Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വീണ്ടും കൊവിഡ്: ഉപവകഭേദം ഇന്ത്യയില്‍ ആദ്യമായി മുംബൈയില്‍
കൊവിഡ് വകഭേദത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ലോകം. അതുകൊണ്ട് തന്നെ ഓരോ ചുവടും ശ്രദ്ധിച്ചാണ് ഓരോരുത്തരും വെക്കുന്നതും. കൊവിഡ് വാക്സിനും സാമൂഹിക അകലവും മാസ്കും ഇപ്പോഴും നമ്മള് കൂടെത്തന്നെ കൂട്ടുന്നുണ്ട്. ഒരു പരിധി വരെ ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചു എന്ന് തന്നെ പറയാവുന്നതാണ്. ലോകം മാസ്ക് മുക്തമാക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു എന്നുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത അത്ര നല്ലതല്ല എന്നുള്ളതാണ് സത്യം, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ കൊവിഡിന്റെ കാര്യത്തില്‍ പുറത്ത് വന്നിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ ഉപവകഭേദം സംഭവിച്ച എക്സ് ഇ വേരിയന്റിനെ കണ്ടെത്തിയിരിക്കുകയാണ്.

ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 50 വയസ്സ് പ്രായമുള്ള സ്ത്രീയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലാണ് എക്സ് ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്. രോഗത്തെക്കുറിച്ചും രോഗത്തിന്റെ വ്യാപന ശേഷിയെക്കുറിച്ചും രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

യുകെയില്‍ കണ്ടെത്തി
ജനിതകവ്യതിയാനം സംഭവിച്ച ഒമിക്രോണ്‍ കേസുകള്‍ക്കിടയില്‍ പുതിയ വേരിയന്റിനെ ആദ്യമായി കണ്ടെത്തിയത് യുകെയിലാണ്. ഒമിക്രോണ്‍ എക്സ് ഇ വേരിയന്റാണ് ഇപ്പോള്‍ ആശങ്കയുയര്‍ത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി 19 നാണ് പുതിയ വേരിയന്റിനെ ശാസ്ത്രലോകം തിരിച്ചറിയുന്നത്. എന്നാല്‍ ഒമിക്രോണ്‍ പുതിയ വേരിയന്റ് എത്രത്തോളം അപകടകാരിയാണെന്നതിനെക്കുറിച്ചുള്ള നിഗമനത്തില്‍ ശാസ്ത്രലോകത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

എന്താണ് ഒമിക്രോണ്‍ എക്സ് ഇ?
ഒമിക്രോണ്‍ എക്സ് ഇ എന്ന വേരിയന്റ് കണ്ടെത്തിയെന്നല്ലാതെ എന്താണ് ഇത് എന്നതിനെക്കുറിച്ച് ഇത് വരെ നമുക്കറിയില്ല. ഒമിക്രോണ്‍ എക്സ് ഇ വേരിയന്റ് എന്നാല്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ ഒരേ സമയം തന്നെ രണ്ടോ അധിലധികമോ ജനിതക മാറ്റം സംഭവിച്ച വൈറസ് ഉണ്ടാവുകയും ആ വ്യക്തി രോഗബാധിതനാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒമിക്രോണ്‍ എക്സ് ഇ എന്ന പുതിയ വേരിയന്റ് ഉണ്ടാവുന്നത്. അതിവ്യാപന ശേഷിയുള്ള വൈറസ് ആണ് എന്നതാണ് ആശങ്കയുളവാക്കുന്നത്.

വിവിധ സ്ട്രെയിനുകളുടെ സംയോജനം
ഒമിക്രോണ്‍ BA.1, BA.2 സ്ട്രെയിനുകളുടെ ഒരു പുനഃസംയോജനമാണ് XE എന്ന് ഉപവകഭേദം. യുകെയിലെ മിക്ക കേസുകളിലും കാണപ്പെടുന്നത് BA.2 വേരിയന്റ് ആണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഇത് ആളുകളെ ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് ഇതുവരേയും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് മാര്‍ച്ച് 25 വരെ യുകെയില്‍ 637 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തായ്ലന്‍ഡിലും ഹോങ്കോങ്ങിലും ഹൈബ്രിഡ് സ്ട്രെയിന്‍ കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ എക്സ് ഇ എങ്ങനെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്?
മാര്‍ച്ച് 29 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ഒമിക്രോണ്‍ പുതിയ വേരിയന്റെ എക്സ് ഇ എന്നത് ബിഎ.2 നെ അപേക്ഷിച്ച് പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് എന്നാണ്. ഇതിന്റെ തീവ്രത കൂടുതലാവുന്നത് തന്നെയാണ് ഏറ്റവും അപകടമുണ്ടാക്കുന്ന കാര്യവും. പക്ഷേ ഇതിന് കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമാക്കാത്തിടത്തോളം ഈ വേരിയന്റിന്റെ തീവ്രത സംബന്ധിച്ച പൂര്‍ണ ചിത്രം പുറത്ത് വന്നിട്ടില്ല.

ലക്ഷണങ്ങള്‍
പുതിയ വേരിയന്റ് ആയ ഒമിക്രോണ്‍ എക്സ് ഇക്ക് പുതിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതിന് വേണ്ടി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായി വരുന്നുണ്ട്. ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ സാധാരണയുണ്ടാവുന്നത് ജലദോഷമാണ്. വാക്സിനെടുത്തവരിലും ജലദോഷം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പുതിയ വേരിയന്റില്‍ ശ്വാസതടസ്സം, ക്ഷീണം, ശരീര വേദന, പനി, രുചിയിലോ മണത്തിലോ ഉണ്ടാവുന്ന മാറ്റം, ചുമ എന്നീ ലക്ഷണങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്ത് തന്നെയായാലും ലോകത്തെ ആശങ്കയിലാക്കാന്‍ പുതിയ വേരിയന്റിന് കഴിയുമോ ഇല്ലയോ എന്ന് നാം കണ്ടറിയേണ്ടതാണ്. നാം പാലിച്ച് പോരുന്ന സുക്ഷാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications