Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുമായി പുതിയ വകഭേദം ഇന്ത്യയില്‍
ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ വകഭേദം എക്സ് ഇ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസ് കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ലോകത്തിന്റെ ഓരോ മൂലയിലും. ഇന്ത്യയിലും കേസുകള്‍ വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഏവരേയും അല്പം ആശങ്കയില്‍ ആക്കുന്നതാണ്. ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുമായാണ് ഇപ്പോള്‍ പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്.

മുംബൈയില്‍ 50 വയസ്സുകാരിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 10-ന് ഇവര്‍ ആഫ്രിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയത്. അന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനക്കായി അയച്ച രോഗികളില്‍ നിന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരുടേയും അവസ്ഥ ഗുരുതരമല്ല എന്നുള്ളതാണ് ആശ്വാസകരമായ റിപ്പോര്‍ട്ട്.

എക്സ് ഇ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യുകെയിലാണ്. ഒമിക്രോണ്‍ ബി എ 1 വകഭേദങ്ങളില്‍ സംഭവിച്ച ജനിതകമാറ്റമാണ് എക്സ് ഇ വൈറസ് ഉപവകഭേദമായി മാറിയിരിക്കുന്നത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഏറ്റവും അപകടകരമായി മാറുന്നത് എന്നുള്ളത് തന്നെയാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. കൊറോണവൈറസിന്റെ വകഭേദങ്ങള്‍ രോഗിയെ ബാധിച്ച് അത് വിവിധ ജനിതക മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ഉപകവഭേദങ്ങള് സംഭവിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് ഈ വകഭേദങ്ങള്‍ എല്ലാം തന്നെ ലോകത്തെ നയിക്കുന്നത് എന്നതാണ് കൊവിഡ് വകഭേദങ്ങള്‍ നമുക്ക് കാണിച്ച് തരുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications