Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ജീവിതശൈലികൊണ്ടും സ്തനാര്‍ബുദം വരാം

അര്‍ബുദ മരണങ്ങളില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന സ്തനാര്‍ബുദം ആര്ത്തവവിരാമമുള്ളവരിലാണ് കൂടുതലുണ്ടാവുകയെന്ന ധാരണയെ അസ്ഥാനത്താക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത ഏറുകയാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 22 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുള്ളതായും പഠനം പറയുന്നു. ഓരോ 6.5 മിനിറ്റിലും ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുമുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബാംഗ്ലൂരില്‍ മാത്രം ഒരു ലക്ഷം പേരില്‍ 25.5 പേര്‍ക്ക് സ്തനാര്‍ബുദമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷം പേരില്‍ 18.2 പേര്എന്ന നിരക്കിലാണ് സ്തനാര്ബുദമുണ്ടായിരുന്നത്.
അതായത് ഒരു ലക്ഷം പേരില്‍ 7.3 പേരുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇതേ പ്രവണതയാണുള്ളതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാംഗ്ലൂരില്‍ 14 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടെന്ന പഠനം മുന്നറിയിപ്പ് നല്കുന്നു. ഇവരില്‍ നല്ലൊരു ശതമാനം പേര് 28 മുതല്‍ 40 വയസ്സുവരെയുള്ളവരാണ്. ജീവിതശൈലിയും ഭക്ഷണ ക്രമവുമാണ് ഇവയ്ക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.
നേരത്തേ 50 വയസ്സിന് (ആര്‍ത്തവവിരാമത്തിന് ശേഷം) മുകളിലുള്ളവര്‍ക്കാണ് സ്തനാര്‍ബുദ സാധ്യതയെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 28 വയസ്സുള്ളവര്‍ക്കുവരെ അസുഖം പിടിപെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
15 ശതമാനം പേരിലും സ്തനാര്‍ബുദം പാരമ്പര്യമായാണ് ഉണ്ടാകുന്നത്. ബാക്കി 85 ശതമാനം മറ്റ് കാരണങ്ങള്‍ മൂലമാണ്.ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, അബോര്ഷന്, അമിത തടി, കുട്ടികളില്ലാത്തവര്‍, നേരത്തേ ആര്ത്തവമാരംഭിക്കുന്നവര് എന്നിവരിലും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











