Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൗമാരക്കാരില്‍ രതി കൂടുന്നു
1995മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ അവിവാഹിതരായ ഗര്‍ഭം ധരിച്ച് ഗര്‍ഭഛിദ്രത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ എട്ടു ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നതായി ഫാമിലി പ്ലാനിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയില്‍ ജോലിചെയ്യുന്ന ഡോ. വന്ദന വാവല് പറയുന്നു.
18 മുതല്‍ 25 വരെ പ്രായപരിധിയില്‍പെട്ടവരാണ് കൂടുതലും. ഇടത്തരം കുടുംബം മുതല്‍ മേല്പോട്ട് അതിസമ്പന്നകുടുംബത്തില്‍ പെട്ട പെണ്‍കുട്ടികള്‍ വരെ ഇത്തരം പ്രശ്നങ്ങളില്‍ അകപ്പെടുന്നു.
ഗര്‍ഭധാരണത്തിനു ശേഷമാണ് ഇതിനുപിന്നിലെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പെണ്‍കുട്ടികളിലധികവും ബോധവതികളാകുന്നത്. ഒടുവില്‍ ഗര്‍ഭഛിദ്രമെന്ന പരിഹാരത്തിലാണ് ഇത് എത്തിച്ചേരുന്നത്.
വാസ്തവത്തില്‍ എവിടെയും രതിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പെണ്‍കുട്ടികള്‍ അവരുടെ ചുറ്റും കേള്‍ക്കുന്നത്. ടിവിയിലും സിനിമയിലും പുസ്തകങ്ങളിലും പരസ്യങ്ങളിലും എല്ലാം രതിയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് നിറയെ. ഇതെല്ലാം രതിയെക്കുറിച്ചുള്ള ജിജ്ഞാസ പെണ്കുട്ടികളിലുണര്ത്തുന്നു.
പക്ഷെ ഗര്‍ഭധാരണത്തിനും ഗര്ഭഛിദ്രത്തിനുമിടയിലുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസീകപീഡനം അവരെ മനോരോഗത്തിലേക്ക് വരെ നയിച്ചേക്കാം. കാരണം അവരുടെ ശാരീരികാവസ്ഥയെപ്പറ്റി അച്ഛനമ്മമാരോടോ, അടുത്ത ബന്ധുക്കളോടോ തുറന്നു പറയാന്‍ കഴിയാതെ അവര്‍ കടുത്ത മാനസികപീഡനമാണ് അനുഭവിക്കുന്നത്.
ഒരു കൗമാരപ്രായക്കാരിയെ സംബന്ധിച്ച് ഇത് നരകതുല്യമാണ്. ഗര്‍ഭത്തെക്കുറിച്ചും അതിന്റ സാമൂഹ്യപ്രത്യാഘാതത്തെക്കുറിച്ചും അറിവുള്ള പെണ്‍കുട്ടികളാണ് ഇതില്‍ അധികം പേരും. വാസ്തവത്തില്‍ ഗര്‍ഭനിരോധനത്തിനുള്ള മാര്‍ങ്ങള്‍ അപ്രാപ്യമാകുന്നതാണ് ഈ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നം. പല പെണ്‍കുട്ടികള്‍ക്കും ഗര്‍ഭനിരോധനത്തിനുള്ള ഉറകളോ ഗുളികകളോ എവിടെ ലഭിക്കുമെന്ന് പോലുമറിയില്ല. ഒട്ടേറെ പെണ്‍കുട്ടികള്‍ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ കയറി അത്തരം ഉല്പന്നങ്ങള് വാങ്ങാന്‍ മടിക്കുന്നവരുമാണ്.



Click it and Unblock the Notifications
