സ്തനാര്‍ബുദമെന്ന വില്ലന്‍

By Super

Brest Cancer Awareness
സ്ത്രീരോഗങ്ങളില്‍ മാരകമായ ഒന്നായിട്ടാണ് ശാസ്ത്രലോകം സ്തനാര്‍ബുദത്തെ കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളില്‍ ഇതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ലോകമൊട്ടുക്കുമായി ഒട്ടേറെ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവല്‍ക്കരണമാസമായി ആചരിക്കുന്നു. പതിനാല് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ രോഗം വരാന്‍ ഇടയുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

പലപ്പോഴും രോഗത്തെക്കുറിച്ച് പ്രാഥമികമായ അറിവുപോലുമില്ലാത്തവരില്‍ അവസാനഘട്ടത്തില്‍മാത്രമാണ് രോഗം തിരിച്ചറിയുന്നത്. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ബോധവല്‍ക്കരണപരിപാടികളില്‍ പലതിനും അസ്ട്രസെനിസ എന്ന സ്ഥാപനമാണ് ധനസഹായം നല്‍കുന്നത്.

രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ മാമ്മോഗ്രഫിയാണെന്ന കാര്യം പ്രചരിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്. 1993ലാണ് ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകയായ എവലിന്‍ ലോഡര്‍ ആണ് ഈ ബോധവല്‍ക്കരണ പരിപാടിയുടെ അടയാളമായി പിങ്ക് റിബണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടികളുടെ ഔദ്യോഗിക ചിഹന്മാണ് ഈ പിങ്ക് റിബണ്‍.

സാധാരണ സ്തനത്തിലെ കോശങ്ങളില്‍ വ്യത്യാസങ്ങളുണ്ടാക്കുന്ന ഡിഎന്‍എയാണ് സ്താനാര്‍ബുദത്തിനാ കാരണമാകുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല കാന്‍സറിന്റെ തടുക്കാന്‍ ശേഷിയുടെ ജീനുകള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്തതും കോശങ്ങളില്‍ കാന്‍സര്‍ ബാധയ്ക്ക് ഇടയാക്കുന്നു.

എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്കുണ്ടാകുന്ന കാരണങ്ങള്‍ ഇതേവരെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion