Just In
- 1 hr ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 2 hrs ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 4 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 5 hrs ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
Don't Miss
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Movies അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
കോവിഡ് ചുമ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; കൈകാര്യം ചെയ്യാനുള്ള വഴി
ഒമിക്രോണ്‍ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ആഗോളതലത്തില്‍ തന്നെ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേവലം ഒരു മാസത്തിനുള്ളില്‍ തന്നെ, പരിവര്‍ത്തനം സംഭവിച്ച വകഭേദം നിരവധി രാജ്യങ്ങളുടെ ജനജീവിതത്തെ ബാധിച്ചു. ഇത് വളരെ കഠിനമായ പകര്‍ച്ചവ്യാധിയാണെന്ന് തെളിയിക്കുന്നു. കൂടാതെ, യുകെ പോലുള്ള ലോകത്തിന്റെ ചില ഭാഗങ്ങളില്‍, മാരകമായ ഡെല്‍റ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും അത് ഏറ്റവും പ്രബലമായ സ്ട്രെയിനായി മാറുകയും ചെയ്തു.
Most read: കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍
എന്നാല്‍ ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണിന്റെ പ്രത്യാഘാതങ്ങള്‍ അത്ര തീവ്രമല്ല എന്നത് ആശ്വാസകരമാണ്. ഈ വകഭേദം ബാധിച്ച ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍ വളരെ സൗമ്യമാണ്, അവരുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതയില്ല. എന്നിരുന്നാലും, സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇതിനര്‍ത്ഥമില്ല. ഒമിക്രോണ്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമാണ്, എന്നാല്‍ അവ വളരെ അസ്വസ്ഥതയുണ്ടാക്കിയേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, അവ മറ്റ് ശ്വാസകോശ സംബന്ധമായ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം. ഒമിക്രോണ്‍ ലക്ഷണങ്ങളിലൊന്നാണ് ചുമ. കോവിഡ് ചുമ എങ്ങനെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാമെന്ന് ഇവിടെ വായിച്ചറിയാം.
ഒമിക്രോണ്‍ ലക്ഷണങ്ങളെ ചെറുതായി കാണരുത്
ഒമൈക്രോണ്‍ അണുബാധയുമായി വരുന്ന രോഗികളില്‍ പനി, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയുള്‍പ്പെടെ നേരിയ, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓക്സിജന്റെ അളവ് കുറയാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നിരുന്നാലും, ഒന്നിലധികം കോമോര്‍ബിഡിറ്റികളുള്ള ആളുകളും രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രായമായവരും ഈ വേരിയന്റിനെതിരെ കൂടുതല്‍ ശ്രദ്ധിക്കണം. ഒമിക്റോണിന്റെ ലക്ഷണങ്ങള്‍ എത്ര നേരിയതാണെങ്കിലും ആരും ജാഗ്രത കൈവിടരുത്.
കോവിഡ് രോഗികളിലെ ചുമ
കൊറോണ വൈറസ് ഒരു ശ്വാസകോശ സംബന്ധമായ അസുഖമാണ്, ഇത് നേരിയതോ മിതമായതോ ആയ ലക്ഷണങ്ങള്‍ വരെയാകാം. ചില സന്ദര്‍ഭങ്ങളില്‍, തീവ്രത കൂടുതലായേക്കാം, ഇത് ആശുപത്രിയി വാസത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്റോണിനെ സംബന്ധിച്ചിടത്തോളം, ഇത് മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ചൊറിച്ചില്‍, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വരണ്ട ചുമ സാധാരണയായി കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാന്‍സെറ്റ് പഠനമനുസരിച്ച്, രോഗലക്ഷണങ്ങളുള്ള 60-70% കൊറോണ വൈറസ് രോഗികളും വരണ്ട ചുമയാണ് പ്രാരംഭ ലക്ഷണമായി അനുഭവിക്കുന്നത്.
Most read:വാക്സിന് എടുത്തവരിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇതാണ്
സ്ഥിരമായ വരണ്ട ചുമയെ നേരിടാനുള്ള വഴികള്‍
ചുമ തീര്‍ച്ചയായും അസ്വാസ്ഥ്യകരവും കൂടുതല്‍ വിഷമകരവുമായിരിക്കും. അനാവശ്യമായ പ്രകോപനങ്ങളില്‍ നിന്ന് ശ്വാസോച്ഛ്വാസം നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ സംവിധാനമാണ് ചുമ. മ്യൂക്കസ്, പൊടി, പുക അല്ലെങ്കില്‍ അലര്‍ജി പോലുള്ള ഏതെങ്കിലും പ്രകോപനങ്ങളെ പുറത്താക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനമാണ് ചുമ. വരണ്ടതും വിട്ടുമാറാത്തതുമായ ചുമ മറ്റേതൊരു ഫ്ളൂ വൈറസിനെയും പോലെ ചികിത്സിക്കാം. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി അലര്‍ജിക് മരുന്നുകള്‍, ഗാര്‍ഗിള്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ക്ക് ആശ്വാസം കണ്ടെത്താനാകും. ഇതിലൂടെ മറ്റ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും കഴിയും. ജലാംശം നിലനിര്‍ത്തുക, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെയും സപ്ലിമെന്റുകളുടെയും സഹായത്തോടെ ഒരാളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ചുമയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍. എന്നിരുന്നാലും, കഠിനമായ കേസുകളില്‍, ഇന്‍ഹേലറുകള്‍ പോലുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
ആന്റിബയോട്ടിക്കുകള്‍ കഴിക്കണോ
കോവിഡ് എന്നത് ഒരു വൈറല്‍ രോഗമാണ്, വൈറല്‍ അണുബാധകളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് യാതൊരു ഫലവുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സെക്കണ്ടറി ബാക്ടീരിയല്‍ അണുബാധയെ ചികിത്സിക്കുന്നതില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകൂ.
ആന്റിബയോട്ടിക് അമിതമായാല്‍
ആവശ്യമില്ലാത്തപ്പോള്‍ പോലും നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് അമിത ഉപയോഗമാണ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, മനുഷ്യരില്‍ മൂന്നിലൊന്ന് മുതല്‍ പകുതി വരെ ആന്റിബയോട്ടിക് ഉപയോഗം അനാവശ്യമോ അനുചിതമോ ആണ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും പല വിദഗ്ധരും ഡോക്ടര്‍മാരും ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഇത് ബാക്ടീരിയയില്‍ ആന്റിബയോട്ടിക് പ്രതിരോധം സൃഷ്ടിക്കുന്നു. ആന്റിബയോട്ടിക്കുകളുമായുള്ള ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം കാരണം, ഒരു ബാക്ടീരിയ നിങ്ങളുടെ ശരീരത്തോട് പൊരുത്തപ്പെടാന്‍ പഠിക്കുകയും മറ്റ് ചികിത്സകളെ നിഷ്പ്രഫമാക്കുകയും ചെയ്യുന്നു. കൂടാതെ, ആന്റിബയോട്ടിക്കുകള്‍ തലകറക്കം, ഛര്‍ദ്ദി, യീസ്റ്റ് അണുബാധകള്‍, കഠിനമായ കേസുകളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും അതിലേറെ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം.
Most read:ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതി
അപകടസാധ്യതകള്‍ എന്തൊക്കെ
നേരിയ തോതിലുള്ള അണുബാധയുണ്ടായാല്‍ പലരും പരിശോധനയ്ക്ക് വിധേയരാകുന്നതിനു പകരം വീട്ടുവൈദ്യങ്ങള്‍ തിരഞ്ഞെടുക്കുകയും സ്വയം ചികിത്സ അവലംബിക്കുകയും ചെയ്യുന്നു, ഇത് ദോഷകരമാണ്. ഡോക്ടറുമായി കൂടിയാലോചിക്കാതെ മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ ശ്വാസകോശത്തിന് കൂടുതല്‍ ദോഷം വരുത്തുക മാത്രമല്ല, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും കാരണമാകും. കൂടാതെ, ഇത് അനാവശ്യമായ ദ്വിതീയ അണുബാധകളെയും ക്ഷണിച്ചുവരുത്തും.