Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
ഗുരുവിന്റെ പിന്‍ഗാമി

തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ ഗുരു താന്‍ ഉടന്‍ തന്നെ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നും തന്റെ മേലങ്കിയും മറ്റ് അധികാര ചിഹ്നങ്ങളുടെ അയാള്‍ക്ക് കൈമാറുമെന്നും ആശ്രമത്തിലെ മറ്റു സന്യാസിമാരെ അറിയിച്ചു. ഏറ്റവും മിടുക്കനായിരിക്കണം തന്റെ പിന്ഗാമിയാകുന്നതെന്നും അതിനായി താനൊരു മത്സരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിന്‍ഗാമിയായി ആശ്രമത്തിന്റെ മേധാവിയാകാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും തങ്ങളുടെ ആത്മീയ ജ്ഞാനം ഒരു കവിതയില്‍ ഉള്‍ക്കൊള്ളിച്ച് എഴുതണം- ഇതായിരുന്നു മത്സരം.
കൂട്ടത്തിലുള്ള മുതിര്‍ന്ന ഒരു സന്യാസി തന്റെ ജ്ഞാനം മുഴുവന്‍ വെളിപ്പെടുത്തുന്ന തരത്തില്‍ ഒരു കവിത എഴുതി സമര്‍പ്പിച്ചു. ഇയാള്‍ തന്നെപിന്ഗാമിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ആശ്രമത്തിലെ മറ്റുള്ളവരെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം ആശ്രമത്തിലെ ഇടനാഴിയിലെ ചുമരില്‍ മറ്റൊരു കവിത പ്രത്യക്ഷപ്പെട്ടു. കവിത വായിച്ചവരെല്ലാം എഴുത്തുകാരന്റെ ജ്ഞാനത്തില്‍ അതിശയിച്ചു, പക്ഷേ ആരാണ് എഴുതിയതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. കാരണം രാത്രിയിലാണ് കവിത ചുവരില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ കവിതയെഴുതിയയാളെ കണ്ടെത്താനായി വൃദ്ധനായ സെന്‍ഗുരു ആശ്രമത്തിലെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ അന്വേഷണം എത്തിനിന്നത് ആശ്രമത്തിലെ കുശിനിക്കാരനിലാണ്. വളരെ ശാന്തനായി ആശ്രമവാസികള്‍ക്ക് ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നയാള് ഇത്രയും ജ്ഞാനിയാണെന്നറിഞ്ഞ് എല്ലാവരും അതിശയിച്ചു.
എന്നാല്‍ ഗുരുവിന്റെ പിന്‍ഗാമിയാകണമെന്ന് ആഗ്രഹിച്ചു നടക്കുകയായിരുന്ന മുതിര്‍ന്ന സന്യാസിയും അദ്ദേഹത്തിന്റെ അനുയായികളും കുശിനിക്കാരന് അടുത്ത ആശ്രമമേധാവിയാകുമെന്ന് കരുതി അയാളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.
എന്നാല്‍ വൃദ്ധനായ ഗുരു അതീവ രഹസ്യമായി തന്റെ മേലങ്കിയും മറ്റ് കാര്യങ്ങളും കുശിനിക്കാരന് കൈമാറുകയും ആശ്രമത്തില്‍ നിന്നും ഒളിച്ചോടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആശ്രമം വിട്ട കുശിനിക്കാരന് പിന്നീട് ഏറെ പ്രശസ്തനായ സെന്‍ ഗുരുവായി മാറുകയും ചെയ്തു.



Click it and Unblock the Notifications