Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഉഷ... ഒരേയൊരു ഉഷ
അന്നു ഉഷ മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. - തനിക്ക് നഷ്ടമായ ഒളിമ്പിക്സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്നിതാ ആ പ്രതിജ്ഞയ്ക്ക് ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ തുടക്കമായി. അതിന്റെ പേരാണ് ഉഷ അത്ലറ്റിക് സ്കൂള്‍.
ഈയൊരു ലക്ഷ്യം നേടാനായി പയ്യോളി എക്സ്പ്രസ് തല്ക്കാലം പയ്യോളിയില്‍ നിര്‍ത്തിയിരിക്കുകയാണ് . 2012ലെ ഒളിമ്പിക്സിനെയാണ് ഉഷ ലക്ഷ്യമിടുന്നത്. അന്ന് ഉഷയുടെ കുട്ടികള്‍ ഓടി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്മെഡലുകള് അണിയുമെന്ന് ഉഷ സ്വപ്നം കാണുന്നു.
സ്വന്തം അനുഭവപാഠങ്ങള്‍ നല്കി കരുത്തുറ്റ അത്ലറ്റുകളുടെ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 38 കാരിയായ ഉഷയുടെ ലക്ഷ്യം. കേരളത്തില്‍ മറ്റൊരു അത്ലറ്റിനും കഴിയാത്തതാണ് ഉഷ ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന് ഉഷയിലൂടെ കൈവന്ന അനുഗ്രഹമാണ് ഈ സ്കൂള്‍.
പക്ഷെ ഉഷയുടെ സ്വപ്നത്തിന് തടസ്സവും കേരളം തന്നെ. കേന്ദ്രകായികമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഉഷ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കേരളത്തേക്കാള്‍ തനിക്ക് കിട്ടുന്നത് കേരളത്തിന് പുറത്തുനിന്നുള്ള സഹായമാണെന്നാണ് ഉഷ അവിടെ തുറന്നടിച്ചത്. അത് കേരളത്തിന്റെ ഔദ്യോഗികക്കാതുകളില് എത്തിയോ ആവോ?
ഉഷയുടെ സ്കൂള്‍ ഒരു നിമിഷം കൊണ്ട് പിറന്ന സ്വപ്നമല്ല. അതിന് പിന്നില്‍ ഉഷയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമുണ്ട്. 32 ഏക്കര്‍ ഭൂമിയില്‍ 20 കോടി ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും സ്കൂള്‍ പടുത്തുയര്ത്താനായിരുന്നു ഉഷ ലക്ഷ്യമിട്ടത്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 84 ലക്ഷം രൂപ. കേരളസര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കിട്ടി. ഇനി കേന്ദ്രത്തില്‍ നിന്ന് വിദേശപണം ലഭിക്കാനുള്ള തടസ്സം നീങ്ങിക്കിട്ടണം. അതിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. അത് കൂടി നീങ്ങിക്കിട്ടിയാല്‍ വിദേശത്തുനിന്നും പണമൊഴുകും എന്ന പ്രതീക്ഷയിലാണ് ഉഷ.



Click it and Unblock the Notifications