Just In
- 2 min ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 12 min ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 54 min ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 1 hr ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വന്ധ്യതയ്ക്കുള്ള മരുന്ന് മുഴകളുണ്ടാക്കും
ഒരു കുഞ്ഞില്ലാതെ വരുമ്പോഴുള്ള ഒറ്റപ്പെടലും ദുഖവും അസ്ഥിത്വദുഖവും തന്നെയാണ് പങ്കാളികളെ വന്ധ്യതാ ചികിത്സയിലേയ്ക്ക് നയിക്കുന്നത്. ഇപ്പോള്‍ പലരീതിയിലുള്ള ചികിത്സകള്‍ വന്ധ്യത അകറ്റാനായി നിലവിലുണ്ട്.
കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇത്തരം ചികിത്സകള്‍ നടത്തുന്നത്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം ഗൗരവമേറിയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നല്കുന്ന മരുന്നുകള്‍ അണ്ഡാശയത്തില്‍ മുഴകളുണ്ടാക്കാനുള്ള സാധ്യതയുണ്ടത്രേ.
സാധാരണയില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ അണ്ഡങ്ങള്‍ ഉല്പാദിപ്പിക്കാന് വേണ്ടിയാണ് ഇത്തരം മറുന്നുകള് നല്‍കുന്നത്. ഇതുതന്നെയാണ് ഒവേറിയന്‍ ട്യൂമറുകള്‍ക്ക് കാരണമാകുന്നത്. ഡച്ച് ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍(ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ പതിനഞ്ചുവര്‍ഷത്തോളം നിരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ചികിത്സയ്ക്ക് വിധേയരായ മിക്കവര്‍ക്കും ഒവേറിയന്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തി, ഇതില്‍ത്തന്നെ ചിലത് കാന്‍സറായി മാറുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന മുഴകള്‍ കാന്‍സറായി മാറാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അതിന് മുമ്പ് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമാണ് വന്ധ്യത ചികിത്സ നടത്തുന്ന വിദഗ്ധര്‍ പറയുന്നത്.
25000 സ്ത്രീകളിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഇവരില്‍ 19,000 പേര് ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായവരാണ്. ഇവരില്‍ത്തന്നെ 61 പേരുടെ അണ്ഡാശയത്തില്‍ മുഴകള്‍ കണ്ടെത്തി. ഇതില്‍ത്തന്നെ 31 എണ്ണം ബോര്‍ഡര്‍ലൈന്‍ ട്യൂമറുകളും ബാക്കി ഒവേറിയന്‍ കാന്‍സറുമായിരുന്നു.
ഇന്നത്തെക്കാലത്ത് വന്ധ്യതാ നിരക്ക് കൂടുന്നതുകൊണ്ടുതന്നെ വന്ധ്യത ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുകയാണ്. നേരാംവണ്ണം പരിശീലനും അനുഭവസമ്പത്തുമില്ലാത്തവരുടെയടുത്ത് ചികിത്സ നേടുകയെന്നത് ഒട്ടും ആരോഗ്യകരമല്ല. വന്ധ്യത ചികിത്സ തുടങ്ങുന്നത് വിദഗ്ധോപദേശം ലഭിച്ചതിന് ശേഷം മാത്രമായിരിക്കണം.