വീട്ടിലേയ്ക്കുപോയ സത്യം

Zen
സെന്‍ ഗുരുവായ റ്യോകന്‍ ബുദ്ധ തത്വങ്ങള്‍ പഠിയ്ക്കാന്‍ പോകാനായി തീരുമാനിച്ചപ്പോള്‍ തന്റെ കുടുംബ സ്വത്തുക്കളെല്ലാം നോക്കി നടത്താനായി അനന്തരവനെയാണ് ഏല്‍പ്പിച്ചത്. സ്വത്തുഭരണം കയ്യില്‍ക്കിട്ടിയതോടെ അനന്തരവന്‍ ധൂര്‍ത്തനായി മാറി.

അളവില്ലാതെ പണം ചെലവഴിയ്ക്കുന്നത് കണ്ടപ്പോള്‍ കുടുംബത്തിലെ മറ്റംഗങ്ങളെല്ലാം ഉടന്‍ സ്വത്തുക്കളെല്ലാം നശിച്ചുപോകുമെന്ന് ഭയപ്പെട്ടു. അവര്‍ എല്ലാവരും കൂടി റോയ്കാനെ ചെന്ന് കണ്ട് അനന്തരവന്റെ ദുശ്ശീലങ്ങളെക്കുറിച്ച് വിവരം നല്‍കി.

വിവരങ്ങളെല്ലാം അറിഞ്ഞ റ്യോകന്‍ അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം അനന്തരവനെ കാണാനായി പുറപ്പെട്ടു. റ്യോകനെ കണ്ടപ്പോള്‍ അനന്തരവന് വലിയ സന്തോഷമായി. വീട്ടില്‍ ഒരു രാത്രി തങ്ങിയിട്ട് പോകണെന്ന് അയാള്‍ അമ്മാവനോട് ആവശ്യപ്പെട്ടു. ക്ഷണം സ്വീകരിച്ച റ്യോകന്‍ രാത്രി അവിടെത്തങ്ങി, രാത്രി മുഴുവനും അദ്ദേഹം ധ്യാനത്തിലായിരുന്നു.

പിറ്റേദിവസം തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ റ്യോകന്‍ അനന്തരവനോട് തന്റെ ചെരുപ്പിന്റെ ചരട് കെട്ടാന്‍ സഹായമാവശ്യപ്പെട്ടു. അനന്തരവന്‍ അതിനായി അദ്ദേഹത്തെ സഹായിച്ചു, ചരട് കെട്ടുന്നതിനിടെ താന്‍ വര്‍ധ്യക്യത്തിലെത്തിയെന്നും കൈകള്‍ വിറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനന്തരവനോട് നന്ദി പറഞ്ഞിറങ്ങിയിട്ടും ബന്ധുക്കള്‍ പറഞ്ഞ പരാതികളെക്കുറിച്ചൊന്നും റ്യോകന്‍ അനന്തരവനോട് ചോദിച്ചതേയില്ല.

യാത്രപറയുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു - 'ഓരോ ദിവസം കഴിയുമ്പോഴും മനുഷ്യര്‍ക്ക് വാര്‍ധക്യം ബാധിച്ചുകൊണ്ടിരിക്കുകയാണ്, നീ സ്വയം സൂക്ഷിയ്ക്കുക.' അമ്മാവന്‍ പോയിക്കഴിഞ്ഞതിന്റെ പിറ്റേപ്രഭാതത്തില്‍ പുതിയൊരാളായിട്ടാണ് അനന്തരവന്‍ ഉണ്‍ന്നെണീറ്റത്.

X
Desktop Bottom Promotion