Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സന്യാസിയുടെ പരാതി

ഒരിക്കല്‍ ആശ്രമത്തിലുണ്ടായിരുന്ന ഒരു സന്യാസി, താന്‍ ആശ്രമത്തില്‍ ആദ്യത്തെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശ്രമമേധാവിയായ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ചോദിച്ചു, 'താങ്കള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'
'കിടക്ക പരുപരുത്തത്' എന്നീ വാക്കുകളാണ് താന്‍ പറയാനാഗ്രഹിക്കുന്നതെന്ന് സന്യാസി അറിയിച്ചു. 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
പിന്നീട് അടുത്ത പത്തുവര്‍ഷം കൂടി പൂര്‍ത്തിയാകുന്നവേളയില്‍ സന്യാസി വീണ്ടും ഗുരുവിനടുത്തെത്തിയിട്ട് വീണ്ടുമൊരു പത്തുവര്‍ഷം പിന്നിടുന്ന കാര്യമറിയിച്ചു. വീണ്ടു ഗുരു പഴയ ചോദ്യം ചോദിച്ചു 'നിങ്ങള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'
'ഭക്ഷണം നാറുന്നു' എന്നീ വാക്കുകള്‍ പറയാന്‍ തനിയ്ക്കാഗ്രഹമുണ്ടെന്നാണ് സന്യാസി അറിയിച്ചത്. അപ്പോഴും പഴയപടി 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
വീണ്ടുമൊരു പത്തുവര്‍ഷം കൂടി കടന്നുപോയി, അക്കാര്യം അറിയിക്കാനായി സന്യാസി വീണ്ടും ഗുരുവിനടുത്തെത്തി. ഇപ്പോള്‍ പറായനിഷ്ടമുള്ള രണ്ടുവാക്കുകള്‍ ഏതാണെന്ന് ഗുരു ചോദിച്ചു.
'ഞാന്‍ പോകുന്നു' എന്ന രണ്ടുവാക്കുകളാണ് സന്യാസി പറഞ്ഞത്. അതുകേട്ടപ്പോള്‍ ഗുരു പറഞ്ഞു- 'നല്ലത്, നിങ്ങള്‍ ഇതേവരെ പറഞ്ഞതെല്ലാം പരാതികളായിരുന്നു.'



Click it and Unblock the Notifications