ഇത് പുതുജീവിതം തേടുന്നവരുടെ ജ്വാലാമുഖി

By Staff

സംസ്ഥാന എയിഡിസ് സെല്ലിന്റ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട് (എസിഎസ്) ആണ് ഹോട്ടല്‍ തുടങ്ങുന്നതിന് മുന്‍കൈയെടുത്തത്.

ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന 15 പേരില്‍ ഒമ്പതു പേരും തങ്ങളുടെ പഴയ ജോലി ഉപേക്ഷിച്ചുകഴിഞ്ഞു. ആറ് പേര്‍ ഇപ്പോഴും തങ്ങളുടെ ജോലി ഭാഗികമായി തുടരുന്നുണ്ട്. ലൈംഗികത്തൊഴില്‍ അവര്‍ ഇപ്പോഴും തുടരുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് എസിഎസ് പ്രവര്‍ത്തകയായ സുജാത പറയുന്നത്.

ലൈംഗികത്തൊഴില്‍ അവര്‍ ആസ്വദിക്കുന്നെങ്കില്‍ അത് അവര്‍ക്ക് തുടരാം. നിര്‍ബന്ധിതമായി ഈ ജോലി ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സുജാത പറയുന്നു.

നഗരഹൃദയത്തിലെ ജ്വാലാമുഖി പ്രവര്‍ത്തനമാരംഭിച്ച ആദ്യനാളുകളില്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലൈംഗികത്തൊഴില്‍ ചെയ്തിരുന്നവരും ഇപ്പോഴും തുടരുന്നവരുമായ സ്ത്രീകള്‍ എന്താണ് ഹോട്ടലില്‍ ചെയ്യുന്നതെന്ന് നിരീക്ഷിക്കാനായി പൊലീസുകാര്‍ മഫ്തിയില്‍ ഹോട്ടലില്‍ വരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അവര്‍ക്ക് സംശയം നീങ്ങിയെന്നും പൊലീസ് ഇപ്പോള്‍ ഇവിടെ വരാറില്ലെന്നും സുജാത പറഞ്ഞു.

റെസ്റോറന്റ് നടത്തുന്ന സുജാതയും നളിനി ജമീലയും ലൈംഗികത്തൊഴിലാളികളെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഗ്ലോബല്‍ അലയന്‍സ് എഗൈന്‍സ്റ് ട്രാഫിക്കിംഗ് ഓഫ് വിമന്‍ (ജിഎഎടിഡബ്ല്യു) ബാങ്കോക്കില്‍ നടത്തിയ സെമിനാറില്‍ ക്ഷണിക്കപ്പെട്ട ഇവര്‍ അവിടെ നിന്ന് വീഡിയോഗ്രാഫിയില്‍ പരിശീലനം നേടിയിരുന്നു.

Story first published: Tuesday, June 5, 2001, 5:30 [IST]
X
Desktop Bottom Promotion