Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
സ്വര്‍ഗവും നരകവും
ഒരിക്കല്‍ ഭടനായ നൊബുഷിഗെ ഒരു സംശയ നിവാരണത്തിനായി സെന്‍ ഗുരുവായ ഹൗകിനടുത്തെത്തി. സ്വര്‍ഗവും നരകവും യഥാര്‍ത്ഥത്തിലുള്ള കാര്യങ്ങളാണോയെന്നായിരുന്നു നൊബുഷിഗെയ്ക്ക് അറിയേണ്ടിയിരുന്നത്.
ഭടന്റെ ചോദ്യം കേട്ട ഗുരു ചോദിച്ചു- 'നിങ്ങള്‍ ആരാണ?'
അപ്പോള്‍ നൊബുഷിഗെ- 'ഞാനൊരു ഭടനാണ്'
ഇതു കേട്ടപ്പോള്‍ ഗുരു ആശ്ചര്യത്തോടെ ചോദിച്ചു - 'ഹോ നിങ്ങള്‍ ഒരു ഭടനാണോ? ഏത് ഭരണാധികാരിയാണ് നിങ്ങളെ ഒരു ഭടനായി നിയമിച്ചിരിക്കുന്നത്, നിങ്ങളുടെ മുഖം കണ്ടാല്‍ ഒരു യാചകനെപ്പോലിരിക്കുന്നു.'
ഇതു കേട്ടതും നൊബുഷിഗേ രോഷാകുലനായി അരയില്‍ സൂക്ഷിച്ചിരുന്ന വാള് വലിച്ചെടുക്കാന്‍ തുനിഞ്ഞു.
ഇതു കണ്ടപ്പോള്‍ ഗുരു വീണ്ടും നൊബുഷിഗേയുടെ രോഷം ഇരട്ടിപ്പുക്കുന്ന രീതിയില്‍ പറഞ്ഞു- 'ഹോ നിങ്ങളുടെ കയ്യില്‍ വാളുമുണ്ടോ, പക്ഷേ നിങ്ങളുടെ ആയുധം എന്റെ തലയറുക്കാന്‍ മാത്രം മതിയാകില്ല.'
ഇതുകൂടി കേട്ടപ്പോള്‍ ദേഷ്യം അടക്കാന്‍ കഴിയാതെ ഭടന് വാള് വലിച്ചൂരി
അതുകണ്ടപ്പോള്‍ ഗുരു പറഞ്ഞു - 'ഇവിടെയാണ് നരകത്തിന്റെ വാതില്‍ തുറക്കപ്പെടുന്നത്'
ഇതുകേട്ടപ്പോള്‍ നൊബുഷിഗേ പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുക്കുകയും വാള് യഥാസ്ഥാനത്ത് വെയ്ക്കുകയും ചെയ്തു.
അപ്പോള്‍ ഗുരു വീണ്ടും പറഞ്ഞു- 'ഇവിടെ സ്വര്‍ഗ കവാടം തുറക്കപ്പെടുന്നു.'



Click it and Unblock the Notifications