Just In
- 32 min ago കഠിനാധ്വാനം വിജയം കാണും, അപ്രതീക്ഷിത സൗഭാഗ്യം മുന്നിലെത്തും; രാശിഫലം
- 5 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 5 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 6 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കോവിഡ് ചുമ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; കൈകാര്യം ചെയ്യാനുള്ള വഴി
ഒമിക്രോണ്‍ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ആഗോളതലത്തില്‍ തന്നെ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേവലം ഒരു മാസത്തിനുള്ളില്‍ തന്നെ, പരിവര്‍ത്തനം സംഭവിച്ച വകഭേദം നിരവധി രാജ്യങ്ങളുടെ ജനജീവിതത്തെ ബാധിച്ചു. ഇത് വളരെ കഠിനമായ പകര്‍ച്ചവ്യാധിയാണെന്ന് തെളിയിക്കുന്നു. കൂടാതെ, യുകെ പോലുള്ള ലോകത്തിന്റെ ചില ഭാഗങ്ങളില്‍, മാരകമായ ഡെല്‍റ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും അത് ഏറ്റവും പ്രബലമായ സ്ട്രെയിനായി മാറുകയും ചെയ്തു.
Most read: കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍
എന്നാല്‍ ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണിന്റെ പ്രത്യാഘാതങ്ങള്‍ അത്ര തീവ്രമല്ല എന്നത് ആശ്വാസകരമാണ്. ഈ വകഭേദം ബാധിച്ച ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍ വളരെ സൗമ്യമാണ്, അവരുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതയില്ല. എന്നിരുന്നാലും, സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇതിനര്‍ത്ഥമില്ല. ഒമിക്രോണ്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമാണ്, എന്നാല്‍ അവ വളരെ അസ്വസ്ഥതയുണ്ടാക്കിയേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, അവ മറ്റ് ശ്വാസകോശ സംബന്ധമായ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം. ഒമിക്രോണ്‍ ലക്ഷണങ്ങളിലൊന്നാണ് ചുമ. കോവിഡ് ചുമ എങ്ങനെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാമെന്ന് ഇവിടെ വായിച്ചറിയാം.
ഒമിക്രോണ്‍ ലക്ഷണങ്ങളെ ചെറുതായി കാണരുത്
ഒമൈക്രോണ്‍ അണുബാധയുമായി വരുന്ന രോഗികളില്‍ പനി, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയുള്‍പ്പെടെ നേരിയ, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓക്സിജന്റെ അളവ് കുറയാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നിരുന്നാലും, ഒന്നിലധികം കോമോര്‍ബിഡിറ്റികളുള്ള ആളുകളും രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രായമായവരും ഈ വേരിയന്റിനെതിരെ കൂടുതല്‍ ശ്രദ്ധിക്കണം. ഒമിക്റോണിന്റെ ലക്ഷണങ്ങള്‍ എത്ര നേരിയതാണെങ്കിലും ആരും ജാഗ്രത കൈവിടരുത്.
കോവിഡ് രോഗികളിലെ ചുമ
കൊറോണ വൈറസ് ഒരു ശ്വാസകോശ സംബന്ധമായ അസുഖമാണ്, ഇത് നേരിയതോ മിതമായതോ ആയ ലക്ഷണങ്ങള്‍ വരെയാകാം. ചില സന്ദര്‍ഭങ്ങളില്‍, തീവ്രത കൂടുതലായേക്കാം, ഇത് ആശുപത്രിയി വാസത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്റോണിനെ സംബന്ധിച്ചിടത്തോളം, ഇത് മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ചൊറിച്ചില്‍, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വരണ്ട ചുമ സാധാരണയായി കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാന്‍സെറ്റ് പഠനമനുസരിച്ച്, രോഗലക്ഷണങ്ങളുള്ള 60-70% കൊറോണ വൈറസ് രോഗികളും വരണ്ട ചുമയാണ് പ്രാരംഭ ലക്ഷണമായി അനുഭവിക്കുന്നത്.
Most read:വാക്സിന് എടുത്തവരിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇതാണ്
സ്ഥിരമായ വരണ്ട ചുമയെ നേരിടാനുള്ള വഴികള്‍
ചുമ തീര്‍ച്ചയായും അസ്വാസ്ഥ്യകരവും കൂടുതല്‍ വിഷമകരവുമായിരിക്കും. അനാവശ്യമായ പ്രകോപനങ്ങളില്‍ നിന്ന് ശ്വാസോച്ഛ്വാസം നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ സംവിധാനമാണ് ചുമ. മ്യൂക്കസ്, പൊടി, പുക അല്ലെങ്കില്‍ അലര്‍ജി പോലുള്ള ഏതെങ്കിലും പ്രകോപനങ്ങളെ പുറത്താക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനമാണ് ചുമ. വരണ്ടതും വിട്ടുമാറാത്തതുമായ ചുമ മറ്റേതൊരു ഫ്ളൂ വൈറസിനെയും പോലെ ചികിത്സിക്കാം. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി അലര്‍ജിക് മരുന്നുകള്‍, ഗാര്‍ഗിള്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ക്ക് ആശ്വാസം കണ്ടെത്താനാകും. ഇതിലൂടെ മറ്റ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും കഴിയും. ജലാംശം നിലനിര്‍ത്തുക, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെയും സപ്ലിമെന്റുകളുടെയും സഹായത്തോടെ ഒരാളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ചുമയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍. എന്നിരുന്നാലും, കഠിനമായ കേസുകളില്‍, ഇന്‍ഹേലറുകള്‍ പോലുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
ആന്റിബയോട്ടിക്കുകള്‍ കഴിക്കണോ
കോവിഡ് എന്നത് ഒരു വൈറല്‍ രോഗമാണ്, വൈറല്‍ അണുബാധകളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് യാതൊരു ഫലവുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സെക്കണ്ടറി ബാക്ടീരിയല്‍ അണുബാധയെ ചികിത്സിക്കുന്നതില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകൂ.
ആന്റിബയോട്ടിക് അമിതമായാല്‍
ആവശ്യമില്ലാത്തപ്പോള്‍ പോലും നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് അമിത ഉപയോഗമാണ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, മനുഷ്യരില്‍ മൂന്നിലൊന്ന് മുതല്‍ പകുതി വരെ ആന്റിബയോട്ടിക് ഉപയോഗം അനാവശ്യമോ അനുചിതമോ ആണ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും പല വിദഗ്ധരും ഡോക്ടര്‍മാരും ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഇത് ബാക്ടീരിയയില്‍ ആന്റിബയോട്ടിക് പ്രതിരോധം സൃഷ്ടിക്കുന്നു. ആന്റിബയോട്ടിക്കുകളുമായുള്ള ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം കാരണം, ഒരു ബാക്ടീരിയ നിങ്ങളുടെ ശരീരത്തോട് പൊരുത്തപ്പെടാന്‍ പഠിക്കുകയും മറ്റ് ചികിത്സകളെ നിഷ്പ്രഫമാക്കുകയും ചെയ്യുന്നു. കൂടാതെ, ആന്റിബയോട്ടിക്കുകള്‍ തലകറക്കം, ഛര്‍ദ്ദി, യീസ്റ്റ് അണുബാധകള്‍, കഠിനമായ കേസുകളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും അതിലേറെ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം.
Most read:ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതി
അപകടസാധ്യതകള്‍ എന്തൊക്കെ
നേരിയ തോതിലുള്ള അണുബാധയുണ്ടായാല്‍ പലരും പരിശോധനയ്ക്ക് വിധേയരാകുന്നതിനു പകരം വീട്ടുവൈദ്യങ്ങള്‍ തിരഞ്ഞെടുക്കുകയും സ്വയം ചികിത്സ അവലംബിക്കുകയും ചെയ്യുന്നു, ഇത് ദോഷകരമാണ്. ഡോക്ടറുമായി കൂടിയാലോചിക്കാതെ മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ ശ്വാസകോശത്തിന് കൂടുതല്‍ ദോഷം വരുത്തുക മാത്രമല്ല, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും കാരണമാകും. കൂടാതെ, ഇത് അനാവശ്യമായ ദ്വിതീയ അണുബാധകളെയും ക്ഷണിച്ചുവരുത്തും.