Just In
- 23 min ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 1 hr ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- 2 hrs ago നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- 3 hrs ago 30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
Don't Miss
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Movies GOAT-ന് വാങ്ങുന്നത് 250 കോടി? രണ്ട് വര്‍ഷം കൊണ്ട് വിജയ്യുടെ ആസ്തി 600 കോടി !
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സ്വീകരിക്കപ്പെടാത്ത സമ്മാനം
ഒരുദിവസം പേരുകേട്ട ഒരു യുവ പോരാളി ഇദ്ദേഹത്തിന്റെ നാട്ടിലെത്തി. മഹാനായ പോരാളിയെ വീഴ്ത്തുന്ന ആദ്യത്തെയാളെന്ന പേരെടുക്കണമെന്നാശിച്ചാണ് യുവ പോരാളിയെത്തിയത്.
എതിരാളിയുടെ ദൗര്‍ബല്യം കണ്ടറിഞ്ഞ് പരാജയപ്പെടുത്തുകയെന്ന തന്ത്രത്തില്‍ മിടുക്കനായിരുന്നു യുവ പോരാളി. ആദ്യം എതിരാളിയ്ക്ക് മുന്നേറാന്‍ അവസരം കൊടുക്കുകയും ഇതില്‍ നിന്നും ഏത് കാര്യത്തിലാണ് എതിരാളിയ്ക്ക് കുറവുള്ളതെന്ന് കണ്ടെത്തി നിഷ്കരുണമായി ആക്രമിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. ആദ്യത്തെ അടവുകള്‍ കഴിഞ്ഞ് മുന്നോട്ട് കുതിയ്ക്കാന്‍ ഇയാളുടെ മുന്നില്‍ ഒരു പോരാളിയ്ക്കും അന്നേവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
യുവപോരാളിയുടെ വീരകഥകള്‍ കേട്ടപ്പോള്‍ അയാളുമായി മത്സരിക്കാന്‍ പ്രായമായ പോരാളി തീരുമാനിച്ചു. വിദ്യാര്‍ഥികളെല്ലാം തടഞ്ഞെങ്കിലും അതൊന്നും അദ്ദേഹം വകവെച്ചില്ല. അങ്ങനെ ഏറ്റമുട്ടാന്‍ തയ്യാറായി രണ്ടുപേരും കളത്തിലെത്തി.
അപമാനിയ്ക്കുന്ന വാചകങ്ങളുമായിട്ടാണ് യുവ പോരാളി പ്രായമായ എതിരാളിയെ സ്വീകരിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് തുപ്പുകയും ചളിയെറിയുകയും ചെയ്തു. ഈ ചെയ്തി യുവ പോരാളി മണിക്കൂറുകളോളം തുടര്‍ന്നു. ഇതെല്ലാം കേട്ടിട്ടും പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ വൃദ്ധനായ പോരാളി ശാന്തനായി ഇരുന്നു. മണിക്കൂറുകള്‍ നിരന്തരമായി എതിരാളിയെ അസഭ്യം പറയാന്‍ ഊര്‍ജ്ജം ചെലവിട്ടതുമൂലം യുവപോരാളി ക്ഷീണിതനായി. ഇനി തനിയ്ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ യുവാവ് തോല്‍വി സമ്മതിച്ച് മടങ്ങുകയും ചെയ്തു.
അപ്പോള്‍ ശിഷ്യന്മാരെല്ലാം ഗുരുവിന്റെ മുന്നില്‍ വരുകയും ഇത്രയും അവഹേളനം എങ്ങനെ സഹിച്ചുവെന്നും അങ്ങനെ അയാളെ തോല്‍പ്പിച്ച് തിരിച്ചയച്ചുവെന്നും ചോദിച്ചു.
അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരാള്‍ ഒരു സമ്മാനവുമായി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നു, എന്നാല്‍ നിങ്ങളത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല, അപ്പോള്‍ ആ സമ്മാനം അവസാനം ആരുടെ കയ്യില്‍ത്തന്നെയാണ് ഇരിയ്ക്കുക.?'