Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉഷ... ഒരേയൊരു ഉഷ
അന്നു ഉഷ മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. - തനിക്ക് നഷ്ടമായ ഒളിമ്പിക്സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്നിതാ ആ പ്രതിജ്ഞയ്ക്ക് ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ തുടക്കമായി. അതിന്റെ പേരാണ് ഉഷ അത്ലറ്റിക് സ്കൂള്‍.
ഈയൊരു ലക്ഷ്യം നേടാനായി പയ്യോളി എക്സ്പ്രസ് തല്ക്കാലം പയ്യോളിയില്‍ നിര്‍ത്തിയിരിക്കുകയാണ് . 2012ലെ ഒളിമ്പിക്സിനെയാണ് ഉഷ ലക്ഷ്യമിടുന്നത്. അന്ന് ഉഷയുടെ കുട്ടികള്‍ ഓടി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്മെഡലുകള് അണിയുമെന്ന് ഉഷ സ്വപ്നം കാണുന്നു.
സ്വന്തം അനുഭവപാഠങ്ങള്‍ നല്കി കരുത്തുറ്റ അത്ലറ്റുകളുടെ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 38 കാരിയായ ഉഷയുടെ ലക്ഷ്യം. കേരളത്തില്‍ മറ്റൊരു അത്ലറ്റിനും കഴിയാത്തതാണ് ഉഷ ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന് ഉഷയിലൂടെ കൈവന്ന അനുഗ്രഹമാണ് ഈ സ്കൂള്‍.
പക്ഷെ ഉഷയുടെ സ്വപ്നത്തിന് തടസ്സവും കേരളം തന്നെ. കേന്ദ്രകായികമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഉഷ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കേരളത്തേക്കാള്‍ തനിക്ക് കിട്ടുന്നത് കേരളത്തിന് പുറത്തുനിന്നുള്ള സഹായമാണെന്നാണ് ഉഷ അവിടെ തുറന്നടിച്ചത്. അത് കേരളത്തിന്റെ ഔദ്യോഗികക്കാതുകളില് എത്തിയോ ആവോ?
ഉഷയുടെ സ്കൂള്‍ ഒരു നിമിഷം കൊണ്ട് പിറന്ന സ്വപ്നമല്ല. അതിന് പിന്നില്‍ ഉഷയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമുണ്ട്. 32 ഏക്കര്‍ ഭൂമിയില്‍ 20 കോടി ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും സ്കൂള്‍ പടുത്തുയര്ത്താനായിരുന്നു ഉഷ ലക്ഷ്യമിട്ടത്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 84 ലക്ഷം രൂപ. കേരളസര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കിട്ടി. ഇനി കേന്ദ്രത്തില്‍ നിന്ന് വിദേശപണം ലഭിക്കാനുള്ള തടസ്സം നീങ്ങിക്കിട്ടണം. അതിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. അത് കൂടി നീങ്ങിക്കിട്ടിയാല്‍ വിദേശത്തുനിന്നും പണമൊഴുകും എന്ന പ്രതീക്ഷയിലാണ് ഉഷ.



Click it and Unblock the Notifications
