Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സെബ്രീന വീണ്ടും വാര്‍ത്തയില്‍
പിന്നീട് മാക്സ് എന്ന ജര്‍മ്മന്‍ വാരികയില്‍ സെബ്രിനയുടെ നഗ്നചിത്രം അച്ചടിച്ചുവന്നു. അപ്പോഴും സെബ്രിന ജര്‍മ്മനിയില്‍ മാത്രമല്ല, ലോകമാകെയും വീണ്ടും ചര്‍ച്ചാവിഷയമായി. രണ്ടു വര്‍ഷം മുമ്പായിരുന്നു സെബ്രിനയുടെ ടെന്നീസ് താരം ബോറിസ് ബെക്കറുമായുള്ള പ്രേമം. ബെക്കറും ഒരു വാര്‍ത്താസമ്മേളനത്തില്‍ താനും സബ്രിനയും ഒന്നിച്ചാണെന്ന് തുറന്നു പറഞ്ഞതോടെ വാര്‍ത്താമാധ്യമങ്ങള്‍ സെബ്രീനയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം തുടങ്ങി.
മറ്റ് മാധ്യമങ്ങള്‍ക്ക് കഴിയാത്തതാണ് മാക്സ് എന്ന വാരിക നേടിയെടുത്തത്. സെബ്രിനയുടെ നഗ്നചിത്രം. വെറും നഗ്നചിത്രമായിരുന്നില്ല അത്. നഗ്നശരീരവുമായാണ് സെബ്രിനയുടെ ചിത്രം. ഈ സംഭവം ബോറിസ് ബെക്കറെയും ചൊടിപ്പിച്ചിരുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാക്സ് എന്ന ജര്‍മ്മന്‍ വാരികയോടാണ് സെബ്രിന കോടതിയില്‍ ഏറ്റുമുട്ടി. ഇപ്പോഴിതാ കേസിനൊടുവില്‍ സെബ്രിന വിജയിച്ചിരിക്കുന്നു. അങ്ങിനെ വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തയില്‍ നിറയുകയാണ് ഈ പെണ്‍കുട്ടി.
ഹാം ബര്‍ഗ് കോടതിയിലായിരുന്നു നിയമയുദ്ധം. സെബ്രിനയ്ക്ക് ഒരു കോടി രൂപ (2.56 ലക്ഷം യൂറോ) നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി.
ഇബീസാ ദ്വീപില്‍ വച്ചാണ് 1999ല്‍ സെബ്രിനയുടെ നഗ്നചിത്രങ്ങള്‍ ജെര്‍ഡ് സിമോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തത്. അദ്ദേഹം പിന്നീട് ഈ ചിത്രങ്ങള്‍ വലിയൊരു തുകയ്ക്ക് മാക്സ് വാരികയ്ക്ക് വിറ്റു. ഈ ചിത്രത്തിലൂടെ മാക്സ് വാരിക വന്‍ നേട്ടമുണ്ടാക്കി. ജര്‍മ്മനിയിലാകെ വാരിക കൂടുതല്‍ ജനപ്രിയമായി. പക്ഷെ വാരിക പടം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെബ്രിനയുടെ അനുമതി വാങ്ങിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. സെബ്രിനയുടെ ഈ പരാതി കോടതി അംഗീകരിച്ചു.
കേരളത്തിലാണെങ്കില്‍ കോഴിക്കോട് വളരേണ്ടതാണ് സെബ്രിന. കാരണം സെബ്രിനയുടെ അമ്മ തെരേസ കോഴിക്കോട് പെരിഞ്ചേരില്‍ കുടുംബാംഗമാണ്. ജര്‍മ്മനിയിലെ ബാങ്കുദ്യോഗസ്ഥനായ അച്ഛന് കൃഷ്ണന് സെറ്റ്ലര് ബാംഗ്ലൂര്‍ സ്വദേശിയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. 30 വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായ സെറ്റ്ലര് ദമ്പതികള്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയത്.



Click it and Unblock the Notifications