Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
അനന്തന് മേല്‍ ശയിക്കും പത്മനാഭന്, ഇടം കൈ തൊടുന്നത് ശിവലിംഗത്തില്‍: നിഗൂഢ രഹസ്യകലവറ
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്കല്ല്യാണിന്റെ സനാതന ധര്‍മ്മസംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കമാവും. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് അനന്തപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് മധുരമീനാക്ഷി ക്ഷേത്രം, പരശുരാമസ്വാമി ക്ഷേത്രം, കുംഭേശ്വര ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
എന്നാല്‍ പവന്കല്ല്യാണിന്റെ ക്ഷേത്ര ദര്‍ശനം ആരംഭിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ്. ഏറെ നിഗൂഢതകള്‍ ഉള്ള നിലവറയുടെ പേരിലാണ് ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പവന്കല്ല്യാണിന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ പേരിലും ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം. പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

വാസ്തുവിദ്യ പ്രത്യേകതകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ദ്രാവിഡ, തദ്ദേശീയ കേരളിയ ശൈലിയില്‍ ഉള്ളതാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളും ഇത്രയധികം ഉയരത്തിലല്ല സ്ഥിതി ചെയ്യുന്നത്. മാത്രമല്ല അവയ്ക്കെല്ലാം തന്നെ ചരിഞ്ഞ മേല്‍ക്കൂരകളും ഉണ്ടായിരിക്കും. എന്നാല്‍ പത്മനാഭസ്വാമി ക്ഷഏത്രത്തിന് ദ്രാവീഡ വാസ്തുവിദ്യയിലുള്ള സ്വാധീനം തന്നെയാണ് ഉയരമുള്ള ഗോപുരവും ഉയര്‍ന്ന ചുവരുകളും നിര്‍മ്മിക്കാന്‍ കാരണമായത്. തമിഴ്നാട്ടിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് വളരെ അടുത്ത സാമ്യം തന്നെ ഈ ക്ഷേത്രത്തിനുണ്ട്.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടം
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സംരക്ഷകനായാണ് പത്മനാഭസ്വാമിയെ കാണുന്നത്. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടവും ചെങ്കോലും ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. തൃപ്പടി ദാനം എന്ന പേരില്‍ 1750-ല്‍ ആണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പത്മനാഭസ്വാമിക്ക് ഉടവാളും കിരീടവും സമര്‍പ്പിക്കുന്നത്. എന്നാല്‍ പിന്നീട് അത് തിരിച്ച് വാങ്ങുകയും പത്മനാഭ സ്വാമിയുടെ പ്രതിപുരുഷനായി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും പിന്നീട് അത് ക്ഷേത്രത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്.
സമ്പന്നതയില്‍ മുന്നില്‍
്അനന്തപത്മനാഭ സ്വാമി ക്ഷേത്രം സമ്പന്നതയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു ക്ഷേത്രമായാണ് അറിയപ്പെടുന്നത്. 2011-ല്‍ ആണ് നിധിയെക്കുറിച്ച് ലോകമെങ്ങും അറിയുന്നത്. ഒരു ട്രില്ല്യണ്‍ ഡോളറില്‍ അധികം മൂല്യമുള്ള നിധിശേഖരം ക്ഷേത്രത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പത്മനാഭ സ്വാമി ക്ഷേത്രം ഇന്നും മുന്നിലുള്ളത്.
സാളഗ്രാമം കൊണ്ട് നിര്‍മ്മിച്ചവ
പത്മനാഭസ്വാമിയുടെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത് സാളഗ്രാമം കൊണ്ടാണ് എന്നാണ് പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായാണ് പലപ്പോഴും സാളഗ്രാമത്തെ കണക്കാക്കുന്നത്. നേപ്പാളിലെ ഗണ്ഡകി നദിയുടെ തീരത്താണ് സാധാരണയായി ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. സാധാരണ വിഷ്ണു വിഗ്രഹത്തിനായി സാളഗ്രാമങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ 12000-ത്തോളം സാളഗ്രാമങ്ങള്‍ വിഗ്രഹ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കടുശര്‍ക്കരയോഗത്തിലാണ് ഭഗവാനെ കുടിയിരുത്തിയിരിക്കുന്നത്. കൂടാതെ ത്രിമൂര്‍ത്തികളും ഭഗവാനോടൊപ്പം ഉണ്ടെന്നാണ് വിശ്വാസം. ഭഗവാന്റെ ഇടം കൈ തൊടുന്നത് ശിവലിംഗത്തിലാണ് എന്നാണ് പറയുന്നത്. കൂടാതെ പത്മനാഭന്റെ നാഭിയില്‍ നിന്നുള്ള താമരയില്‍ ബ്രഹ്മാവും വസിക്കുന്നു എന്നാണ് വിശ്വാസം.
തുറക്കാത്ത അറകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനിയും തുറക്കാത്ത നിലവറകള്‍ ഉണ്ട്. ഈ അറകള്‍ മുഴുവനായും തുറക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. ശ്രീചക്രം പോലുള്ളവയും അമൂല്യമായ നിധിശേഖരവും ഇതിനകത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ചില അറകള്‍ തുറന്നെങ്കിലും ഇനിയും തുറക്കാതിരിക്കുന്ന അറകള്‍ തുറന്നാല്‍ അത് ലോകാവസാനത്തിന് തന്നെ കാരണമാകും എന്നാണ് വിശ്വാസികള്‍ പറയുന്നതും. മാത്രമല്ല 1908-ല്‍ ഈ നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിഷനാഗങ്ങള്‍ പുറത്ത് ചാടി എന്നാണ് ഐതിഹ്യം. മാത്രമല്ല ദേവന്മാര് , യക്ഷിയമ്മ തുടങ്ങിയവര്‍ ഈ അറയ്ക്കുള്ളില്‍ വസിക്കുന്നുണ്ടെന്നൊരു വിശ്വാസവും ഇന്നും നിലനില്ക്കുന്നു.



Click it and Unblock the Notifications











