Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഒടുവില്‍ രതിക്ക് നീതി കിട്ടി....
1996 സപംതംബര് മൂന്ന് - രതി മേനോന് എന്ന പെണ്‍കുട്ടിയുടെ ജീവിതസ്വപ്നങ്ങള്‍ തകര്‍ന്നത് അന്നാണ്. ഐലന്‍ഡ് എക്സ്പ്രസില്‍ തൃശൂരില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോകുകയായിരുന്നു രതി. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തൃശൂരെത്തിയതായിരുന്നു. പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ വച്ച് ബോഗിയിലെ വാഷ്ബേസിനില്‍ മുഖം കഴുകുമ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. മുഖം കഴുകിക്കൊണ്ടിരുന്ന രതി പുറത്തേയ്ക്ക് തെറിച്ചു പോയി...
പുറത്ത് വീണ പെണ്‍കുട്ടിയുടെ വലതു കൈയിലൂടെ തീവണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങി...കൈ അറ്റു പോയി. വീഴ്ചയില്‍ നട്ടെല്ലിനും ഗുരുതരമായ ക്ഷതമേറ്റു. വിധിയുടെ വിളയാട്ടം അവിടം കൊണ്ടും തീര്‍ന്നില്ല. പാളത്തില്‍ മുറിവേറ്റു കിടന്ന രതിയുടെ വലതുകാലിലൂടെ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് കയറിയിറങ്ങി. കാലും അറ്റുപോയി...ഒരു മണിക്കൂറിനു ശേഷം ഷണ്ടിങ് ഡ്രൈവറാണ് രതിയെ പാളത്തില്‍ കണ്ടെത്തിയത്.
കാലും കൈയ്യും തളര്‍ന്ന , നട്ടെല്ലും തകര്‍ന്ന രതി ജീവിതത്തിലേയ്ക്ക് മെല്ലെ തിരികെ വന്നു. ഇതിനിടയില്‍ അപകട നഷ്ടപരിഹാരത്തിനുള്ള കേസും നടന്നു. ആറ് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി റെയില്‍വേ ക്ലെയിംസ് ട്രെബ്യൂണല്‍ വിധിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ നല്കിയ ഹര്ജിയിന്മേല് വാദം കേട്ട കേരള ഹൈക്കോടതി തുക വെട്ടിക്കുറച്ചു. ഇതിനെതിരേ രതി സുപ്രീം കോടതിയെ സമീപിച്ചു. ഒടുവില്‍ സുപ്രീംകോടതി രതിക്കനുകൂലമായി വിധിക്കുകയായിരുന്നു. ആറു ലക്ഷം രൂപ 12% പലിശയോടെ രതിക്ക് നല്കാന് സുപ്രീംകോടതി റെയില്‍വേയ്ക്കു കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്കി.
കൊട്ടാരക്കരയ്ക്കടുത്ത് ചെങ്ങമനാട് അടുവേശേരില് തെക്ക് ചെമ്പാട്ടുപറമ്പില് പരേതനായ എം. നാരായണമേനോന്റെ മകളാണ് രതി മേനോന്.



Click it and Unblock the Notifications