Just In
- 34 min ago കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- 1 hr ago ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- 2 hrs ago ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
- 3 hrs ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
Don't Miss
- Movies അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ബീഡിയും ഭീകരന്മാരുടെ ലിസ്റ്റില്‍
പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ബീഡി ഇതില്‍ പെടില്ലെന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ബീഡി എന്നത് പലര്‍ക്കുമറിയില്ല. ബീഡി വലിയ്ക്കുന്നത് ശ്വാസകോശം , വായ, തൊണ്ട എന്നീ ക്യാന്‍സറുകള്‍ക്കു പുറമേ ആമാശയത്തിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. റീജ്യണന്‍ ക്യാന്‍സര്‍ സെന്റര്‍ അഥവാ ആര് സി സി നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കേരളത്തില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം ആര് സി സി കൈകൊണ്ടിരിക്കുന്നത്. വെറുതേയല്ല, അമിതവണ്ണം ക്യാന്‍സര്‍ തന്നെ
കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 155 പേരിലും പുതിയതായി ക്യാന്‍സര്‍ പിടിമുറുക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയലധികം പേരുടേയും ക്യാന്‍സറിനു കാരണം പുകവലിയാണ്. അതിലും ബീഡിവലിയ്ക്കുന്നവരിലാണ് ക്യാന്‍സര്‍ കൂടുതല്‍ കണ്ടെത്തിയത്. 18 വയസ്സിനു മുന്‍പേ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ 1.8ഉം ബീഡ് മാത്രം ഉപയോഗിക്കുന്നവരില്‍ 2.2 ആണ് ആമാശയാര്‍ബുദത്തിനുള്ള സാധ്യത. 1990 മുതല്‍ 2009 വരെയുള്ള പഠനത്തിലാണ് ഇത്തരത്തിലൊരു ഫലം ആര് സി സി കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ തന്നെ പകുതിയിലധികം പേരും കാര്‍ഷിക-മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാരാണ് പലപ്പോഴും ബീഡിയുടെ ഉപഭോക്താക്കള്‍. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രശ്നം പിന്നീട് ജീവിതത്തിലൊരിക്കലും തിരുത്താനാവാത്തതാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല തൊഴില്‍ സാഹചര്യങ്ങളും ഇത്തരത്തില്‍ ബീഡിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ആമാശയ അര്‍ബുദത്തിലേക്കും വിരല്‍ ചൂണ്ടുന്നു. പഠനത്തിന്റെ ഭാഗമായി ഓരോരുത്തരുടേയും ജീവിത സാഹചര്യം, ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിരുന്നു. മാത്രമല്ല സാധാരണക്കാരാണ് ഇതിന്റെ ഇരകളാകുന്നതെന്നതും ശ്രദ്ധേയമാണ്.