സിസ്റര്‍ ഒമെര്‍ പിരിയുമ്പോള്‍...

By Staff

1998ലാണ് സിസ്റര്‍ ഒമെര്‍ വിമല കോളെജിന്റെ പ്രിന്‍സിപ്പലായെത്തുന്നത്. കോളെജിന് യുജിസി അംഗീകാരവും പഞ്ചനക്ഷത്രപദവിയും ലഭിച്ചത് സിസ്റര്‍ ഒമെറിന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. മികച്ച കോളെജിനുള്ള ശങ്കര്‍ അവാര്‍ഡ് വിമലയില്‍ എത്തിയതിന് പിന്നിലും സിസ്റര്‍ ഒമെറിന്റെ കരങ്ങളുണ്ട്. 2001ല്‍ മികച്ച പ്രിന്‍സിപ്പലിനുള്ള തിയോ മത്യാസ് പുരസ്കാരവും ഒമെറിനായിരുന്നു.

പഴയ തലമുറയിലെ വിമല വിദ്യാര്‍ത്ഥികള്‍ ഒമെറിന്റെ മുഖം മറക്കാനിടയില്ല. 1973ല്‍ വിമലയില്‍ അധ്യാപികയുടെ വേഷമണിഞ്ഞുകൊണ്ടാണ് സിസ്റര്‍ ഒമെറിന്റെ വിമലാജീവിതം തുടങ്ങുന്നത്. ആഗ്രയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദം നേടിക്കൊണ്ടാണ് അവര്‍ പഠിപ്പിക്കാനെത്തിയത്. കുട്ടികള്‍ക്ക് രാഷ്ട്രമീമാംസയ്ക്കൊപ്പം സ്നേഹത്തിന്റെ തിരിതെളിക്കേണ്ടതെങ്ങിനെയെന്നും അവര്‍ പഠിപ്പിച്ചു. കേരളത്തിലെ സ്ത്രീജീവിതത്തില്‍ സംഭവിച്ച മാറ്റവും രാഷ്ട്രീയ മാറ്റവും ചേര്‍ത്തു വച്ച് സിസ്റര്‍ ഒമെര്‍ 1996ല്‍ നടത്തിയ പഠനത്തിന് പിഎച്ച്ഡി ലഭിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷം അവര്‍ വിമലയുടെ ഓരോ സ്പന്ദനവും അറിഞ്ഞുകൊണ്ട് ജീവിച്ചു. പുതിയ തലമുറയുമായി ഇണങ്ങിപ്പോകുന്നതിലും സിസ്റര്‍ അതീവ സമര്‍ത്ഥയായിരുന്നു. എന്തായാലും പടിയിറങ്ങിപ്പോയത് വിമലകോളെജിന്റെ പ്രകാശമാണ്.

Story first published: Saturday, June 1, 2002, 5:30 [IST]
X
Desktop Bottom Promotion