Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
ഹംപി- -- ഇന്ത്യന്‍ വനിതാചെസ്സിലെ അത്ഭുതം
ഇനി ഒരു ഗ്രാന്റ്മാസ്റര്‍ നോം കൂടി നേടിയാല്‍ ഇന്ത്യയിലെ ആദ്യ വനിതാ ഗ്രാന്റ് മാസ്ററാകും ഹംപി. (ഇന്ത്യയിലെ മറ്റൊരു ചെസ് താരമായ സുബരാമന് വിജയലക്ഷ്മിയ്ക്ക് ഒരു ഗ്രാന്റ് മാസ്റര്‍ നോം ഉണ്ട്.)ഇക്കഴിഞ്ഞ ലോക ജൂനിയര്‍ ചെസില്‍ കിരീടം നേടിയ ഹംപിയ്ക്ക് ഈ നേട്ടം അതിവിദൂരമല്ല.(ഈ നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏക വനിതാചെസ്സ് താരവും ഹംപി തന്നെ).
യൂഗോസ്ലാവ്യയിലെ കൊസനോവിച്ച് ഗോരാനെ സമനിലയില്‍ കുടുക്കിയാണ് ഹംപി രണ്ടാമത്തെ ഗ്രാന്റ് മാസ്റര്‍ നോം നേടിയത്. ഹംഗറിയുടെ ജൂഡിത്ത് പോള്‍ഗാര്‍, സൂസാ പോള്‍ഗാര്‍, ചൈനയുടെ ജുന് സു ചെന്‍, ജോര്‍ജിയയുടെ മറിയ ചിബുര്ദനിഡ്സേ എന്നീ വനിതകള്‍ക്കാണ് ഇപ്പോള്‍ ഗ്രാന്റ് മാസ്റര്‍ പദവിയുള്ളത്. ഈ വിശ്വോത്തര ചെസ് താരങ്ങളുടെ നിരയിലേക്ക് ഉയരാന്‍ കൊനേരു ഹംപിയ്ക്ക് ഒരു ഗ്രാന്റ്മാസ്റര്‍ നോം കൂടി ലഭിച്ചാല്‍ മതി. ബെല്‍ഗ്രേഡില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ തന്നെ കൊനേരു ഹംപിയ്ക്ക് ഗ്രാന്റ് മാസ്റര്‍ പദവി ഒരു പോയിന്റിനാണ് നഷ്ടമായത്. അഞ്ചു ജയവും നാലു സമനിലയും നേടിയ ഹംപി തന്നെയാണ് 7.5 പോയിന്റോടെ ഈ ടൂര്‍ണ്ണമെന്റില്‍ ജേതാവായത്.
അതികൗശലങ്ങള്‍ നിറഞ്ഞ നീക്കങ്ങളും ചെസ്സ് ഗെയിമിന്റെ മൂന്നു ഘട്ടങ്ങളിലും (ഓപ്പണിംഗ് , മിഡില്‍, എന്‍ഡ് ഗെയിം) ഉള്ള അസാമാന്യ കയ്യടക്കവും ഹംപിയെ മറ്റ് വനിതാ ചെസ് താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കുന്നു. ഇതിനകം നിരവധി പുരുഷഗ്രാന്റ്മാസ്റര്മാരെ വരെ കീഴടക്കിയിട്ടുള്ള ഹംപിയുടെ മിടുക്ക് ലോകം കണ്ടത് ഹംഗറിയിലെ ബുഡാപെസ്റില്‍ നടന്ന ടൂര്‍ണ്ണമെന്റിലാണ്. ഹംപിയ്ക്ക് ആദ്യ ഗ്രാന്റ് മാസ്റര്‍ നോം ലഭിച്ചതും ഇവിടുത്തെ പ്രകടനമാണ്.
ഹംപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രധാനം വീടിന്റെ പിന്തുണതന്നെ. അച്ഛന് അശോക് തന്നെയാണ് ഹംപിയെ പരിശീലിപ്പിക്കുന്നത്. ഒപ്പം ഏതളവ് വരെ സഹായം നല്കാന് തയ്യാറായി ആന്ധ്രപ്രദേശ് സര്‍ക്കാരും ഉണ്ട്. ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനായപ്പോള്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹംപിയ്ക്ക് 2.5 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും 10 ലക്ഷം രൂപയും ഒരു വീടും , ഹംപിയുടെ അച്ഛന് അശോകിന് അഞ്ച് ലക്ഷം രൂപയും നല്കി. അങ്ങിനെ ഹംപിയിലെ ചെസ് താരം വളരുകയാണ്- വീടിന്റെയും നാടിന്റെയും പിന്തുണയോടെ, ഇനിയും പിടിതരാത്ത കിരീടങ്ങള്‍ സ്വന്തമാക്കാന്‍.



Click it and Unblock the Notifications