അതീവ അപകടകാരികളായ 18 തരം വൈറസിനെ ചൈനയില്‍ കണ്ടെത്തി

കൊവിഡ് മഹാമാരി ലോകത്ത് നിന്നും ഇതുവരേക്കും പൂര്‍ണമായും തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും പതുക്കെ പതുക്കെ ലോകത്തിന്റെ ഓരോ കോണുകളായി കര കയറി വരുന്നതേ ഉള്ളൂ. ചൈനയില്‍ ആണ് ലോകത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ലോകത്തിന്റെ പല കോണുകളിലേക്കും രോഗം പടരുകയും ലോകമാകെ ഭീതി വിതക്കുകയും ചെയ്തിട്ടുണ്ട്. വാക്‌സിന്‍ കൊവിഡിന് പ്രതിരോധം തീര്‍ക്കാന്‍ വന്നിട്ടുണ്ടെങ്കിലും മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കാത്തത് രോഗത്തെ നിയന്ത്രിക്കുന്നതില്‍ ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Found New 18 High Risk Virus

2019-ല്‍ ആണ് SARS-CoV2 വൈറസിന്റെ COVID-19 ന് കാരണമാകുന്ന ആദ്യത്തെ കേസ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ കണ്ടെത്തിയത്. അതിനുശേഷം കോടിക്കണക്കിന് ജീവിതങ്ങളെ മാരകമായ വൈറസ് ബാധിച്ചു. 2021-ല്‍, കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ കീഴടക്കി. മഹാമാരി നിമിത്തം ഏറ്റനും കൂടുതല്‍ മരണങ്ങള്‍ നടന്ന വര്‍ഷമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഈ അടുത്ത കാലത്താണ് വൈറസ് വ്യാപനം തടയുന്നതിനായി ലോകം ഒരു വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്.

എന്നാല്‍ വീണ്ടും ലോകത്തെ മറ്റൊരു അപകടത്തിലേക്ക് തള്ളിയിടാന്‍ പാകത്തിലേക്ക് ചൈന ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭിച്ച വാര്‍ത്ത. ഒരു അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം 18 പുതിയ സസ്തനി വൈറസുകള്‍ ചൈനയില്‍ കണ്ടെത്തി എന്നാണ് അത്. ഇത് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നു എന്നതാണ് ഇപ്പോള്‍ ലോകത്തെ ആശങ്കയില്‍ ആക്കുന്ന ഒരു കാര്യം.

വൈറസിന്റെ ഉറവിടം

വൈറസിന്റെ ഉറവിടം

ചൈനയിലെ വെറ്റ് മാര്‍ക്കറ്റിലാണ് കോവിഡ്-19 ഉത്ഭവം കണ്ടെത്തിയത് എന്നത് നാമെല്ലാവരും പലവട്ടങ്ങളിലായി വായിച്ച കാര്യമാണ്. COVID-19 പാന്‍ഡെമിക്കിന്റെ ഉത്ഭവം, ഇതുവരെ 253.6 ദശലക്ഷം അണുബാധകള്‍ക്കും 5.11 ദശലക്ഷം മരണങ്ങള്‍ക്കും കാരണമായി, വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് അതിതീവ്ര വൈറസ് കണ്ടെത്തിയത്. SARS-CoV-2 ന്റെ ആദ്യ കേസുകള്‍ വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നതായിരുന്നു ചൈനീസ് വാദം.

നിരോധിത ഇനങ്ങളും പരിശോധിച്ചു

നിരോധിത ഇനങ്ങളും പരിശോധിച്ചു

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തില്‍ ആദ്യമായി പല ജീവിവര്‍ഗങ്ങളെയും പരിശോധിച്ചു, അവയില്‍ ചിലത് COVID-19 പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം വ്യാപാരത്തിനോ കൃത്രിമ പ്രജനനത്തിനോ വേണ്ടി ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചിരുന്നവയായിരുന്നു. ചൈനയിലുടനീളം 16 ഇനങ്ങളെയും അഞ്ച് സസ്തനികളെയും പ്രതിനിധീകരിക്കുന്ന 1,725 മൃഗങ്ങളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇതില്‍ നിന്ന്, 71 സസ്തനി വൈറസുകളെ തിരിച്ചറിഞ്ഞു.

അതീവ അപകട സാധ്യതയുള്ളവ

അതീവ അപകട സാധ്യതയുള്ളവ

എന്നാല്‍ ഈ തിരിച്ചറിഞ്ഞ വൈറസുകളില്‍ പതിനെട്ട് വൈറസുകള്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ളതായി കണക്കാക്കുന്നു. ചൈനയിലെ നാന്‍ജിംഗ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി മെഡിസിന്‍ കോളേജിലെ അനുബന്ധ എഴുത്തുകാരന്‍ ഷുവോ സു ആണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഉയര്‍ന്ന അപകടസാധ്യതയുള്ള വൈറസുകളെ ഏറ്റവും കൂടുതല്‍ വഹിക്കുന്നത് സിവെറ്റ്സ് (പാഗുമ ലാര്‍വറ്റ) ആണെന്നും സംഘം കണ്ടെത്തി. പൂച്ചയെപ്പോലെയുള്ള മാംസഭോജികള്‍ കൊറോണ വൈറസിനുള്ള സാധ്യതയുള്ള റിസര്‍വോയര്‍ എന്നാണ് അറിയപ്പെടുന്നത്.

പകരുന്നത്

പകരുന്നത്

വവ്വാലില്‍ നിന്ന് മുള്ളന്‍പന്നികളിലേക്കും പക്ഷികളില്‍ നിന്ന് മുള്ളന്‍പന്നികളിലേക്കും കൊറോണ വൈറസിന്റെ ക്രോസ്-സ്പീഷീസ് പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഇത് കൂടാതെ വവ്വാലില്‍ നിന്ന് ഒരു സിവെറ്റിലേക്ക് ബാറ്റ് കൊറോണ വൈറസ് HKU8 പകരുന്നതിനെക്കുറിച്ചും ശാസ്ത്രഞ്ജര്‍ പഠനത്തില്‍ കണ്ടെത്തി. അതുപോലെ, സിവെറ്റുകളിലും ഏഷ്യന്‍ ബാഡ്ജറുകളിലും ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് H9N2 തിരിച്ചറിഞ്ഞു, രണ്ടാമത്തേത് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും അതുപോലെ മനുഷ്യനില്‍ നിന്ന് വന്യജീവി വൈറസ് പകരാനുള്ള സാധ്യതയും ഇതിലൂടെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയൊരു വൈറസ് ബാധയിലേക്ക് ലോകം എത്താതിരിക്കുന്നതിന് അതീവ ജാഗ്രത പാലിച്ച് വേണം മുന്നോട്ട് പോവാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

X
Desktop Bottom Promotion