പറുദീസയുടെ നിര്‍വ്വചനം

By Super

Dessert
മരുഭൂമിയില്‍ അകപ്പെട്ടുപോയ രണ്ടുപേര്‍ വിശപ്പും ദാഹവും സഹിയ്ക്കവയ്യാതെ അലയുകയായിരുന്നു. ഒടുവില്‍ അവരൊരു ഉയരം കൂടിയ മതിലിനരികിലെത്തി. മതിലിനപ്പുറത്തുനിന്നും വെള്ളച്ചാട്ടത്തിന്റെയും പക്ഷികളുടെയും ശബ്ദം അവര്‍ക്ക് കേള്‍ക്കാമായിരുന്നു. നിറയെ പഴങ്ങളുള്ള വൃക്ഷശിഖരങ്ങള്‍ മതിലിന്റെ മുകള്‍ഭാഗത്തേക്കായി നീണ്ടു നില്‍ക്കുന്നതും കാണാമായിരുന്നു. വിശപ്പേറെയുള്ളതിനാല്‍ത്തന്നെ ശിഖരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പഴങ്ങള്‍ക്ക് നല്ല സ്വാദുകാണുമെന്ന് ഇരുവര്‍ക്കും തോന്നി.

ഇവരില്‍ ഒരാള്‍ ഒരു വിധത്തില്‍ മതിലില്‍ കയറി, മറുവശത്ത് മറഞ്ഞു. എന്നാല്‍ മറ്റേയാള്‍ മരുഭൂമിയില്‍ അകപ്പെട്ട മറ്റുയാത്രക്കാരെ ഈ മരീചികയിലേയ്ക്ക് വഴികാണിയ്ക്കാനായി മരുഭൂമിയിലേയ്ക്കുതന്നെ തിരിച്ചുപോയി.

Story first published: Wednesday, June 13, 2012, 16:52 [IST]
X
Desktop Bottom Promotion