Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ
കോവിഡിന്റെ പിടിയിലമര്‍ന്ന് ചൈന; വില്ലനായത് സ്റ്റെല്‍ത്ത് ഒമിക്രോണ്‍
കോവിഡിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ചൈന ഇപ്പോള്‍. ഒമിക്റോണിന്റെ 'സ്റ്റെല്‍ത്ത്' ഉപ വകഭേദമാണ് ഇതിന് കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൊവ്വാഴ്ച ചൈനയില്‍ 24 മണിക്കൂറിനുള്ളില്‍ 5,200 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഏകദേശം 30 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം ലോക്ക്ഡൗണില്‍ പെട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാദേശികമായി പകരുന്ന 1,337 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന് അറിയിച്ചിട്ടുണ്ട്. 31 പ്രധാന പ്രവിശ്യകളില്‍ 28 എണ്ണത്തിലും രോഗലക്ഷണ കേസുകള്‍ സ്ഥിരീകരിച്ചു.
'സ്റ്റെല്‍ത്ത്' ഒമിക്റോണ്‍ എന്നറിയപ്പെടുന്ന ഒമിക്റോണ്‍ വകഭേദം ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്താണ് ഈ ഉപ വകഭേദമെന്നും അതിന്റെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ബിഎ.2 സ്റ്റെല്‍ത്ത് ഒമിക്രോണ്‍
സ്റ്റെല്‍ത്ത് ഒമിക്രോണ്‍ അല്ലെങ്കില്‍ BA.2 എന്നത് വളരെ പകര്‍ച്ചവ്യാധിയായ ഒമിക്രോണ്‍ വേരിയന്റിന്റെ ഒരു ഉപ വകഭേദമാണ്, അതിന്റെ യഥാര്‍ത്ഥ സ്ട്രെയിനേക്കാള്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഇതിന് ഉണ്ടാകാം. BA.2 സബ് വേരിയന്റ് അതിന്റെ പാരന്റ് സ്ട്രെയിനേക്കാള്‍ കൂടുതലായി വ്യാപന ശേഷിയുള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു ഡാനിഷ് പഠനമനുസരിച്ച്, ഒറിജിനല്‍ ഒമൈക്രോണ്‍ സ്ട്രെയിനേക്കാള്‍ 1.5 മടങ്ങ് കൂടുതല്‍ വ്യാപനശേഷി ഇതിനുണ്ട്. ചൈനയെ കൂടാതെ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഖത്തര്‍, ഡെന്മാര്ക്ക്, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ ഉപ-വകഭേദം പ്രബലമായിട്ടുണ്ട്.

യഥാര്‍ത്ഥ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള വ്യത്യാസം
ഡെന്മാര്ക്കിലെ ആദ്യകാല കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് സ്റ്റെല്‍ത്ത് ഒമിക്രൊണ്‍ ജീവന് ഗുരുതരമായ അപകടമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ്. അതിന്റെ ആദ്യ വകഭേദം പോലെ, ഇത് ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുകയോ ആശുപത്രിയി വാസത്തിനോ മരണത്തിനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി, BA.2 സബ് വേരിയന്റ് പരിശോധനയിലൂടെ കണ്ടെത്താന്‍ അല്പം പ്രയാസമാണ്. സ്റ്റെല്‍ത്ത് ഒമൈക്രോണിന് ഒരു മ്യൂട്ടേഷന് ഇല്ലെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. സ്റ്റെല്‍ത്ത് ഒമൈക്രോണില്‍, എസ് ജീന്‍ ഡ്രോപ്പ് ഔട്ട് ഇല്ലാത്തത് കാരണം പരിശോധനകളില്‍ ഇത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇത് ഡെല്റ്റയെക്കാള് അപകടമാണോ?
ലോകമെമ്പാടുമുള്ള ഏറ്റവും പ്രബലമായ വകഭേദമായി തുടരുന്നത് ഡെല്‍റ്റ വേരിയന്റാണ്. ഇത് താഴ്ഭാഗത്തെ ശ്വസനവ്യവസ്ഥയെ ആക്രമിക്കുകയും ശ്വാസകോശത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു എന്ന വസ്തുതയാണ് ഇതിനെ അത്യന്തം അപകടകരമാക്കുന്നത്. എന്നാല്‍ ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി, ലോകാരോഗ്യ സംഘടന പറയുന്നത് ഒമിക്രോണ്‍ വേരിയന്റും അതിന്റെ ഉപവിഭാഗമായ BA.2 വകഭേദവും പ്രാഥമികമായി മുകളിലെ ശ്വാസകോശ ലഘുലേഖയെ ബാധിക്കുന്നു എന്നാണ്. ഇത് ശ്വാസകോശത്തിന് അപകടസാധ്യത ഉണ്ടാക്കാത്തതിനാല്‍ മണവും രുചിയും നഷ്ടപ്പെടല്‍, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇത് ബാധിച്ചാല്‍ അസാധാരണമാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
നിലവില്‍, രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയ ഉപ-വകഭേദം ഒമിക്റോണില്‍ നിന്ന് വ്യത്യസ്തമാണോ എന്ന് പറയാന്‍ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. തൊണ്ടവേദന, മൂക്കൊലിപ്പ്, നേരിയ പനി, ചുമ തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ക്കും സ്റ്റെല്‍ത്ത് ഒമിക്രൊണ്‍ കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, തലകറക്കവും ക്ഷീണവുമാണ് സ്റ്റെല്‍ത്ത് ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും സാധാരണമായ രണ്ട് ലക്ഷണങ്ങള്‍.



Click it and Unblock the Notifications