Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
സന്യാസിയുടെ പരാതി

ഒരിക്കല്‍ ആശ്രമത്തിലുണ്ടായിരുന്ന ഒരു സന്യാസി, താന്‍ ആശ്രമത്തില്‍ ആദ്യത്തെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശ്രമമേധാവിയായ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ചോദിച്ചു, 'താങ്കള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'
'കിടക്ക പരുപരുത്തത്' എന്നീ വാക്കുകളാണ് താന്‍ പറയാനാഗ്രഹിക്കുന്നതെന്ന് സന്യാസി അറിയിച്ചു. 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
പിന്നീട് അടുത്ത പത്തുവര്‍ഷം കൂടി പൂര്‍ത്തിയാകുന്നവേളയില്‍ സന്യാസി വീണ്ടും ഗുരുവിനടുത്തെത്തിയിട്ട് വീണ്ടുമൊരു പത്തുവര്‍ഷം പിന്നിടുന്ന കാര്യമറിയിച്ചു. വീണ്ടു ഗുരു പഴയ ചോദ്യം ചോദിച്ചു 'നിങ്ങള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'
'ഭക്ഷണം നാറുന്നു' എന്നീ വാക്കുകള്‍ പറയാന്‍ തനിയ്ക്കാഗ്രഹമുണ്ടെന്നാണ് സന്യാസി അറിയിച്ചത്. അപ്പോഴും പഴയപടി 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
വീണ്ടുമൊരു പത്തുവര്‍ഷം കൂടി കടന്നുപോയി, അക്കാര്യം അറിയിക്കാനായി സന്യാസി വീണ്ടും ഗുരുവിനടുത്തെത്തി. ഇപ്പോള്‍ പറായനിഷ്ടമുള്ള രണ്ടുവാക്കുകള്‍ ഏതാണെന്ന് ഗുരു ചോദിച്ചു.
'ഞാന്‍ പോകുന്നു' എന്ന രണ്ടുവാക്കുകളാണ് സന്യാസി പറഞ്ഞത്. അതുകേട്ടപ്പോള്‍ ഗുരു പറഞ്ഞു- 'നല്ലത്, നിങ്ങള്‍ ഇതേവരെ പറഞ്ഞതെല്ലാം പരാതികളായിരുന്നു.'



Click it and Unblock the Notifications











