Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സെബ്രീന വീണ്ടും വാര്‍ത്തയില്‍
പിന്നീട് മാക്സ് എന്ന ജര്‍മ്മന്‍ വാരികയില്‍ സെബ്രിനയുടെ നഗ്നചിത്രം അച്ചടിച്ചുവന്നു. അപ്പോഴും സെബ്രിന ജര്‍മ്മനിയില്‍ മാത്രമല്ല, ലോകമാകെയും വീണ്ടും ചര്‍ച്ചാവിഷയമായി. രണ്ടു വര്‍ഷം മുമ്പായിരുന്നു സെബ്രിനയുടെ ടെന്നീസ് താരം ബോറിസ് ബെക്കറുമായുള്ള പ്രേമം. ബെക്കറും ഒരു വാര്‍ത്താസമ്മേളനത്തില്‍ താനും സബ്രിനയും ഒന്നിച്ചാണെന്ന് തുറന്നു പറഞ്ഞതോടെ വാര്‍ത്താമാധ്യമങ്ങള്‍ സെബ്രീനയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം തുടങ്ങി.
മറ്റ് മാധ്യമങ്ങള്‍ക്ക് കഴിയാത്തതാണ് മാക്സ് എന്ന വാരിക നേടിയെടുത്തത്. സെബ്രിനയുടെ നഗ്നചിത്രം. വെറും നഗ്നചിത്രമായിരുന്നില്ല അത്. നഗ്നശരീരവുമായാണ് സെബ്രിനയുടെ ചിത്രം. ഈ സംഭവം ബോറിസ് ബെക്കറെയും ചൊടിപ്പിച്ചിരുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാക്സ് എന്ന ജര്‍മ്മന്‍ വാരികയോടാണ് സെബ്രിന കോടതിയില്‍ ഏറ്റുമുട്ടി. ഇപ്പോഴിതാ കേസിനൊടുവില്‍ സെബ്രിന വിജയിച്ചിരിക്കുന്നു. അങ്ങിനെ വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തയില്‍ നിറയുകയാണ് ഈ പെണ്‍കുട്ടി.
ഹാം ബര്‍ഗ് കോടതിയിലായിരുന്നു നിയമയുദ്ധം. സെബ്രിനയ്ക്ക് ഒരു കോടി രൂപ (2.56 ലക്ഷം യൂറോ) നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി.
ഇബീസാ ദ്വീപില്‍ വച്ചാണ് 1999ല്‍ സെബ്രിനയുടെ നഗ്നചിത്രങ്ങള്‍ ജെര്‍ഡ് സിമോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തത്. അദ്ദേഹം പിന്നീട് ഈ ചിത്രങ്ങള്‍ വലിയൊരു തുകയ്ക്ക് മാക്സ് വാരികയ്ക്ക് വിറ്റു. ഈ ചിത്രത്തിലൂടെ മാക്സ് വാരിക വന്‍ നേട്ടമുണ്ടാക്കി. ജര്‍മ്മനിയിലാകെ വാരിക കൂടുതല്‍ ജനപ്രിയമായി. പക്ഷെ വാരിക പടം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെബ്രിനയുടെ അനുമതി വാങ്ങിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. സെബ്രിനയുടെ ഈ പരാതി കോടതി അംഗീകരിച്ചു.
കേരളത്തിലാണെങ്കില്‍ കോഴിക്കോട് വളരേണ്ടതാണ് സെബ്രിന. കാരണം സെബ്രിനയുടെ അമ്മ തെരേസ കോഴിക്കോട് പെരിഞ്ചേരില്‍ കുടുംബാംഗമാണ്. ജര്‍മ്മനിയിലെ ബാങ്കുദ്യോഗസ്ഥനായ അച്ഛന് കൃഷ്ണന് സെറ്റ്ലര് ബാംഗ്ലൂര്‍ സ്വദേശിയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. 30 വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായ സെറ്റ്ലര് ദമ്പതികള്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയത്.



Click it and Unblock the Notifications