ദുരാത്മാക്കളെയും പ്രേതശല്യങ്ങളെയും അകറ്റുന്ന ക്ഷേത്രം; ഹനുമാന്റെ കാവല്‍

വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. വ്യത്യസ്ത സംസ്‌കാരത്തിലുള്ളവര്‍ ഈ നാട്ടില്‍ പരസ്പരം സ്‌നേഹത്തോടെ ജീവിക്കുന്നു. ഇന്ത്യ അതിന്റെ സാംസ്‌കാരിക സൗന്ദര്യത്തിന് ലോകമെമ്പാടും പ്രശസ്തമാണ്. വിവിധ മതങ്ങളുടെ വിശ്വാസത്തിന് പേരുകേട്ട നിരവധി ആരാധനാലയങ്ങള്‍ രാജ്യത്തുണ്ട്. ചരിത്രത്തില്‍ മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിഗൂഢതകള്‍ നിറഞ്ഞ നിരവധി ക്ഷേത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ഇന്ന് നമ്മള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ജനങ്ങളുടെ വിശ്വാസത്താല്‍ രാജ്യത്ത് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായ ഒരു ക്ഷേത്രത്തെക്കുറിച്ചാണ്. അതാണ് രാജസ്ഥാനിലെ മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രം. പ്രേതബാധകളും കണ്ണേറ് ദോഷങ്ങളും അകറ്റുന്നതില്‍ പ്രസിദ്ധമായ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകള്‍ ഇതാ.

mehandipur balaji temple

പ്രേതബാധ ഒഴിപ്പിക്കുന്ന ക്ഷേത്രം

രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് മെഹ്ദിപൂര്‍ ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടതാണ്. വിശ്വാസമനുസരിച്ച് ഈ ക്ഷേത്രം പ്രേതങ്ങളുടെ ശല്യവും ദൃഷ്ടിദോഷവുമെല്ലാം മാറ്റുന്നു. എല്ലാ ദിവസവും 2 മണിക്ക് പ്രേത്രങ്ങളെ അകറ്റാനായി മന്ത്രങ്ങള്‍ ഉരുവിടുന്നതായും പറയപ്പെടുന്നു. ഇവിടെ ജനങ്ങളുടെമേല്‍ വന്ന ദുരാത്മാക്കള്‍ നീക്കം ചെയ്യപ്പെടുന്നു. ദുരാത്മാക്കളും മറ്റും അകറ്റാന്‍ ഇവിടേക്ക് ആളുകളുടെ പ്രവാഹമാണ്. ഇവിടെ ഭൈരവബാബയുടെ പ്രതിമയുണ്ട്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ഭക്തരെ അലട്ടിന്ന ദോഷശക്തികളെല്ലാം മാറിപ്പോകുമെന്നാണ് വിശ്വാസം. മെഹ്ദിപൂര്‍ ബാലാജി ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാ ഭക്തരും ഒരാഴ്ചത്തേക്ക് മുട്ട, മാംസം, മദ്യം, വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ഈ നിയമം ഇവിടെയുള്ള എല്ലാ ഭക്തര്‍ക്കും ബാധകമാണ്.

ദുരാത്മാക്കളില്‍ നിന്നും പ്രേതശല്യങ്ങളില്‍ നിന്നും മുക്തി നേടുന്നതിനായി ഭക്തര്‍ ഇവിടെ സന്ദര്‍ശിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൂടാതെ, ഈ ക്ഷേത്രത്തില്‍ പ്രസാദ നിവേദ്യങ്ങളൊന്നുമില്ല. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശമുണ്ട്. കാരണം ഇങ്ങനെ ചെയ്താല്‍ ദുരാത്മാവ് നിങ്ങളുടെ ശരീരത്തിലേക്ക് വസിക്കാനായി എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തിന്റെ ചരിത്രം

മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കഥ വളരെ ജനപ്രിയമാണ്. ഏകദേശം ആയിരം വര്‍ഷമായി ഈ ക്ഷേത്രത്തില്‍ മൂന്ന് ദേവതകളുണ്ട്. ആരവല്ലി മലനിരകള്‍ക്ക് നടുവില്‍ ഹനുമാന്‍ വിഗ്രഹം സ്വന്തമായി രൂപപ്പെട്ടതാണെന്നാണ് വിശ്വാസം.

ദുരാത്മാക്കളുടെ നിഴല്‍

മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രത്തില്‍ നിന്ന് നിങ്ങള്‍ ഒരു തരത്തിലുള്ള പ്രസാദവും കഴിക്കാനോ അത് ആര്‍ക്കും നല്‍കാനോ പാടില്ല. ഇവിടെ നിന്ന് വീട്ടിലേക്ക് പോലും പ്രസാദം കൊണ്ടുപോകാന്‍ കഴിയില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ ദുരാത്മാക്കളുടെ നിഴല്‍ നിങ്ങളുടെ മേല്‍ പതിക്കുമെന്ന് പറയപ്പെടുന്നു.

ബാലാജിയുടെ നെഞ്ചിലെ ദ്വാരം

മെഹന്ദിപൂര്‍ ബാലാജിയുടെ ഇടത് നെഞ്ചില്‍ ഒരു ചെറിയ ദ്വാരമുണ്ട്, അതില്‍ നിന്ന് വെള്ളം തുടര്‍ച്ചയായി ഒഴുകുന്നു. ഇത് ബാലാജിയുടെ വിയര്‍പ്പാണെന്നാണ് പറയുന്നത്. ഇവിടെ ബാലാജിക്ക് ലഡ്ഡുവും പ്രേത്രാജിന് അരിയും ഭൈറോണിന് ഉറയും സമര്‍പ്പിക്കുന്നു. പ്രേതബാധ ഉള്ളവര്‍ ഈ പ്രസാദം കഴിച്ചാലുടന്‍ വിചിത്രമായ പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങുമെന്ന് പറയപ്പെടുന്നു.

ഭക്തര്‍ക്ക് നിയമം

മെഹന്ദിപൂര്‍ ബാലാജിയുടെ തൊട്ടുമുന്നില്‍ ശ്രീരാമന്റെയും സീതയുടെയും പ്രതിമയും ഉണ്ട്. വിഗ്രഹങ്ങള്‍ മുഖാമുഖം നില്‍ക്കുന്നതിന്റെ രഹസ്യം ബാലാജി എപ്പോഴും രാമനെയും സീതയെയും കാണുന്നു എന്നതാണ്. ശിശുരൂപത്തിലാണ് ഹനുമാന്‍ ഇവിടെയുള്ളത്. ഇവിടെ വരുന്ന ഭക്തര്‍ വെളുത്തുള്ളി, ഉള്ളി, മുട്ട, മാംസം, മദ്യം എന്നിവ ഒരാഴ്ചത്തേക്കൊങ്കിലും വെടിയണമെന്നാണ് നിയമം.

Story first published: Wednesday, April 10, 2024, 14:30 [IST]
X
Desktop Bottom Promotion