Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
എണ്പത്തിയേഴില് ലക്ഷ്മിയേടത്തിയ്ക്ക് അഭിനയപര്വം...
ഇത് ലക്ഷ്മി എന്ന ലക്ഷ്മിയേടത്തി. പാലക്കാട് ജില്ലയിലെ കുമ്പിടിക്കടുത്ത് മലമക്കാവിലെ പാവമൊരു മുത്തശി. പക്ഷേ 87-ാം വയസില്‍ സിനിമയുടെ മായികലോകത്താണ് അവരിപ്പോള്‍. അമ്പിളി സംവിധാനം ചെയ്തകബനിഎന്ന സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്.
ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് ചെയ്യാറായിരിക്കുന്നു കബനി. മലമക്കാവുകാരുടെ ലക്ഷ്മിയേടത്തിയാകട്ടെ സിനിമയിലഭിനയിച്ചതിന്റെ തലക്കനമൊന്നുമില്ലാതെ പഴയ പോലെ...
ആദിവാസി ചൂഷണത്തിന്റെ കഥ പറയുന്ന സിനിമയാണ് കബനി. അതില്‍ ഉപ്പാട്ടി മുത്തി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. സിനിമയിലെ മുഖ്യകഥാപാത്രമായ കബനിയുടെ മുത്തച്ഛന് ചാമന്റെ കാമുകിയായിരുന്നു ഉപ്പാട്ടി മുത്തി. പക്ഷേ ഊരുമൂപ്പന് വിലക്കിയതിനാല്‍ ചാമനും ഉപ്പാട്ടിയ്ക്കും ഒന്നിച്ചു ജീവിക്കാനായില്ല. എങ്കിലും ഇന്നും ചാമനോടുള്ള സ്നേഹവുമായി ഉപ്പാട്ടി മുത്തി ജീവിക്കുന്നു...
ആദ്യമായി പരിഷ്കൃത ലോകത്തിന്റെ തുടിപ്പുകള്‍ അറിയുകയാണെങ്കിലും സിനിമയില്‍ തന്റെ കഥാപാത്രത്തെ ലക്ഷ്മി നന്നായി അവതരിപ്പിച്ചുവെന്ന് കബനിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അവിചാരിതമായാണ് കബനിയിലേയ്ക്ക് ലക്ഷ്മിയുടെ രംഗപ്രവേശം. സംവിധായകന് അമ്പിളിയുടെ സഹായി രവിയാണ് ഇതിനു നിമിത്തമായത്. രവിയും മലമക്കാവുകാരന്. രവിയുടെ വീട്ടില്‍ അടുക്കളയില്‍ സഹായിക്കാന്‍ ലക്ഷ്മി എത്തുമായിരുന്നു.
ആറു മാസം മുമ്പ് , രവിയുടെ സഹോദരിയുടെ കല്യാണ സമയം. കല്യാണത്തിന്റെ ഒരുക്കത്തിനിടയില്‍ സഹായിക്കാന്‍ വീട്ടില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. കല്യാണത്തലേന്ന് പതിവുള്ള കുളിയും കഴിഞ്ഞ് അഴിച്ചിട്ട ഈറന്‍ മുടിയുമായി ലക്ഷ്മി വീട്ടിലേയ്ക്ക് വരുന്നത് രവി കണ്ടു. വെറുതേ ഒരു രസത്തിന് ലക്ഷ്മിയേടത്തിയെ രവി ക്യാമറയിലാക്കി. കബനിയുടെ അഭിനേതാക്കളെ കണ്ടെത്തുന്ന സമയവുമായിരുന്നു ഇത്.
ലക്ഷ്മിയേടത്തിയുടെ മുഖം ക്യാമറയില്‍ പതിഞ്ഞത് കണ്ടപ്പോള്‍ രവിയ്ക്ക് പുതിയ ആശയം . ചിത്രത്തിലെ ഉപ്പാട്ടി മുത്തിയായി ലക്ഷ്മിയേടത്തിയെ പരിഗണിച്ചാലോ..?
സംവിധായകന് അമ്പിളിയ്ക്കും ലക്ഷ്മിയേടത്തിയെ കണ്ടപ്പോള്‍ തൃപ്തിയായി. പ്രണയവും നഷ്ടബോധവുമായി കബനിയില്‍ നിറഞ്ഞുനില്ക്കുന്ന ഉപ്പാട്ടി മുത്തി അങ്ങനെ ലക്ഷ്മിയേടത്തിയുടെ വയസായ കൈകളില്‍ ഭദ്രമായി.
ഇനിയും അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ തയ്യാര്‍ എന്ന് മലമക്കാവിലിരുന്ന് ലക്ഷ്മിയേടത്തി പ്രഖ്യാപിക്കുന്നു. എങ്കിലും ജീവിതവും സിനിമയും രണ്ടും രണ്ടാണെന്ന് ലക്ഷ്മിയേടത്തിക്കു നന്നായറിയാം. തന്റെ ചിത്രം അടുത്ത തീയേറ്ററായ കൂടല്ലൂര്‍ ശ്രീധറില്‍ വന്നാല്‍ കാണാം എന്ന നിസംഗ ഭാവത്തോടെ അവരിരിക്കുന്നു... 87 -ാം വയസില്‍ ഒന്നുമറിയാതെ സിനിമയിലഭിനയിച്ചതിന്റെ ഗമയൊന്നുമില്ലാതെ...



Click it and Unblock the Notifications
