Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ? കണ്ടെത്താന്‍
കോവിഡ് ബാധിതനാണോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ട, മിനിട്ടുകള്‍ മതി. അതെ, ഇന്ത്യയിലെ ആദ്യ പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. കുറഞ്ഞ ചെലവില്‍ കോവിഡ് പരിശോധന നടത്താന്‍ സഹായകമാകുന്നതാണ് 'ഫെലൂദ' എന്നു പേരുനല്കിയ ഈ പരിശോധന.

'ഫെലൂദ' യ്ക്ക് പിന്നില്‍
ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (സി.എസ്.ഐ.ആര്) രണ്ട് ബംഗാളി ശാസ്ത്രജ്ഞരായ ഡോ. സൗവിക് മായിതിയും ഡോ. ദേബജ്യോതി ചക്രബര്‍ത്തിയുമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.

പേരിനു പിന്നില്‍
FNCAS9 Editor Linked Uniform Detection Assay എന്നതിന്റെ ചുരുക്ക രൂപമാണ് FELUDA. പ്രശസ്ത ബംഗാളി എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ സത്യജിത് റേയുടെ നോവലുകളിലൂടെ ജനപ്രിയനായ ബംഗാളി ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് 'ഫെലൂദ'.

ആദ്യ പേപ്പര്‍ സ്ട്രിപ്പ് പരിശോധനാ സംവിധാനം
30 മിനിറ്റിനുള്ളില്‍ കോവിഡ് 19 കണ്ടെത്തുന്നതിനുള്ള കൃത്യവും വിലകുറഞ്ഞതുമായ പേപ്പര്‍ അധിഷ്ഠിത ടെസ്റ്റ് സ്ട്രിപ്പാണിത്. ഇതിന്റെ വാണിജ്യപരമായ സമാരംഭത്തിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്. നിലവിലുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റുകളുടെ കൃത്യതയോടെ തന്നെ ടാറ്റാ സി.ആര്.ഐ.എസ്.പി.ആര് ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും. ടാറ്റയും സി.എസ്.ഐ.ആര്.ഐ.ജി.ബിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ നൂതന പരിശോധനാ സംവിധാനം.

CRISPR വിദ്യ
ക്ലസ്റ്റേര്‍ഡ് റെഗുലേര്‍ലി ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രോമിക് റിപ്പീറ്റ്സ് (CRISPR) എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ടെസ്റ്റാണ് ഫെലൂദ. രോഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണിത്. ഡി.എന്‍.എ സീക്വന്‍സുകള്‍ എളുപ്പത്തില്‍ മാറ്റാനും ജീന്‍ പ്രവര്‍ത്തനം പരിഷ്കരിക്കാനും ഇത് ഗവേഷകരെ സഹായിക്കുന്നു. മാത്രമല്ല, ഭാവിയില്‍ മറ്റ് ഒന്നിലധികം രോഗകാരികളെ കണ്ടെത്തുന്നതിനും CRISPR സാങ്കേതികവിദ്യ ക്രമീകരിക്കാം.

കൃത്യത എത്രത്തോളം
ടാറ്റയുടെ അഭിപ്രായത്തില്‍, ക്ലസ്റ്റേര്‍ഡ് റെഗുലര്‍ ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രോമിക് റിപ്പീറ്റുകള്‍ (ഇഞകടജഞ) അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് 96% കൃത്യതയും കൊറോണ വൈറസ് കണ്ടെത്തുന്നതില്‍ 98% കൃത്യതയുമുണ്ട്.

എളുപ്പത്തില്‍ ഉപയോഗിക്കാം
കൊറോണ വൈറസ് വിജയകരമായി കണ്ടെത്തുന്നതിന് പ്രത്യേകമായി പൊരുത്തപ്പെടുന്ന കാസ് 9 പ്രോട്ടീന്‍ വിന്യസിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധന കൂടിയാണ് 'ഫെലൂദ'. പ്രത്യേക പരിശീലനങ്ങല്‍ ഒന്നുമില്ലാതെ ആര്‍ക്കും എളുപ്പത്തില്‍ ഈ സ്ട്രിപ്പ് കിറ്റ് ഉപയോഗിക്കാവുന്നതാണ്. ഫെലൂഡ ടെസ്റ്റ് ഒരു പ്രെഗ്നന്‍സി ടെസ്റ്റ് സ്ട്രിപ്പിന് സമാനമാണ്. വൈറസ് കണ്ടെത്തിയാല്‍ ഈ സ്ട്രിപ്പ് നിറം മാറ്റുകയും ചെയ്യുന്നു. ഇതിലൂടെ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പരിശോധനാ ചെലവ്
കോവിഡ് പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിന് ഈ പരിശോധന സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന് ടെസ്റ്റിന് (ആര്.ടി.പി.സി.ആര്) ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ആവശ്യമാണ്. കൂടാതെ സ്വകാര്യ ലാബുകളില്‍ ടെസ്റ്റിന്റെ വില 4,500 രൂപയാണ്. അതേസമയം ഫെലൂദ ടെസ്റ്റിന് വെറും 500 രൂപയോളം മാത്രമാണ് ചെലവാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.



Click it and Unblock the Notifications