Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
എണ്പത്തിയേഴില് ലക്ഷ്മിയേടത്തിയ്ക്ക് അഭിനയപര്വം...
ഇത് ലക്ഷ്മി എന്ന ലക്ഷ്മിയേടത്തി. പാലക്കാട് ജില്ലയിലെ കുമ്പിടിക്കടുത്ത് മലമക്കാവിലെ പാവമൊരു മുത്തശി. പക്ഷേ 87-ാം വയസില്‍ സിനിമയുടെ മായികലോകത്താണ് അവരിപ്പോള്‍. അമ്പിളി സംവിധാനം ചെയ്തകബനിഎന്ന സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്.
ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് ചെയ്യാറായിരിക്കുന്നു കബനി. മലമക്കാവുകാരുടെ ലക്ഷ്മിയേടത്തിയാകട്ടെ സിനിമയിലഭിനയിച്ചതിന്റെ തലക്കനമൊന്നുമില്ലാതെ പഴയ പോലെ...
ആദിവാസി ചൂഷണത്തിന്റെ കഥ പറയുന്ന സിനിമയാണ് കബനി. അതില്‍ ഉപ്പാട്ടി മുത്തി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. സിനിമയിലെ മുഖ്യകഥാപാത്രമായ കബനിയുടെ മുത്തച്ഛന് ചാമന്റെ കാമുകിയായിരുന്നു ഉപ്പാട്ടി മുത്തി. പക്ഷേ ഊരുമൂപ്പന് വിലക്കിയതിനാല്‍ ചാമനും ഉപ്പാട്ടിയ്ക്കും ഒന്നിച്ചു ജീവിക്കാനായില്ല. എങ്കിലും ഇന്നും ചാമനോടുള്ള സ്നേഹവുമായി ഉപ്പാട്ടി മുത്തി ജീവിക്കുന്നു...
ആദ്യമായി പരിഷ്കൃത ലോകത്തിന്റെ തുടിപ്പുകള്‍ അറിയുകയാണെങ്കിലും സിനിമയില്‍ തന്റെ കഥാപാത്രത്തെ ലക്ഷ്മി നന്നായി അവതരിപ്പിച്ചുവെന്ന് കബനിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അവിചാരിതമായാണ് കബനിയിലേയ്ക്ക് ലക്ഷ്മിയുടെ രംഗപ്രവേശം. സംവിധായകന് അമ്പിളിയുടെ സഹായി രവിയാണ് ഇതിനു നിമിത്തമായത്. രവിയും മലമക്കാവുകാരന്. രവിയുടെ വീട്ടില്‍ അടുക്കളയില്‍ സഹായിക്കാന്‍ ലക്ഷ്മി എത്തുമായിരുന്നു.
ആറു മാസം മുമ്പ് , രവിയുടെ സഹോദരിയുടെ കല്യാണ സമയം. കല്യാണത്തിന്റെ ഒരുക്കത്തിനിടയില്‍ സഹായിക്കാന്‍ വീട്ടില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. കല്യാണത്തലേന്ന് പതിവുള്ള കുളിയും കഴിഞ്ഞ് അഴിച്ചിട്ട ഈറന്‍ മുടിയുമായി ലക്ഷ്മി വീട്ടിലേയ്ക്ക് വരുന്നത് രവി കണ്ടു. വെറുതേ ഒരു രസത്തിന് ലക്ഷ്മിയേടത്തിയെ രവി ക്യാമറയിലാക്കി. കബനിയുടെ അഭിനേതാക്കളെ കണ്ടെത്തുന്ന സമയവുമായിരുന്നു ഇത്.
ലക്ഷ്മിയേടത്തിയുടെ മുഖം ക്യാമറയില്‍ പതിഞ്ഞത് കണ്ടപ്പോള്‍ രവിയ്ക്ക് പുതിയ ആശയം . ചിത്രത്തിലെ ഉപ്പാട്ടി മുത്തിയായി ലക്ഷ്മിയേടത്തിയെ പരിഗണിച്ചാലോ..?
സംവിധായകന് അമ്പിളിയ്ക്കും ലക്ഷ്മിയേടത്തിയെ കണ്ടപ്പോള്‍ തൃപ്തിയായി. പ്രണയവും നഷ്ടബോധവുമായി കബനിയില്‍ നിറഞ്ഞുനില്ക്കുന്ന ഉപ്പാട്ടി മുത്തി അങ്ങനെ ലക്ഷ്മിയേടത്തിയുടെ വയസായ കൈകളില്‍ ഭദ്രമായി.
ഇനിയും അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ തയ്യാര്‍ എന്ന് മലമക്കാവിലിരുന്ന് ലക്ഷ്മിയേടത്തി പ്രഖ്യാപിക്കുന്നു. എങ്കിലും ജീവിതവും സിനിമയും രണ്ടും രണ്ടാണെന്ന് ലക്ഷ്മിയേടത്തിക്കു നന്നായറിയാം. തന്റെ ചിത്രം അടുത്ത തീയേറ്ററായ കൂടല്ലൂര്‍ ശ്രീധറില്‍ വന്നാല്‍ കാണാം എന്ന നിസംഗ ഭാവത്തോടെ അവരിരിക്കുന്നു... 87 -ാം വയസില്‍ ഒന്നുമറിയാതെ സിനിമയിലഭിനയിച്ചതിന്റെ ഗമയൊന്നുമില്ലാതെ...



Click it and Unblock the Notifications