കേരളത്തില്‍ സ്തനാര്‍ബുദം കൂടുന്നു

By Staff

അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ക്യാന്‍സറിനെ കുറിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും.

നേരത്തെ ക്യാന്‍സര്‍ കണ്ടെത്താനുള്ള സ്ത്രീനിംഗ് പരിപാടിയും തുടങ്ങിയിട്ടുണ്ടെന്ന് അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. ക്യാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കും. ചികിത്സക്ക് വിധേയമാവുന്ന രോഗികളും ബന്ധുക്കളും മുമ്പ് രോഗം ബാധിച്ചവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കും. ആശുപത്രിയില്‍ വൈകാതെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരായ ടി. കെ. പത്മനാഭന്‍, കെ. ബാലകൃഷ്ണപിള്ള, എം. ആര്‍. രാജഗോപാല്‍, കെ. പവിത്രന്‍, ഡോ. കെ. വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, July 12, 2004, 5:30 [IST]
X
Desktop Bottom Promotion