Just In
- 3 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 3 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 4 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 5 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വൈറസ് ഉത്ഭവം വുഹാന്‍ ലാബിലോ; കൃത്രിമ നിര്‍മ്മിതിയെന്ന് പഠനം
കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബിലാണ് സൃഷ്ടിച്ചതെന്ന് ഒരു പുതിയ പഠനം അവകാശപ്പെടുന്നു. COVID-19 ന്റെ ഉത്ഭവം കണ്ടെത്താന്‍ പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു പഠനഫലം പുറത്തേക്ക് വന്നിട്ടുള്ളത്. ഇത് ലോകരാജ്യങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വുഹാന്‍ ശാസ്ത്രജ്ഞര്‍ വൈറസിന്റെ റിവേഴ്സ്-എഞ്ചിനീയറിംഗ് പതിപ്പുകള്‍ വഴി അവരുടെ പ്രഭവ കേന്ദ്രങ്ങള്മറയ്ക്കാന് ശ്രമിക്കുകയും ഇവ സ്വാഭാവികമായി വവ്വാലുകളില്‍ നിന്ന് പരിണമിച്ചതുപോലെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പഠനത്തില്‍ പറയുന്നത്.
കൊവിഡിനെ പ്രതിരോധിക്കും ആന്റിബോഡീസ്; അറിഞ്ഞിരിക്കാം ഇതെല്ലാം
SARS-CoV-2 വൈറസിന് വിശ്വസനീയമായ മുന്‍ഫലങ്ങള്‍ ഇല്ല എന്നതാണ് സത്യം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഇതുവരേക്കും കൃത്യമായ അറിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ പഠനത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് പ്രഫസര്‍ ആംഗസ് ഡാല്‍ഗ്ലീഷും നോര്‍വീജിയന്‍ ശാസ്ത്രജ്ഞനുമായ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവരാണ് ഗവേഷണ പ്രബന്ധം രചിച്ചത്. വുഹാന്‍ ലാബിലാണ് ഈ വൈറസ് നിര്‍മ്മിക്കപ്പെട്ടത് എന്നും ചൈനീസ് ശാസ്ത്രജ്ഞരാണ് കൊവിഡ് വൈറസ് സൃഷ്ടിച്ചതെന്നും കണ്ടെത്തിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പഠനത്തില്‍ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകള്‍ ഇനിപ്പറയുന്നവയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....
പഠനം ഇങ്ങനെ
ചൈനീസ് ഗുഹാ വവ്വാലുകളില്‍ നിന്ന് കണ്ടെത്തിയ പ്രകൃതിദത്ത കൊറോണവൈറസ് ശാസ്ത്രഞ്ജര്‍ ശേഖരിക്കുകയും ഇവ മാരകമായ വൈറസുമായി ചേര്‍ത്ത് സംയോജിപ്പിക്കുകയും ആണ് ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ സ്പൈക്ക് SARS-CoV-2 നെ മാരകവും വളരെ പകരുന്നതുമായ COVID-19 ആക്കി മാറ്റിയതായി പറയപ്പെടുന്നു. വിവാദപരമായ ഒരു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, COVID-19 സാമ്പിളുകളില്‍ സവിശേഷമായ വിരലടയാളം കണ്ടെത്തിയതിനാല്‍ ഗവേഷകര്‍ അവരുടെ കണ്ടെത്തലുകളില്‍ ശക്തമായി നിലകൊള്ളുന്നു, അത് ഒരു ലബോറട്ടറിയിലെ കൃത്രിമത്വത്തില്‍ നിന്ന് മാത്രമേ ഉണ്ടാകൂ എന്ന് തന്നെയാണ് ഇവര്‍ പറയുന്നത്.
വൈറസ് ഉത്ഭവം
പിന്നീട് ഇവ ലാബുകളില്‍ മന:പൂര്‍വ്വം നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ഡാറ്റ മലിനമാക്കുകയോ ചെയ്തുവെന്നാണ് പഠനം ആരോപിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച ചൈനയിലെ ശാസ്ത്രജ്ഞരുടെ നിശബ്ദത, അപ്രത്യക്ഷത എന്നിവയും ഈ സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗെയിന്‍ ഓഫ് ഫംഗ്ഷന് ഗവേഷണം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താഴ്ന്ന സുരക്ഷാ മേഖലകളില്‍ നിന്നാണ് വൈറസ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. ഇത് കൂടാതെ വുഹാനില്‍ നിന്ന് ലാബ് ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ പഠനങ്ങള്‍ എല്ലാം തന്നെ ചൈനയുടെ എല്ലാ വിധത്തിലുള്ള റിപ്പോര്‍ട്ടുകളേയും തള്ളുന്ന തരത്തിലാണ് ഉള്ളത്.
പഠനഫലം കഴിഞ്ഞ വര്‍ഷം അവഗണിക്കപ്പെട്ടു
ഡെയ്ലി മെയില്‍ ഡോട്ട് കോം പറയുന്നതനുസരിച്ച്, പഠന രചയിതാക്കളായ ഡാല്‍ഗ്ലീഷും സോറന്‍സെനും അവരുടെ പ്രബന്ധത്തില്‍ ചൈനയില്‍ റെട്രോ എഞ്ചിനീയറിംഗിന് പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് എഴുതിയിട്ടുണ്ട് '' എന്നാല്‍ ഒരു വര്‍ഷക്കാലം അക്കാദമിക് വിദഗ്ധരും പ്രധാന ജേണലുകളും ഇതിനെ അവഗണിക്കുകയായിരുന്നു ഉണ്ടായത്. ഈ കണ്ടെത്തലുകള്‍ ശരിവെക്കുന്ന തരത്തില്‍ നിരവധി സാഹചര്യ തെളിവുകള്‍ ചൈനക്കെതിരെ ഇവര്‍ നിരത്തുന്നുണ്ട്. എന്ത് തന്നെയായാലും മനുഷ്യ നിര്‍മ്മിതമാണ് എന്നാണ് കൊവിഡ് വൈറസിനെക്കുറിച്ച് പറയുന്നത്.
വൈറസിനെക്കുറിച്ചും പകരുന്നതിനെക്കുറിച്ചും
ചൈനയിലെ ഗുഹകളില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസിന്റെ മുനകള്‍ പിടിപ്പിച്ച അവയെ മാരകമായി മാറ്റുകയായിരുന്നു എന്ന് തന്നെയാണ് പറയുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട മാരകമായ വൈറസില്‍ പോസിറ്റീവ് ചാര്‍ജുള്ള അമിനോ ആസിഡുകള്‍ ഉണ്ട്. ഇവ മനുഷ്യ ശരീരത്തില്‍ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ പറ്റിപ്പിടിക്കുകയും ഇവ അണുബാധയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാവുന്നില്ല. അവ കൃത്രിമമായി മാത്രമേ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഇവ സ്വാഭാവിക വൈറസ് ആണെങ്കില്‍ വൈറസ് ബാധ തനിയേ കുറയുകയും പിന്നീട് ബാധിച്ചാലും ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും ഇല്ല. എന്നാല്‍ കൊറോണവൈറസിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല എന്നും പഠനത്തില്‍ പറയുന്നു.
ഉത്ഭവം കണ്ടെത്തേണ്ടതിന്റെ ആവശ്യകത
COVID-19 ന്റെ കൃത്യമായ ഉത്ഭവം കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്താണ്? പ്രകൃതിദത്ത വൈറസ് ആണെങ്കില്‍ അത് മഹാമാരിയായി മാറുമെങ്കിലും ക്രമേണ പരിവര്‍ത്തനം ചെയ്യപ്പെട്ട് വൈറസ് പിന്നീട് ശരീരത്തിലേക്കെത്തുമ്പോള്‍ അതിന്റെ ഗുരുതരാവസ്ഥ കുറയുകയും ആണ് ചെയ്യുന്നത്. എന്നാല്‍ കൊവിഡ് 19 കാര്യത്തില്‍ ഇത് സംഭവിക്കാതിരിക്കുന്നതാണ് വൈറസിനെക്കുറിച്ച് ഗുരുതരമായ ഒരു സംശയം ഉണ്ടാവാന്‍ കാരണമായത്. മഹാമാരി ആരംഭിച്ചതിനുശേഷം, ചൈനീസ് ശാസ്ത്രജ്ഞര്‍ COVID-19 വൈറസിന്റെ സാമ്പിളുകള്‍ എടുത്ത് റെട്രോ എഞ്ചിനീയറിംഗ് നടത്തി, ഇത് സ്വാഭാവികമായി പരിണമിച്ചതായി കാണപ്പെടുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ മറ്റ് ശാസ്ത്രഞ്ജര്‍ അംഗീകരിച്ചില്ല.
കൊവിഡ് 19 മനുഷ്യ നിര്‍മ്മിതം
കോവിഡ് -19 മനുഷ്യനിര്‍മിതമാകാനുള്ള സാധ്യതകള്‍ മറ്റ് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു 2020 ഫെബ്രുവരിയില്‍, സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോയിലെ മോളിക്യുലര്‍ ബയോമെക്കാനിക്സ് ഗവേഷകനായ ബോട്ടാവോ സിയാവോ കൊറോണ വൈറസ് ഉത്ഭവിച്ചത് വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ പ്രബന്ധം പിന്നീട് പിന്‍വലിക്കുകയായിരുന്നു. പിന്നീടാണ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി) നിന്ന് കോവിഡ് -19 രക്ഷപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പ്രമുഖ അക്കാദമിക് വിദഗ്ധരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആലോചിക്കാന്‍ തുടങ്ങിയത്.
വൈറസ് ഉത്ഭവം
കൊവിഡ് വ്യാപനം സംഭവിക്കുന്നതിന് മുന്‍പ് തന്നെ 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകരെ വൈറസ് ബാധിച്ച് ചികിത്സിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റേതാണ് ഈ കണ്ടെത്തല്‍. ചൈനയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ കൃത്യം ഒരുമാസത്തിന് മുന്‍പാണ് രോഗം ബാധിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ന്യൂയോര്‍ക്ക് ടൈംസ് സയന്‍സ് ജേണലിസ്റ്റ് നിക്കോളാസ് വേഡ് ബുള്ളറ്റിന് ഓഫ് ആറ്റോമിക് സയന്റിസ്റ്റുകളില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു, അതില്‍ പറയുന്നത് ലാബില്‍ നിന്ന് ചോര്‍ന്ന വൈറസിന് തെളിവുകള്‍ ശക്തമാണെന്ന് അദ്ദേഹം വാദിച്ചു.
നിഗമനം
ചൈനീസ് നഗരമായ വുഹാനില്‍ COVID-19 കണ്ടെത്തിയതിന് ശേഷം ഒന്നരവര്‍ഷമായി ഞെട്ടിക്കുന്ന പല വിധത്തിലുള്ള തെളിവുകളും പുറത്തേക്ക് വരുന്നു. COVID-19 അവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന ആശയം ചൈന സ്റ്റേറ്റ് മീഡിയ നിരസിച്ചു, ഇത് യുഎസ് ഗൂഢാലോചനയാണെന്നാണ് അവകാശപ്പെട്ടത്. എന്ത് തന്നെയായാലും കൊവിഡ് തരംഗത്തിന്റെ ഈ കാലത്ത് മാസ്ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിന് എടുത്തും നമ്മളെല്ലാവരും രോഗത്തെ പ്രതിരോധിക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒന്നിച്ച് നിന്നാല്‍ ഈ മഹാമാരിയെ നമുക്ക് തോല്‍പ്പിക്കാം എന്നുള്ളത് തന്നെയാണ് മനസ്സിലാക്കേണ്ട കാര്യം.