ സ്കൂള്‍ ഒരു നിമിഷം കൊണ്ട് പിറന്ന സ്വപ്നമല്ല. അതിന് പിന്നില്‍ ഉഷയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമുണ്ട്. 32 ഏക്കര്‍ ഭൂമിയില്‍ 20 കോടി ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും സ്കൂള്‍ പടുത്തുയര്ത്താനായിരുന്നു ഉഷ ലക്ഷ്യമിട്ടത്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 84 ലക്ഷം രൂപ. കേരളസര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കിട്ടി. ഇനി കേന്ദ്രത്തില്‍ നിന്ന് വിദേശപണം ലഭിക്കാനുള്ള തടസ്സം നീങ്ങിക്കിട്ടണം. അതിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. അത് കൂടി നീങ്ങിക്കിട്ടിയാല്‍ വിദേശത്തുനിന്നും പണമൊഴുകും എന്ന പ്രതീക്ഷയിലാണ് ഉഷ.



Click it and Unblock the Notifications