Just In
- 1 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 12 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ക്വാറന്റൈന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കൊവിഡ് എന്ന പേര് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് വരേയും പൂര്‍ണമായും കൊവിഡ് എന്ന ഭീകരനെ ഇല്ലാതാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇത്രയധികം ലോകം ഭയന്ന വര്‍ഷങ്ങള്‍ ഇല്ല എന്ന് തന്നെ നമുക്ക് അറിയാം. ഓരോ സമയത്തും ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസുകള്‍ വര്‍ദ്ധിക്കുന്നതല്ലാതെ വൈറസിന്റെ ഉന്മൂലനത്തിന് ഇത് വരേയും സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ചില പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് രോഗലക്ഷണം കാണിക്കാത്തവര്ക്കുള്ള ചില പുതിയ ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്.
സൗമ്യമായതോ ലക്ഷണങ്ങളില്ലാത്തതോ ആയ കോവിഡ് -19 അണുബാധയുള്ളവര്ക്കുള്ള ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിട്ടുണ്ട്. രാജ്യത്ത് 58,000-ത്തിലധികം കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറമേ ലക്ഷണങ്ങളില്ലാത്ത ഒരാള്‍ ചെയ്യേണ്ടത് എന്താണെന്ന് നമുക്ക് നോക്കാം.
ആര്‍ക്കാണ് ഹോം ഐസൊലേഷന്‍ വേണ്ടത്?
രോഗമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെ ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ രോഗിയെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഒരു കേസായി ക്ലിനിക്കല്‍ ആയി അസൈന്‍ ചെയ്യണം. കൂടാതെ, പരിശോധന, ക്ലിനിക്കല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം, ആശുപത്രി കിടക്കയുടെ ലഭ്യത എന്നിവ ഏറ്റെടുക്കുന്നതിന് ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നതിന് കുടുംബത്തിന് ജില്ലാ / ഉപജില്ലാ തലത്തില്‍ ഒരു നിയുക്ത കണ്ട്രോള് റൂം കോണ്ടാക്റ്റ് നമ്പര്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം കേസുകളില്‍ സ്വയം ഐസൊലേഷനും കുടുംബത്തിലുള്ളവരെ ക്വാറന്റൈന് ചെയ്യാനും ആവശ്യമായ സൗകര്യം അവരുടെ വീടുകളില്‍ ഉണ്ടായിരിക്കണം.
24x7 അടിസ്ഥാനത്തില്‍ പരിചരണം നല്കാന് ഒരു കെയര്‍ഗിവര്‍ (കോവിഡ്-19 വാക്സിനേഷന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ഒരാള്‍) ഉണ്ടായിരിക്കണം. ഹോം ഐസൊലേഷന്റെ മുഴുവന്‍ സമയത്തിനും പരിചരണം നല്കുന്നയാളും ഒരു മെഡിക്കല്‍ ഓഫീസറും ഉണ്ടായിരിക്കണം. 60 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന രോഗികളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം/കരള്‍/ വൃക്കരോഗം, സെറിബ്രോവാസ്കുലര്‍ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരും ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ ശരിയായ വിലയിരുത്തലിന് ശേഷം മാത്രമേ വീട്ടില്‍ ഐസൊലേഷന്‍ അനുവദിക്കൂ.
രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയില്‍ (എച്ച്ഐവി, ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കള്‍, കാന്‍സര്‍ തെറാപ്പി മുതലായവ) ബുദ്ധിമുട്ടുന്ന രോഗികളെ ഹോം ഐസൊലേഷനായി ശുപാര്‍ശ ചെയ്യുന്നില്ല, ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ ശരിയായ പരിശോധനക്ക് ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കൂ.
ഹോം ഐസൊലേഷന്‍ എപ്പോള്‍ കഴിയും?
ഹോം ഐസൊലേഷനിലുള്ള കോവിഡ് -19 രോഗി, 'പോസിറ്റീവ് പരിശോധനയില്‍ നിന്ന് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ക്വാറന്റൈന് അവസാനിപ്പിക്കുകയും ചെയ്യാം എന്നും തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് പനി ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞു.
ഇത് കൂടാതെ അവര്‍ മാസ്ക് ധരിക്കുന്നത് തുടരേണ്ടതാണ്. ഹോം ഐസൊലേഷന്‍ കാലയളവ് അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധനയുടെ ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. രോഗബാധിതരായ വ്യക്തികളുടെ രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം മൂലം കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല, എന്നാല്‍ ഇവര്‍ ഹോം ക്വാറന്റൈനില്‍ ആരോഗ്യം നിരീക്ഷിച്ച് കൊണ്ടിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം എന്നും സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.