Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ഉഷ... ഒരേയൊരു ഉഷ
അന്നു ഉഷ മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. - തനിക്ക് നഷ്ടമായ ഒളിമ്പിക്സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്നിതാ ആ പ്രതിജ്ഞയ്ക്ക് ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ തുടക്കമായി. അതിന്റെ പേരാണ് ഉഷ അത്ലറ്റിക് സ്കൂള്‍.
ഈയൊരു ലക്ഷ്യം നേടാനായി പയ്യോളി എക്സ്പ്രസ് തല്ക്കാലം പയ്യോളിയില്‍ നിര്‍ത്തിയിരിക്കുകയാണ് . 2012ലെ ഒളിമ്പിക്സിനെയാണ് ഉഷ ലക്ഷ്യമിടുന്നത്. അന്ന് ഉഷയുടെ കുട്ടികള്‍ ഓടി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്മെഡലുകള് അണിയുമെന്ന് ഉഷ സ്വപ്നം കാണുന്നു.
സ്വന്തം അനുഭവപാഠങ്ങള്‍ നല്കി കരുത്തുറ്റ അത്ലറ്റുകളുടെ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 38 കാരിയായ ഉഷയുടെ ലക്ഷ്യം. കേരളത്തില്‍ മറ്റൊരു അത്ലറ്റിനും കഴിയാത്തതാണ് ഉഷ ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന് ഉഷയിലൂടെ കൈവന്ന അനുഗ്രഹമാണ് ഈ സ്കൂള്‍.
പക്ഷെ ഉഷയുടെ സ്വപ്നത്തിന് തടസ്സവും കേരളം തന്നെ. കേന്ദ്രകായികമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഉഷ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കേരളത്തേക്കാള്‍ തനിക്ക് കിട്ടുന്നത് കേരളത്തിന് പുറത്തുനിന്നുള്ള സഹായമാണെന്നാണ് ഉഷ അവിടെ തുറന്നടിച്ചത്. അത് കേരളത്തിന്റെ ഔദ്യോഗികക്കാതുകളില് എത്തിയോ ആവോ?
ഉഷയുടെ സ്കൂള്‍ ഒരു നിമിഷം കൊണ്ട് പിറന്ന സ്വപ്നമല്ല. അതിന് പിന്നില്‍ ഉഷയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമുണ്ട്. 32 ഏക്കര്‍ ഭൂമിയില്‍ 20 കോടി ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും സ്കൂള്‍ പടുത്തുയര്ത്താനായിരുന്നു ഉഷ ലക്ഷ്യമിട്ടത്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 84 ലക്ഷം രൂപ. കേരളസര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കിട്ടി. ഇനി കേന്ദ്രത്തില്‍ നിന്ന് വിദേശപണം ലഭിക്കാനുള്ള തടസ്സം നീങ്ങിക്കിട്ടണം. അതിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. അത് കൂടി നീങ്ങിക്കിട്ടിയാല്‍ വിദേശത്തുനിന്നും പണമൊഴുകും എന്ന പ്രതീക്ഷയിലാണ് ഉഷ.



Click it and Unblock the Notifications