Just In
- 51 min ago 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- 2 hrs ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 3 hrs ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 4 hrs ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
Don't Miss
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ബീഡിയും ഭീകരന്മാരുടെ ലിസ്റ്റില്‍
പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ബീഡി ഇതില്‍ പെടില്ലെന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ബീഡി എന്നത് പലര്‍ക്കുമറിയില്ല. ബീഡി വലിയ്ക്കുന്നത് ശ്വാസകോശം , വായ, തൊണ്ട എന്നീ ക്യാന്‍സറുകള്‍ക്കു പുറമേ ആമാശയത്തിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. റീജ്യണന്‍ ക്യാന്‍സര്‍ സെന്റര്‍ അഥവാ ആര് സി സി നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കേരളത്തില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം ആര് സി സി കൈകൊണ്ടിരിക്കുന്നത്. വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ
കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 155 പേരിലും പുതിയതായി ക്യാന്‍സര്‍ പിടിമുറുക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയലധികം പേരുടേയും ക്യാന്‍സറിനു കാരണം പുകവലിയാണ്. അതിലും ബീഡിവലിയ്ക്കുന്നവരിലാണ് ക്യാന്‍സര്‍ കൂടുതല്‍ കണ്ടെത്തിയത്. 18 വയസ്സിനു മുന്‍പേ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ 1.8ഉം ബീഡ് മാത്രം ഉപയോഗിക്കുന്നവരില്‍ 2.2 ആണ് ആമാശയാര്‍ബുദത്തിനുള്ള സാധ്യത. 1990 മുതല്‍ 2009 വരെയുള്ള പഠനത്തിലാണ് ഇത്തരത്തിലൊരു ഫലം ആര് സി സി കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ തന്നെ പകുതിയിലധികം പേരും കാര്‍ഷിക-മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാരാണ് പലപ്പോഴും ബീഡിയുടെ ഉപഭോക്താക്കള്‍. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രശ്നം പിന്നീട് ജീവിതത്തിലൊരിക്കലും തിരുത്താനാവാത്തതാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല തൊഴില്‍ സാഹചര്യങ്ങളും ഇത്തരത്തില്‍ ബീഡിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ആമാശയ അര്‍ബുദത്തിലേക്കും വിരല്‍ ചൂണ്ടുന്നു. പഠനത്തിന്റെ ഭാഗമായി ഓരോരുത്തരുടേയും ജീവിത സാഹചര്യം, ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിരുന്നു. മാത്രമല്ല സാധാരണക്കാരാണ് ഇതിന്റെ ഇരകളാകുന്നതെന്നതും ശ്രദ്ധേയമാണ്.