Just In
- 2 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 2 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 3 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- 3 hrs ago നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മൊബൈല്‍ ഫോണ്‍ പ്രശ്നക്കാരന്‍ തന്നെ
മൊബൈല്‍ ഫോണുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടു.
ഓര്‍മ്മക്കുറവ്, ദഹന പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെ ഇത്തരം റേഡിയേഷന് മൂലം ഉണ്ടാകാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
നഗരങ്ങളില്‍ നിന്ന് ചിത്ര ശലഭങ്ങളും ചെറു പ്രാണികളും കുരുവികളും മറ്റും അപ്രത്യക്ഷമാവുന്നതുള്പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രധാന കാരണവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട റേഡിയേഷനാണെന്ന് സമിതി വിലയിരുത്തുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം മൊബൈല്‍ ടവറുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കരുത് എന്നും റേഡിയേഷന് നിബന്ധനകള്‍ പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
മൊബൈലുകള്‍ ശരീരത്തിലേല്പ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി നിരക്ക് നിശ്ചയിക്കുന്ന സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ് നിലവില്‍ കിലോഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 1.6 വാട്ട് ആയി കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
ടെലികോം, ആരോഗ്യം, ബയോടെക്നോളജി എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതിയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ അപകടങ്ങളെ കുറിച്ച് പഠനം നടത്തിയത്.