Just In
- 3 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 4 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 4 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 5 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ക്ലിനിക്കല്‍ ട്രയല്‍ ഇല്ലാതെ വാക്സിന് സ്വീകരിച്ച് 90വയസ്സുകാരി
പ്രായത്തെ വകവെക്കാതെ ഒരു ക്ലിനിക്കല്‍ ട്രയല്‍ പോലും ചെയ്യാതെ ലോകത്ത് ആദ്യമായി ഒരു മുത്തശ്ശി കൊവിഡ് വാക്സിന് സ്വീകരിച്ചു. അടുത്ത ആഴ്ച 91 വയസ്സാണ് ഇവര്‍ക്ക് തികയുന്നത്. മാര്‍ഗരറ്റ് കീനന്‍ എന്നാണ് ഇവരുടെ പേര്. ഇവരുടെ അഭിപ്രായത്തില്‍ മികച്ച ജന്മദിന സമ്മാനമാണ് ഇത് എന്നാണ് പറയുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ ഇല്ലാതെ ലോകത്ത് ആദ്യമായാണ് ഇവര്‍ വാക്സിന് സ്വീകരിക്കുന്നത്. pfizer-BioNTech-ന്റെ BNT162 എന്ന RNA വാക്സിനാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. തനിക്ക് ഒരാഴ്ച മുന്‍പ് തന്നെ കിട്ടിയ ജന്മ ദിന സമ്മാനമാണ് ഇതെന്ന് ഇവര്‍ പറയുന്നു.
സാധാരണ പനിയും കൊവിഡും വ്യത്യാസം ഇതാണ്
ഈ മാസം അവസാനത്തോടെ നാല് ദശലക്ഷം വരെ പേര്‍ക്ക് വാക്സിന് നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മൂന്നാഴ്ചക്ക് ശേഷം അടുത്ത ഡോസ് കൂടി സ്വീകരിച്ചാലേ വാക്സിനേഷന് പൂര്‍ത്തിയാവുകയുള്ളൂ. ആകെ എട്ട് ലക്ഷത്തിനടുത്ത് വാക്സിനുകളാണ് ഈ ആഴ്ച യുകെയില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവുമാദ്യം വാക്സിന് ലഭിക്കുന്നത് വദ്ധസദനങ്ങളില് ആളുകളെ പരിപാലിക്കുന്നവര്‍ക്കാണ്.
യുകെയിലെ ഹബുകള്‍ 80 വയസ്സിനു മുകളിലുള്ളവര്‍ക്കും ചില ആരോഗ്യ പരിപാലന ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന് നല്‍കും - ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും പ്രോഗ്രാം ലക്ഷ്യമിടുന്നു. കവന്‍ട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മാട്രണ്‍ മേ പാര്‍സണ്‍സ് മിസ് കീനന്‍ വാക്സിന് നല്കി. കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്ത ആദ്യത്തെ വ്യക്തിയെന്ന നിലയില്‍ എനിക്ക് വളരെ അഭിമാനമുണ്ടെന്ന് എംഎസ് കീനന്‍ പറഞ്ഞു: ''ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്'.
'എന്നെ വളരെയധികം പരിപാലിച്ച മെയ്ക്കും എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കും നന്ദി പറയാ.തിരിക്കാന്‍ കഴിയുകയില്ല. വാക്സിന് എടുക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഏതൊരാള്‍ക്കും എന്റെ ഉപദേശം അത് എടുക്കുക എന്നതാണ്. എനിക്ക് അത് 90 ല്‍ എടുക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും അത് ചെയ്യാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം'.
ഏകദേശം 800,000 ഡോസ് ഫൈസര്‍ / ബയോ ടെക് വാക്സിന് വരും ആഴ്ചകളില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ആകെ 40 ദശലക്ഷം പേര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട് - രണ്ട് കോഴ്സുകള്‍ ആവശ്യമുള്ളതിനാല്‍ 20 ദശലക്ഷം ആളുകള്‍ക്ക് ആണ് ആദ്യം നല്‍കുന്നത്. എന്നിരുന്നാലും, ഇവയില്‍ ഭൂരിഭാഗവും അടുത്ത വര്‍ഷം വരെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുനന്നത്. എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ നാല് ദശലക്ഷം ഡോസുകള്‍ രാജ്യത്ത് എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രായം കുറയുന്നതിന് അനുസരിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ആളുകള്‍ പിന്നിലേക്ക് പോവുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും ഗുുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രായഭേദമന്യേ മുന്‍ഗണന നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. വാക്സിന് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. എന്തായാലും കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് ഏറ്റവും മികച്ച ഒരു പരിഹാരമായി ഈ വാക്സിന് മാറട്ടെ എന്ന് നമുക്ക് ആശ്വസിക്കാം.