Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
സെബ്രീന വീണ്ടും വാര്‍ത്തയില്‍
പിന്നീട് മാക്സ് എന്ന ജര്‍മ്മന്‍ വാരികയില്‍ സെബ്രിനയുടെ നഗ്നചിത്രം അച്ചടിച്ചുവന്നു. അപ്പോഴും സെബ്രിന ജര്‍മ്മനിയില്‍ മാത്രമല്ല, ലോകമാകെയും വീണ്ടും ചര്‍ച്ചാവിഷയമായി. രണ്ടു വര്‍ഷം മുമ്പായിരുന്നു സെബ്രിനയുടെ ടെന്നീസ് താരം ബോറിസ് ബെക്കറുമായുള്ള പ്രേമം. ബെക്കറും ഒരു വാര്‍ത്താസമ്മേളനത്തില്‍ താനും സബ്രിനയും ഒന്നിച്ചാണെന്ന് തുറന്നു പറഞ്ഞതോടെ വാര്‍ത്താമാധ്യമങ്ങള്‍ സെബ്രീനയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം തുടങ്ങി.
മറ്റ് മാധ്യമങ്ങള്‍ക്ക് കഴിയാത്തതാണ് മാക്സ് എന്ന വാരിക നേടിയെടുത്തത്. സെബ്രിനയുടെ നഗ്നചിത്രം. വെറും നഗ്നചിത്രമായിരുന്നില്ല അത്. നഗ്നശരീരവുമായാണ് സെബ്രിനയുടെ ചിത്രം. ഈ സംഭവം ബോറിസ് ബെക്കറെയും ചൊടിപ്പിച്ചിരുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാക്സ് എന്ന ജര്‍മ്മന്‍ വാരികയോടാണ് സെബ്രിന കോടതിയില്‍ ഏറ്റുമുട്ടി. ഇപ്പോഴിതാ കേസിനൊടുവില്‍ സെബ്രിന വിജയിച്ചിരിക്കുന്നു. അങ്ങിനെ വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തയില്‍ നിറയുകയാണ് ഈ പെണ്‍കുട്ടി.
ഹാം ബര്‍ഗ് കോടതിയിലായിരുന്നു നിയമയുദ്ധം. സെബ്രിനയ്ക്ക് ഒരു കോടി രൂപ (2.56 ലക്ഷം യൂറോ) നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി.
ഇബീസാ ദ്വീപില്‍ വച്ചാണ് 1999ല്‍ സെബ്രിനയുടെ നഗ്നചിത്രങ്ങള്‍ ജെര്‍ഡ് സിമോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തത്. അദ്ദേഹം പിന്നീട് ഈ ചിത്രങ്ങള്‍ വലിയൊരു തുകയ്ക്ക് മാക്സ് വാരികയ്ക്ക് വിറ്റു. ഈ ചിത്രത്തിലൂടെ മാക്സ് വാരിക വന്‍ നേട്ടമുണ്ടാക്കി. ജര്‍മ്മനിയിലാകെ വാരിക കൂടുതല്‍ ജനപ്രിയമായി. പക്ഷെ വാരിക പടം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെബ്രിനയുടെ അനുമതി വാങ്ങിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. സെബ്രിനയുടെ ഈ പരാതി കോടതി അംഗീകരിച്ചു.
കേരളത്തിലാണെങ്കില്‍ കോഴിക്കോട് വളരേണ്ടതാണ് സെബ്രിന. കാരണം സെബ്രിനയുടെ അമ്മ തെരേസ കോഴിക്കോട് പെരിഞ്ചേരില്‍ കുടുംബാംഗമാണ്. ജര്‍മ്മനിയിലെ ബാങ്കുദ്യോഗസ്ഥനായ അച്ഛന് കൃഷ്ണന് സെറ്റ്ലര് ബാംഗ്ലൂര്‍ സ്വദേശിയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. 30 വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായ സെറ്റ്ലര് ദമ്പതികള്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയത്.



Click it and Unblock the Notifications