Just In
- 30 min ago അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- 2 hrs ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 3 hrs ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 5 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
Don't Miss
- Movies കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങള്‍ കൂടുതലും സ്ത്രീകളില്‍; പഠനം
കോവിഡ് അണുബാധയ്ക്ക് വളരെക്കാലത്തിനുശേഷവും പലര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. കൊറോണ വൈറസിന്റെ മൂന്ന് തരംഗങ്ങള്‍ക്കും ശേഷവും ഇത് ഒരു സാധാരണ സാഹചര്യമാണ്. നേരിയതോ കഠിനമായതോ ആയ അണുബാധകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ആഴ്ചകളോ മാസങ്ങളോ പോലും അതിന്റെ അസുഖകരമായ ലക്ഷണങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
Most read: വൃക്കരോഗം തടയും വൃക്കകള്‍ക്ക് കരുത്തേകും; ഈ പഴങ്ങള്‍ മികച്ചത്
ബ്രെയിന്‍ ഫോഗ് മുതല്‍ മുടികൊഴിച്ചില്‍ വരെ, ലോംഗ് കോവിഡ് വിവിധ ലക്ഷണങ്ങളിലേക്ക് നയിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഒരു പുതിയ പഠനമനുസരിച്ച്, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നാണ്.
സ്ത്രീകള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍
ജേണല്‍ ഓഫ് വിമന്‍സ് ഹെല്‍ത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട്, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി. കോവിഡിന്റെ നിശിത ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും മരണസാധ്യത പുരുഷന്മാരേക്കാള് കുറവാണെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, കോവിഡിന് ശേഷമുള്ള വീണ്ടെടുക്കല്‍ ഘട്ടത്തില്‍ ലിംഗവ്യത്യാസങ്ങള്‍ സാഹചര്യത്തെ അല്‍പ്പം ബുദ്ധിമുട്ടാക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ലക്ഷണങ്ങളിലെ വ്യത്യാസം
ലോംഗ് കോവിഡ് ബാധിച്ചവരില്‍ നടത്തിയ പഠനത്തില്‍, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് 97 ശതമാനം കൂടുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് പഠനം പറയുന്നു. ശ്വാസതടസ്സം, ബലഹീനത, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ഉറക്ക അസ്വസ്ഥത എന്നിവ സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ്. എന്നാല്‍ പേശിവേദനയും ചുമയും സംബന്ധിച്ച് അധികം പരാതികള്‍ ഉണ്ടായിരുന്നില്ല. ഇതുകൂടാതെ, സ്ത്രീകളില്‍ ഉറക്ക തകരാറുകളും കൂടുതലായി കാണപ്പെടുന്നു. അതേസമയം അണുബാധയ്ക്ക് ശേഷമുള്ള ഘട്ടത്തില്‍ പുരുഷന്മാര്ക്ക് കൂടുതല്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Most read:അസിഡിറ്റി പ്രശ്നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍
ലോംഗ് കോവിഡിന്റെ മറ്റ് സാധാരണ ലക്ഷണങ്ങള്‍
കൊറോണ വൈറസ് ഒരേസമയം നിരവധി അവയവങ്ങളെ ബാധിക്കും. ഈ ലക്ഷണങ്ങള്‍ ഏത് ക്രമത്തിലും ദൃശ്യമാകുകയും മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യാം. ആര്‍ക്കൊക്കെ ദീര്‍ഘകാല കൊവിഡ് ബാധിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേക മാര്‍ഗമില്ല. ലോംഗ് കോവിഡിന്റെ മറ്റ് ചില സാധാരണ ലക്ഷണങ്ങള്‍ ഇതാ:
ക്ഷീണം, ശ്വാസതടസ്സം, ചുമ, സന്ധി വേദന, നെഞ്ച് വേദന, ഓര്‍മ്മ പ്രശ്നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍, പേശി വേദന, ഹൃദയമിടിപ്പ്, മണം അല്ലെങ്കില്‍ രുചി നഷ്ടം, വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ, പനി, തലകറക്കം
എന്താണ് ലോംഗ് കോവിഡ് ? അത് എത്രകാലം നിലനില്ക്കും
പ്രാരംഭ കോവിഡ് അണുബാധയ്ക്ക് ഏകദേശം 90 ദിവസങ്ങള്‍ക്ക് ശേഷം കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍, അതിനെ ലോംഗ് കോവിഡ് എന്ന് വിളിക്കുന്നു. ഈ ലക്ഷണങ്ങള്‍ സൗമ്യമോ ഗുരുതരമായതോ ആയിരിക്കാം, ചിലപ്പോള്‍ ആശുപത്രിവാസം തന്നെ വേണ്ടിവന്നേക്കാം. ലോഗ് കൊവിഡിനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. കൊറോണ വൈറസ് ബാധിച്ചവരില്‍ ഏകദേശം 10 ശതമാനം മുതല്‍ മൂന്നിലൊന്ന് വരെ ലോംഗ് കോവിഡ് ബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോംഗ് കോവിഡിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ ഗവേഷകര്‍ ഇപ്പോഴും ശ്രമിക്കുകയാണ്.
Most read:ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്
ലോംഗ് കോവിഡ് സാധ്യത ആര്‍ക്ക്?
പഠനങ്ങള്‍ അനുസരിച്ച്, വ്യത്യസ്ത പ്രായത്തിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും ലോംഗ് കോവിഡ് ബാധിക്കും. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ളവര്‍ അല്ലെങ്കില്‍ അണുബാധയെക്കുറിച്ച് ആദ്യം ബോധവാന്മാരല്ലാത്തവര് പോലും ഇതില്‍പെടാം. ആശുപത്രി വാസമോ അല്ലെങ്കില്‍ കഠിനമായ അണുബാധയോ ബാധിച്ചവര്‍ക്കും ലോംഗ് കോവിഡ് ലക്ഷണങ്ങളുടെ അപകടസാധ്യത കൂടുതലാണ്. അതിനാല്‍, കോവിഡ് നെഗറ്റീവ് ആയാലും കോവിഡിന്റെ പൂര്‍ണമായ വിരാമമായി കണക്കാക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്.